ഇനി ലോഡ് ഷെഡിംഗ്? വോൾട്ടേജ് ക്ഷാമം! മലയാളികൾ ചുട്ടുപൊള്ളും... ഉയർന്ന വൈദ്യുതി ഉപഭോഗം

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൊവ്വാഴ്ചത്തെ സർവകാല റെക്കോർഡ് ഉപഭോഗം ഇന്നലെ മറികടന്നു. 102.99 യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. വേനൽച്ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ തുടങ്ങിയത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗിന് സാധ്യത വർധിക്കുകയാണ്.
വോൾട്ടേജ് ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നടപടി. പകൽ സമയവും വൈദ്യുതി തടസം ഉണ്ടായേക്കും. വേനൽ ചൂടിനെ തുടർന്നാണ് സംസ്ഥാനത്തെ വൈദ്യുതി നില പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. കടുത്ത വോൾട്ടേജ് ക്ഷാമവും ഉയർന്ന വൈദ്യുതി ഉപഭോഗവും കാരണം അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കെഎസ്ഇബി.
വൈദ്യുതി ഉപഭോഗം കൂടുന്നത് കെ.എസ്.ഇ.ബിയേയും ആശങ്കയിലാക്കുന്നുണ്ട്. കാരണം പുറത്തു നിന്നും വൈദ്യുതി എത്തിക്കണമെങ്കിൽ യൂണിറ്റിന് 20 രൂപ വരെ നൽകേണ്ടതായി വരും. അതിനാലാണ് ഉപഭോഗം കുറയ്ക്കാൻ കെ.എസ്.ഇ.ബി ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിലവില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെങ്കിലും വൈദ്യുതി ഉപയോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്.
വടക്കൻ കേരളത്തിന്റെ പലയിടങ്ങളിലും ബുധനാഴ്ച ലോഡ് ഷെഡിംഗുണ്ടായി. വൈദ്യുതി ആവശ്യകത 5,000 മെഗാവാട്ടിന് മുകളിലേക്ക് എത്തുന്നു എന്നതാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. 4,800 മെഗാവാട്ട് വൈദ്യുതി എത്തിക്കാനുള്ള ശേഷി മാത്രമേ നിലവിലെ വൈദ്യുതി പ്രസരണ ലൈനുകൾക്ക് ഉള്ളൂ. 70 ശതമാനത്തോളം ട്രാൻസ്ഫോർമറുകൾ അധികം വർക്ക് ചെയ്യേണ്ട സാഹചര്യമാണ് നിലവിൽ.
ഇത് പലയിടത്തും വോൾട്ടേജ് ക്ഷാമത്തിന് കാരണമാകുന്നു. കഴിഞ്ഞ വർഷം 89.65 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന വൈദ്യുതി ഉപയോഗം. ഇലക്ട്രിസിറ്റി ഉപയോഗം പരമാവധി കുറയ്‌ക്കാതെ മറ്റ് മാർഗമില്ലെന്നും ഇല്ലെങ്കിൽ നിയന്ത്രണമേർപ്പെടുത്തേണ്ടി വരുമെന്നുമാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.
വൈദ്യുതി ഉപഭോഗം കണക്കുകൂട്ടലുകൾ തെറ്റിച്ച് കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും, ഇങ്ങനെ പോയാൽ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. ബുധനാഴ്ച വൈദ്യുതി ഉപയോഗം 102.99 ദശലക്ഷം യൂണിറ്റിലേക്കെത്തിയ സാഹചര്യത്തിലാണിത്.
നിയന്ത്രണങ്ങളില്ലാതെ വൈദ്യുതി ഉപയോഗിക്കുന്ന ഏക സംസ്ഥാനമാണ് കേരളം..വൈകുന്നേരങ്ങളിലെ ഉപയോഗം കുറയ്ക്കണം. യൂണിറ്റിന് പത്ത് രൂപയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി 20 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോഡിലെത്തി.
ചൊവ്വാഴ്ച 102.95 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാൽ കെ.എസ്.ഇ.ബി.അനധികൃത വൈദ്യുതി കട്ട് നടപ്പാക്കുകയാണെന്ന് ആക്ഷേപമുണ്ട്.
പലയിടത്തും അര മണിക്കൂർ വൈദ്യുതി കട്ടുണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. വൈദ്യുതി ഉപഭോഗം പരമാവധി 95 ദശലക്ഷം യൂണിറ്റാവുമെന്ന കെ.എസ്.ഇ.ബി.യുടെ വേനൽകാല ആസൂത്രണം തെറ്റി .ജലവൈദ്യുതി ഉദ്പാദനം കൂട്ടിയും സ്റ്റോറേജ് പവർ ബാങ്കുകളുപയോഗിച്ചും കേന്ദ്ര ഗ്രിഡ്, ദീർഘകാല, ഹ്രസ്വകാല കരാർ അനുസരിച്ചുള്ള
വൈകിട്ട് 6 മുതൽ 11വരെ വൈദ്യുതി ഉപഭോഗം കുറച്ച് ജനങ്ങൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.പമ്പ് സെറ്റ്, ഇൻഡക്ഷൻ കുക്കർ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി,വാഷിംഗ് മെഷീൻ ഉപയോഗിക്കരുത്.ലൈറ്റുകൾ കുറയ്ക്കണം.എ സി 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണം.
https://www.facebook.com/Malayalivartha























