ചീഫ് ജസ്റ്റീസിൻ്റെ യാത്രയയപ്പ് വിവാദമായി ചീഫ് ജസ്റ്റീസിന് പങ്കെടുക്കാമോ ? നടപടി വിചിത്രമെന്ന് സതീശൻ മാറ്റി നിർത്തണമെന്ന് ഷാജഹാൻ

വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതി നൽകിയത്.
സർക്കാർ വക യാത്രയയപ്പ് ജുഡീഷ്യൽ ചട്ടങ്ങളുടെയും സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്നാണ് പരാതിക്കാരന്റെ ആരോപണം. ഉപകാരസ്മരണയാണ് സർക്കാർ നടത്തിയതാണെന്നും സർക്കാർ കക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസെടുത്ത നടപടികളെക്കുറിച്ച് കൂടി അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
ജസ്റ്റിസ് എസ് മണികുമാർ ഇരുപത്തിമൂന്നിനാണ് വിരമിക്കുന്നത്. കോവളം ലീല ഹാേട്ടലിലായിരുന്നു അദ്ദേഹത്തിന് സർക്കാർ യാത്രയയപ്പ് നൽകിയത്. മുഖ്യമന്ത്രി കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. മന്ത്രിമാരായ കെ എൻ ബാലഗോപാലും പി രാജീവും പങ്കെടുത്തിരുന്നു.
ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിനെ സർക്കാരിന്റേതായി ഔദ്യോഗിക യാത്രയയപ്പ് നൽകുന്നത്. സർക്കാർ വക മസ്കറ്റ് ഹോട്ടൽ ഉൾപ്പടെയുള്ള വൻകിട ഹോട്ടലുകൾ ഒഴിവാക്കി ഗോപ്യതയ്ക്ക് കോവളത്തെ സ്വകാര്യ ഹോട്ടലിൽ ചടങ്ങ് സംഘടിപ്പിച്ചതിലും മുഖ്യമന്ത്രിയുടെതുൾപ്പടെ കാലേകൂട്ടി തയ്യാറാക്കിയ ഇന്നലത്തെ യാത്രപരിപാടിയിൽ നിന്നും ചീഫ് ജസ്റ്റിസിന്റെ യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയതിലും സന്ദേഹമുണ്ട്.
മുഖ്യമന്ത്രി വിളിച്ച ഇഫ്താർ വിരുന്നിൽ ലോകയുക്ത പങ്കെടുത്തത് പത്രകുറിപ്പിൽ നിന്നും ഒഴിവാക്കിയതിനുസമാന നടപടിയാണ് ഇന്നലത്തെ യാത്രയയപ്പ് ചടങ്ങ്.കോവളം പോലിസ്സ്റ്റേഷനിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ ഈ പരിപാടി ഔദ്യോഗികമായി അറിയിച്ചിരുന്നത്.ഇത് വളരെ വിചിത്ര നടപടിയാണെന്ന് പ്രതിപക്ഷ നേതാവി വിഡി സതീശൻ വ്യക്തമാക്കി.ലാവലിൻ കേസിൽ ജഡ്ജിയെ നാടുകടത്തിയവരാണ് ഇപ്പോൾ ചട്ടം ലംഘിച്ച് സ്വീകരണമൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസുമാർ വിരമിക്കുമ്പോൾ ഹൈക്കോടതിയുടെ ഫുൾ കോർട്ട് യാത്രയയപ്പ് നൽകുന്നത് മാത്രമാണ് കീഴ് വഴക്കം. അത്തരത്തിലുള്ള യാത്രയയപ്പ് കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്നു.അതോടൊപ്പം സീനിയർ അഭിഭാഷകർ പ്രത്യേക യാത്രയയപ്പും നൽകിയിരുന്നു.
പതിവിന് വിപരീതമായി ചീഫ് ജസ്റ്റിസിന് സർക്കാർ തന്നെ യാത്രഅയപ്പ് നൽകുന്നത് നാളിതുവരെ അദ്ദേഹം സർക്കാരിന് നൽകിയ സഹായത്തിനുള്ള ഉപകാരസ്മരണയാണെന്ന ആക്ഷേപം ശക്തമാണ്. ചീഫ് ജസ്റ്റീസിന്റെ നടപടി വളരെ അനുചിതമാണെന്ന് പൊതുപ്രവർത്തകനായ അഡ്വ കെ എം ഷാജഹാൻ മലയാളി വാർത്തയോട് പറഞ്ഞു.
ന്യായാധിപനെ വിമർശിക്കുന്നത് കോടതി അലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടില്ലേ എന്ന ചോദ്യത്തിന് അഭിഭാഷകനായ ഷാജഹാന്റെ പ്രതികരണം ഇതാണ്.
എന്തായാലും ലോകയുക്തയുടെ ഇഫ്താർ വിവാദത്തിന് തൊട്ട് പിന്നാലെ നീതിപീഠം മറ്റൊരു വിവാദത്തിന്കൂടി തുടക്കം കുറിച്ചിരി ക്കുകയാണ്.
https://www.facebook.com/Malayalivartha























