അപ്പവുമായി കുടുംബശ്രീക്കാർക്ക് കെ റെയിലിൽ എളുപ്പം പോകാൻ സാധിക്കും; വന്ദേഭാരതിൽ പോയാൽ അപ്പം ചീത്തയാകുമെന്ന്പാർട്ടി സെക്രട്ടറി; കെറെയിലില്‍ ഉറച്ച് സിപിഐഎം: വന്ദേ ഭാരത്, സില്‍വര്‍ ലൈനിന് ബദല്‍ അല്ലെന്ന് എംവി ഗോവിന്ദന്‍...''വന്ദേഭാരതും കെറെയിലും തമ്മില്‍ യാതൊരു ബന്ധവുമില്ല.... കെറെയിലിനെ അറിയാത്തത് കൊണ്ടാണ് ഇത് പറഞ്ഞുകൊണ്ടിരിക്കുന്നത്.''
കെ റെയിൽ പദ്ധതി ഇന്നല്ലെങ്കിൽ നാളെ നടപ്പിലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പദ്ധതി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വന്ദേഭാരത്, കെ റെയിൽ പദ്ധതിക്ക് ബദൽ അല്ലെന്നും ഗോവിന്ദൻ പറഞ്ഞു. കെ-റെയിൽ വന്നാൽ കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റും. അപ്പവുമായി കുടുംബശ്രീക്കാർക്ക് കെ റെയിലിൽ എളുപ്പം പോകാൻ സാധിക്കും. വന്ദേഭാരതിൽ പോയാൽ അപ്പം ചീത്തയാകുമെന്നും ഗോവിന്ദൻ പറഞ്ഞു. അപ്പവുമായി ബന്ധപ്പെട്ട ട്രോളുകൾക്കിടെയാണ് ഗോവിന്ദന്റെ പുതിയ പ്രഖ്യാപനം. വന്ദേഭാരതിന്റെ വേഗക്കുറവ് ചർച്ചയാക്കാനാണ് സിപിഎം തീരുമാനം.
സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചെങ്കിലും സിൽവർ ലൈനിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് സർക്കാർ. സിൽവർ ലൈനിന്റെ കേന്ദ്രാനുമതിക്ക് വേണ്ടിയുള്ള സമ്മർദം തുടരും. വന്ദേഭാരത് വിഷയത്തിൽ കരുതലോടെ പ്രതികരിച്ചാൽ മതിയെന്ന് സിപിഎം നേതൃത്വത്തിൽ ധാരണ. വന്ദേഭാരതുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളും പുറത്ത് വന്നതിന് ശേഷം പ്രതികരണം മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിനിടെയാണ് സിപിഎം സെക്രട്ടറി വന്ദേഭാരത് വന്നാലും കെ റെയിലുമായി മുമ്പോട്ട് പോകുമെന്ന് വ്യക്തമാക്കുന്നത്.
ഇടത് മുന്നണി മുന്നോട്ടുവെച്ച കെ-റെയിലിന് ബദലാണ് വന്ദേഭാരത് എന്നായിരിന്നു ബിജെപിയുടെ പ്രചാരണം. കെ-റെയിലിന് അനുമതി നൽകാതിരിക്കുകയും സംസ്ഥാനത്തിന് വന്ദേഭാരത് അനുവദിക്കുകയും ചെയ്തത് ബിജെപി സംസ്ഥാനമുടനീളം വലിയ ആഘോഷമാക്കി മാറ്റിയിരിന്നു. കെ-റെയിലിനേക്കാൾ മികച്ചതാണ് വന്ദേഭാരത് എന്ന പ്രചാരണത്തെ തടുക്കാനാണ് ഇടത് മുന്നണിയുടെ നീക്കം. വന്ദേഭാരത് വന്നതോടെ കെ-റെയിലിന്റെ അനുമതിക്കുള്ള സാധ്യത കൂടുതൽ മങ്ങിയെങ്കിലും സിപിഎം നേതൃത്വം പിന്നോട്ടില്ല. കെ-റെയിലും വന്ദേഭാരതും താരതമ്യം ചെയ്യുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സിപിഎം വിലയിരുത്തൽ. ട്രെയിൻ അനുവദിച്ചതിനെ സ്വാഗതം ചെയ്യുമ്പോൾ പോലും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബിജെപി നീക്കത്തെ പ്രതിരോധിക്കും. ഇതിന് വേണ്ടിയാണ് അപ്പക്കഥ വീണ്ടും ഗോവിന്ദൻ ചർച്ചയാക്കുന്നത്.
https://www.facebook.com/Malayalivartha