Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തൊണ്ടി മുതല്‍ കോടതിയില്‍ ഹാജരാക്കാതെ ക്രൈംബ്രാഞ്ച് മുക്കിയെന്ന് ആരോപിക്കപ്പെട്ട കേസ്: വ്യാജ ലോട്ടറി തട്ടിപ്പ് കേസില്‍ വിചാരണ നിര്‍ത്തിവച്ചു, തൊണ്ടി ലിസ്റ്റിനൊപ്പം ക്രൈംബ്രാഞ്ച് ഹാജരാക്കിയ 4 നിര്‍ണ്ണായക രേഖകള്‍ കണ്ടത്താന്‍ കോടതി നിര്‍ദ്ദേശം

21 APRIL 2023 08:03 AM IST
മലയാളി വാര്‍ത്ത

വ്യാജ ലോട്ടറി തട്ടിപ്പ് കേസില്‍ വിചാരണ നിര്‍ത്തിവച്ചു. തൊണ്ടി ലിസ്റ്റില്‍ ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കിയ 4 നിര്‍ണ്ണായക രേഖകള്‍ കാണാതായതിനാലാണ് വിചാരണ നിര്‍ത്തി വയ്ക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ. വിദ്യാധരന്‍ ഉത്തരവിട്ടത്. തൊണ്ടി ലിസ്റ്റിനൊപ്പം ക്രൈംബ്രാഞ്ച് ഹാജരാക്കിയ 4 നിര്‍ണ്ണായക രേഖകള്‍ കണ്ടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി.


2019 മുതല്‍ വിചാരണ മുടങ്ങിയ കേസില്‍ സിജെഎം കെ .വിദ്യാധരന്‍ ചാര്‍ജെടുത്തതോടെയാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ വിചാരണ ദിനം ഒന്നാം സാക്ഷിയായി ലോട്ടറി വകുപ്പ് ഡയക്ടറെ വിസ്തരിച്ചു. 4 പ്രാമാണിക രേഖകള്‍ പ്രോസിക്യൂഷന്‍ ഭാഗം രേഖകളാക്കി കോടതി തെളിവില്‍ സ്വീകരിച്ചു.


സാക്ഷികളെ കോടതിയില്‍ ഹാജരാക്കാത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കാരണം കാണിക്കല്‍ മെമ്മോ നല്‍കിയിരുന്നു. കോടതിയുടെ സമന്‍സുത്തരവ് നടപ്പിലാക്കാത്തതിന് ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാണിച്ചാണ് മെമ്മോ നല്‍കിയത്. സാക്ഷികളെ 2020 ആഗസ്റ്റ് 10 ന് ഹാജരാക്കുന്നതിലേക്കായി മെയ് 22 നാണ് കോടതിയില്‍ നിന്നും ക്രൈംബ്രാഞ്ചിന് സമന്‍സ് ഉത്തരവ് നല്‍കിയത്.

എന്നാല്‍ സമന്‍സ് ഉത്തരവ് നടപ്പിലാക്കുകയോ കാരണം രേഖപ്പെടുത്തി സമന്‍സ് തിര്യെ കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്യാതെ കൃത്യവിലോപം കാട്ടിയതിനാണ് കോടതിയുടെ മെമ്മോ.


ചെന്നൈ വേപെരി ഹൈ റോഡില്‍ ഫ്‌ലാറ്റ് നമ്പര്‍ 17 ല്‍ താമസം ഊര്‍മിന ബാഫ്‌ന, വിജയകുമാര്‍ ബാഫ്‌ന എന്നിവരാണ് കേസിലെ പ്രതികള്‍ .


1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.സംസ്ഥാന സര്‍ക്കാരിന്റെ വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി 25 ലക്ഷം രൂപയും മാരുതി കാറും തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ തൊണ്ടി മുതലായ വ്യാജ ലോട്ടറി ടിക്കറ്റ് കോടതിയില്‍ ഹാജരാക്കാത്തതിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ കോടതി 2009 ല്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ കോടതിയില്‍ വിളിച്ചു വരുത്തിയാണ് അന്നത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് രാം വിലാസ് കമ്മത്ത് ശാസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത്.


തുടര്‍ന്ന് തൊണ്ടി മുതല്‍ ഇല്ലാത്ത 'തെളിവില്ലാ ' കേസ് എന്ന് ചൂണ്ടിക്കാട്ടി തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് കാണിച്ച് പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി അനുവദിച്ച് പ്രതികള്‍ക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമെന്ന് പ്രസ്താവിച്ച് സിജെഎം 2 പ്രതികളെയും 2010ല്‍ കുറ്റവിമുക്തരാക്കി വിട്ടയച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമാണ് പ്രതികളെ വിട്ടയച്ചത്.



എന്നാല്‍ വിടുതല്‍ ഉത്തരവിനെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കുകയും പ്രതികളെ വീണ്ടും വിളിച്ചു വരുത്തി പുനര്‍വിചാരണ ചെയ്യാന്‍ വിചാരണക്കോടതിയായ സിജെഎം കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 399 പ്രകാരം സെഷന്‍സ് കോടതിക്ക് നിക്ഷിപ്തമായ ക്രിമിനല്‍ റിവിഷന്‍ അധികാരം ഉപയോഗിച്ചാണ് കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി പുനര്‍വിചാരണക്ക് ഉത്തരവിട്ടത്. ഈ ഉത്തരവ് ലഭിച്ച സിജെഎം പ്രതികളെ വിളിച്ചു വരുത്തുകയും വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുകയും ചെയ്തു. തുടര്‍ന്നാണ് സാക്ഷികളെ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്.


സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം സമ്മാനം തങ്ങള്‍ക്കാണ് ലഭിച്ചതെന്നവകാശപ്പെട്ട് പ്രതികള്‍ ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരിലുള്ള വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മ്മിച്ച് അസ്സല്‍ പോലെ ഉപയോഗിച്ച് ചെന്നൈ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വഴി മാറിയെടുക്കാന്‍ ശ്രമിച്ച് സംസ്ഥാന സര്‍ക്കാരിനെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ലോട്ടറി വകുപ്പിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിയാണ് കേസന്വേഷിച്ചത്. 2003 നവംബര്‍ 10 ന് ആണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (23 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (27 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (41 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (48 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (57 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends