മുഖ്യന്റെ സൽക്കാരം പോയി കോടതിയോട് ചോദിക്ക്..ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ല..നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിൽ, ഒപ്പിടുന്ന കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം...

ഡൽഹിയിലായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകിട്ടോടെ രാജ്ഭവനിൽ തിരിച്ചെത്തി. വന്നതും അദ്ദേഹത്തെ മാധ്യമങ്ങൾ പൊതിഞ്ഞു..ചോദിക്കാൻ ആണെങ്കിൽ നൂറു കൂട്ടം ചോദ്യവുമുണ്ട്..അതിൽ ആദ്യം തന്നെ എല്ലാവർക്കും അറിയാൻ ഉണ്ടായിരുന്നത് കഴിഞ്ഞ ദിവസത്തെ വിവാദ വിരുന്നിനെ കുറിച്ചായിരുന്നു..വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സർക്കാർ വക യാത്രയയപ്പ് നടത്തിയത് ഒരു ചർച്ച വിഷയമായി ഇവിടെ നിൽക്കുകയാണ് .കോവളത്ത് സ്വകാര്യ ഹോട്ടലിൽ വച്ചാണ് യാത്രയയപ്പ്. മുഖ്യമന്ത്രി അടക്കം കുറച്ചുപേർ മാത്രമാണ് യാത്രയയപ്പിൽ പങ്കെടുക്കുന്നത്. സാധാരണഗതിയിൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസുമാർക്ക് സർക്കാർ യാത്രയയപ്പ് നൽകാറില്ല. ഹൈക്കോടതി ഫുൾ ബഞ്ച് ചേർന്ന് യാത്രയപ്പ് നൽകാറാണ് പതിവ്. ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ യാത്രയയപ്പ് കഴിഞ്ഞയാഴ്ച നടന്നിരിന്നു.
ഇതിന് പിന്നാലെയാണ് കോവളത്ത് സർക്കാർ യാത്രയയപ്പ് നൽകുന്നത്.എന്നാൽ ഗവർണറോട് ഇതിനെ കുറിച്ച് ആരാഞ്ഞപ്പോൾ കലിപ്പായി..ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു സർക്കാർ യാത്രയയപ്പ് നൽകിയെങ്കിൽ അതിനെക്കുറിച്ചു തന്നോടല്ല, ജുഡീഷ്യറിയോടാണു ചോദിക്കേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തു മടങ്ങി എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു.ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സർക്കാർ യാത്രയയപ്പ് നൽകിയത്,തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം ആദ്യം പ്രതികരിച്ചു. മാധ്യമ പ്രവർത്തകർ വിശദീകരിച്ചപ്പോൾ ‘‘ചീഫ് ജസ്റ്റിസിനു സർക്കാർ യാത്രയയപ്പ് നൽകിയോ? എങ്കിൽ ഈ വിഷയം ജുഡീഷ്യറിയോടാണു നിങ്ങൾ ചോദിക്കേണ്ടത്’’ എന്ന് അദ്ദേഹം പ്രതികരിക്കുകയായിരുന്നു.
നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിൽ ഒപ്പിടുന്ന കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് തുല്യ അധികാരമുള്ള വിഷയത്തിൽ നിയമ നിർമാണം നടത്തണമെങ്കിൽ കേന്ദ്രവുമായി ചർച്ച ചെയ്യണം. ഗവർണർക്ക് നിയമത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡ് കാലത്ത് രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് അമേരിക്കൻ കമ്പനിക്ക് കൈമാറിയെന്ന് ആരോപിക്കുന്ന സംഭവത്തിൽ നഷ്ടപരിഹാരംതേടി നൽകിയിരിക്കുന്ന ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും എതിർകക്ഷികളാണ്. ഈ ഹർജി ചീഫ് ജസ്റ്റിസിന്റെ കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽനിന്ന് ചീഫ് ജസ്റ്റിസ് മാറിനിൽക്കണമായിരുന്നു ഉയർന്നു വന്ന ആരോപണങ്ങൾ..മുതിർന്ന അഭിഭാഷകരിൽ പലരും ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് തയ്യാറായില്ലെങ്കിലും ചീഫ് ജസ്റ്റിസിനായി സർക്കാർ യാത്രയയപ്പ് സംഘടിപ്പിച്ചത് ഒഴിവാക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.
ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തുകകൂടി ചെയ്തതോടെ സംശയത്തിന്റെ നിഴൽവീഴുകയും ചെയ്തെന്നും അവർ ചൂണ്ടിക്കാട്ടുന്നു.ജുഡീഷ്യൽ ഓഫീസർമാർ പാലിക്കേണ്ട മൂല്യങ്ങൾ എന്തെല്ലാം എന്നതുസംബന്ധിച്ച് സുപ്രീംകോടതി ഫുൾ ബെഞ്ച് 1997 മേയ് ഏഴിന് പുനഃപ്രസ്താവന നടത്തിയിരുന്നു. അതിൽ കുടുംബാംഗങ്ങൾ, അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്നല്ലാതെ ഒരുവിധ ആതിഥ്യവും ന്യായാധിപന്മാർ സ്വീകരിക്കരുതെന്നും നിഷ്‌കർഷിക്കുന്നുണ്ട്.വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണി കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ സ്വകാര്യ ഹോട്ടലിൽ യാത്രയയപ്പ് വിരുന്ന് ഒരുക്കിയതിനെതിരെ രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പരാതി. പൊതു പ്രവർത്തകനായ തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫനാണ് പരാതി അയച്ചത്. സർക്കാരിന്റെ വിരുന്നിൽ ചീഫ് ജസ്റ്റിസ് പങ്കെടുത്തത് ജുഡീഷ്യൽ ചട്ടങ്ങളുടെയും സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇനി എന്തേലും നടപടി ഉണ്ടാകുമോ എന്നുള്ളത് കാത്തിരുന്ന് കാണാം..
https://www.facebook.com/Malayalivartha























