ഷാരൂഖിനെ കേരളത്തില്‍ കൊണ്ടു വരുന്നതില്‍ മുതലുണ്ടായ വീഴ്ചകള്‍ അന്വേഷണത്തിലുമുണ്ടായതായണ് എന്‍ ഐ എ വിലയിരുത്തുന്നത്. കാരണം പ്രതി കസ്റ്റഡിയിലായിരുന്ന ദിവസങ്ങളില്‍ പ്രതിയുടെ സഹായികള്‍ക്ക് രാജ്യം വിടാനും, തെളിവുകള്‍ നശിപ്പിക്കാനുമുള്ള അവസരം ലഭിച്ചിരിക്കാമെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നത്

കോഴിക്കള്ളനെ ചോദ്യംചെയ്യുന്ന രീതിയില്‍ കൂമ്പിനിട്ടിടി കൊടുത്തും, പട്ടിണിക്കിട്ടും ചോദ്യം ചെയ്താല്‍ ഭീകരപ്രവര്‍ത്തന കേസിലെ പ്രതി ഉത്തരം പറയുമെന്ന് കേരള പോലീസ് കരുതിയെങ്കില്‍ അവര്‍ക്ക് പിഴച്ചു എന്നു തന്നെ പറയേണ്ടി വരും. രാജ്യത്തെ നടുക്കിയ ഭീകരാക്രണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഒരാഴ്ചയിലേറെ ചോദ്യം ചെയ്തിട്ടും ആസൂത്രണത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ കഴിയാത്ത് കേരള പോലീസ് ഒടുവില്‍ തോല്‍വി സമ്മതിച്ച് യുഎപിഎ ചുമത്തി കേസ് എന്‍.ഐ.എയ്ക്ക് കൈമാറുകയാണുണ്ടായത്.
ഷാരൂഖിനെ കേരളത്തില്‍ കൊണ്ടു വരുന്നതില്‍ മുതലുണ്ടായ വീഴ്ചകള്‍ അന്വേഷണത്തിലുമുണ്ടായതായണ് എന്‍ ഐ എ വിലയിരുത്തുന്നത്. കാരണം പ്രതി കസ്റ്റഡിയിലായിരുന്ന ദിവസങ്ങളില്‍ പ്രതിയുടെ സഹായികള്‍ക്ക് രാജ്യം വിടാനും, തെളിവുകള്‍ നശിപ്പിക്കാനുമുള്ള അവസരം ലഭിച്ചിരിക്കാമെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നത്.
തീവെയ്പിന് ശേഷം ട്രെയിനില്‍ ഇയ്യാളുടെ ബാഗ് നഷ്ടപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ആ ബാഗ് ന്ഷ്ടപ്പെട്ടതല്ലെന്നും അന്വേഷണം തന്നിലേയ്ക്ക് തന്നെ എത്താനായി ബാഗ് സുരക്ഷിത സ്ഥാനത്ത് ഉപേക്ഷിച്ചതെന്നാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. അക്രമി ഏതുസമയവും അറസ്റ്റിലാകാനും, ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറെടുപ്പ് നടത്തിയ ശേഷമാണ് അക്രമത്തിന് തയ്യാറായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളം ഭയത്തോടെയും അതിലേറെ ആകാംക്ഷയോടെയും കാത്തിരുന്ന കേസ് അ്‌ന്വേഷണത്തില്‍ കേരള പോലീസിനെ പൊട്ടന്‍മാരാക്കി ഷാറൂഖ് ശരിക്കും പറ്റിക്കുകയായിരുന്നെന്നാണ് എന്‍ ഐ വിലയിരുത്തുന്നത്. ഷാരൂഖ് പറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച കേരള പോലീസിന് ഭീകര പ്രവര്‍ത്തന കേന്ദ്രത്തിന്റെ ഏഴയലത്ത് പോലും സാന്നിധ്യമറിയിക്കാനായില്ല. കേന്ദ്ര ഏജന്‍സികളും വിവധ സംസ്ഥാന പോലീസും സഹായിച്ചിട്ടും കേരള പോലീസിന് എവിടെയോ പിഴച്ചു. അതായത് ഷാരൂഖിന്റെ മൊഴികളില്‍ അമിത വിശ്വാസം അര്‍പ്പിച്ചു.
ശാരീരിക പ്രശ്‌നങ്ങള്‍ പറഞ്ഞുള്ള അയ്യാളുടെ ഒഴിഞ്ഞു മാറലും അയ്യാള്‍ ഉപയോഗിക്കുന്ന ഹിന്ദിയും പോലീസിന് ഗഹിക്കാതെ പോയി. പ്രതി ഷാറുഖ് സെയ്ഫിയുടെ മൊഴികള്‍ പകുതിയിലേറെയും കള്ളമാണെന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) പ്രാഥമിക നിഗമനം നടത്തിയിരിക്കുന്നത്. ചോദ്യംചെയ്യലില്‍ കേരളാ പൊലീസ് നേരിട്ട ഭാഷാ പ്രശ്‌നം പരിഹരിക്കാന്‍ എന്‍ഐഎ ഡല്‍ഹി സ്വദേശികളായ ചോദ്യം ചെയ്യല്‍ വിദഗ്ധരുടെ സേവനവും തേടിയിരിക്കുകയാണ്. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയാണെങ്കിലും ഷാറുഖ് സെയ്ഫിയുടെ സംസാര ശൈലി ഉത്തര്‍പ്രദേശിലേതാണ്. ഷാറുഖിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ജീവിതം, പഠനം, തൊഴില്‍ എന്നിവ സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കേരളം ലക്ഷ്യമിട്ടു ഷഹീന്‍ബാഗില്‍ നിന്നു പുറപ്പെട്ട ഷാറുഖിന്റെ യാത്രാവഴികളും ഇടയ്ക്കു ബന്ധപ്പെട്ടവരെയും വിശദമായി പരിശോധിക്കുന്നുണ്ട്.
ഇത്തരം കുറ്റകൃത്യം സ്വന്തം നിലയില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ ശേഷിയുള്ളയാളല്ല ഷാറുഖ്. കേരളത്തിലുള്ള ഒന്നോ രണ്ടോ പേരുടെയെങ്കിലും പ്രേരണയും സഹകരണവും ലഭിക്കാതെ കുറ്റകൃത്യം ഷാറുഖിനു നടപ്പാക്കാനാകില്ലെന്നാണു നിഗമനം. തീവയ്പു നടത്തിയ ഏപ്രില്‍ 2നു മുന്‍പും ഒരുദിവസം ഷാറുഖ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ ഇതേ ലക്ഷ്യത്തോടെ സഞ്ചരിച്ചിട്ടുണ്ടെന്നും എന്‍ഐഎ കരുതുന്നു. തീവയ്ക്കാന്‍ ഈ ട്രെയിനിലെ ഡി1 കോച്ച് തന്നെ തിരഞ്ഞെടുക്കാനുള്ള കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ വിഡിയോകള്‍ ഷാറുഖ് ആവര്‍ത്തിച്ചു കണ്ടിരുന്നതാണു പ്രതി തീവ്രചിന്താഗതിക്കാരനാണെന്നു പറയാന്‍ കേരളാ പൊലീസിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇതിനപ്പുറം എന്തെങ്കിലും ബന്ധം ഷാറുഖിനു തീവ്രസ്വഭാവമുള്ള സംഘടനകളുമായുണ്ടോയെന്നു കണ്ടെത്തണം. ആക്രമണത്തെ തുടര്‍ന്ന് അതേ ട്രെയിനിലെ യാത്രക്കാരായ 3 പേരുടെ മൃതദേഹം പാളത്തില്‍ കണ്ടെത്തിയതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ട്രെയിന്‍ യാത്രക്കാരാരും കണ്ടിരുന്നില്ല മൂന്നു പേര്‍ പുറത്തേയ്ക്ക് വീഴുന്നത്. തികച്ചും സാധാരണക്കാരായ രണ്ടു പേരും ഒരു പിഞ്ചു കുഞ്ഞുമാണ് വീണ് മരിച്ചത്.ഷാറുഖ് സെയ്ഫിയെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനു ശേഷം സമര്‍പ്പിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് തീവ്രവാദ ആക്രമണമാണെന്ന് കേരള പൊലീസിന്റെ അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യുഎപിഎ) ചുമത്തിയതിനാല്‍ കേസ് സെഷന്‍സ് കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മജിസ്‌ട്രേട്ട്(1) കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കേസിലെ തീവ്രവാദബന്ധം വ്യക്തമായതിനാലാണു യുഎപിഎ ചുമത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെഷന്‍സ് കോടതിയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ച കേസായതിനാല്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ ജാമ്യഹര്‍ജി മജിസ്‌ട്രേട്ട് കോടതി പരിഗണിച്ചില്ല. ട്രെയിന്‍ തീവയ്പു കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറി കൊണ്ടുള്ള ഉത്തരവിറക്കി കഴിഞ്ഞു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ന്യൂഡല്‍ഹി, ലക്‌നൗ, സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തിയിരിക്കുകയാണ്.
പ്രതി ഷാറുഖ് സെയ്ഫിക്കു ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കും. സംസ്ഥാനാന്തര ബന്ധമുണ്ടെന്നും ഭീകരബന്ധം തള്ളാനാകില്ലെന്നും എന്‍ഐഎ ദക്ഷിണമേഖലാ ഡിഐജി കാളിരാജ് മഹേഷ്‌കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.യുഎപിഎയിലെ ഭീകരപ്രവര്‍ത്തനം സംബന്ധിച്ച 16-ാം വകുപ്പു ചുമത്തിയുള്ള എഫ്‌ഐആര്‍ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ഷാറുഖ് സെയ്ഫിക്കു ചാവേര്‍ ആക്രമണത്തില്‍ പരിശീലനം ലഭിച്ചതായി രഹസ്യവിവരമുണ്ടെന്ന് എന്‍ഐഎ കേന്ദ്രങ്ങള്‍ പറയുന്നു. കേരള പൊലീസ് ചുമത്തിയ കൊലക്കുറ്റം, കൊലപാതകശ്രമം ഉള്‍പ്പെടെ എല്ലാ വകുപ്പുകളും എന്‍ഐഎ നിലനിര്‍ത്തി.
കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ പ്രവേശിപ്പിച്ചു. സിസിടിവി സംവിധാനമുള്ള ഏകാന്ത സെല്ലിലാണു പാര്‍പ്പിച്ചിരിക്കുന്നത്. പോലീസിനെ വട്ടംകറക്കിയ അനുഭവമുള്ളതിനാല്‍ പരിചയ സമ്പന്നരായ എന്‍ ഐ എ ഉദ്യോഗസ്ഥരായിരിക്കും ഷാരൂഖിനെ ഇനി ചോദ്യം ചെയ്യുക. എഡിജിപി എം.ആര്‍.അജിത്കുമാര്‍ കോഴിക്കോട് ക്യാമ്പ് ചെയ്താണ് ഷാരൂഖിനെ ചോദ്യം ചെയ്യാനും കേസ് അന്വേഷിക്കാനും നേതൃത്വം നല്കിയത്. എന്നാല്‍ ഷാരൂഖില്‍ ഷെര്‍ണൂര്‍ കേന്ദ്രീകരിച്ചുള്ള നാലുപേരിലേയ്ക്ക് അന്വേഷണം എത്തിയെങ്കിലും അവരെല്ലാം നാടുവിട്ടെന്ന വിവരമാണ് ലഭിച്ചത്. ഒന്നുകില്‍ ഷാരൂഖിന് കേരളത്തില്‍ സഹായം ചെയ്തവരാകാം അവര്‍, അല്ലെങ്കില്‍ ഭീകരാക്രമണത്തിന് ശേഷം പോലീസ് ഇത്തരക്കാരെ വേട്ടയാടുമെന്ന് ഭയന്ന ഒളിച്ചോടിയതാകാമെന്നും പുതിയ സംഘം വിലയിരുത്തുന്നുണ്ട്.
പോലീസിന് നല്കിയിരിക്കുന്ന മൊഴികളെല്ലാം കളവാണെന്ന കാര്യത്തില്‍ തന്നെ ഉറച്ചു നില്ക്കുകാണ് എന്‍ ഐ എ . മൊഴികളില്‍ പോലീസ് കൂടുതല്‍ വിശ്വാസമര്‍പ്പിച്ചപ്പോള്‍ അതിന് പുറത്തേയ്ക്ക് അന്വേഷിക്കാനുള്ള സാധ്യതകള്‍ അടയുകയാണുണ്ടായത്. അന്വേഷണം തന്നില്‍ തന്നെ ഉറപ്പിച്ചു നിറുത്താനാണ് ഷാരൂഖും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഷാറൂഖ് പിടിയിലായ ശേഷം അയ്യാളുടെ ഫോണിലേയ്ക്ക് കേരളത്തില്‍ നിന്നു വന്ന ഫോണ്‍ കോളുകള്‍ പിന്‍തുടര്‍ന്നും പേലീസ് സമയം പാഴാക്കി. ടിവിയില്‍ കണ്ട നമ്പറിലേയ്ക്ക് വെറുതെ വിളിച്ച് കളിച്ച പാലക്കാട്ടുകാരന്റെ പിന്നാലെ പാഞ്ഞതും യാഥാര്‍ത്ഥ്യം കണ്ടു പിടിക്കാനുള്ള ശ്രമം വിഫലമാക്കുകയായിരുന്നു.
എന്തായാലും രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഷാരൂഖിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതറിയാന്‍. എന്‍.ഐ.എ. സംഘം വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ടു തന്നെ അന്വേഷണം മുന്നോട്ടു കൊണ്ടു പേകുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha






















