സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ നടപടികളെടുക്കാൻ ഗവർണർ തയ്യാറാകുന്നില്ല; രണ്ട് സർവകലാശാലയ്‌ക്കുകൂടി സ്ഥിരം വിസി ഇല്ലാതാകുന്നു; കാര്യങ്ങൾ അതിരൂക്ഷമാകുന്നു!

വിസി ഗവർണർ പോരിന് ഒരു അന്ത്യമാകുന്നില്ല എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ നടപടികളെടുക്കാൻ ഗവർണർ തയ്യാറാകുന്നില്ല . ഈ സാഹചര്യത്തിൽ രണ്ട് സർവകലാശാലയ്‌ക്കുകൂടി സ്ഥിരം വിസി ഇല്ലാതാകുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. കുസാറ്റ് വിസി ഡോ. കെ എൻ മധുസൂദനന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കുവാനിരിക്കുകയാണ് .
മലയാളം സർവകലാശാലയുടെ കൂടെ ചുമതല വഹിക്കുന്ന എംജി സർവകലാശാലാ വിസി പ്രൊഫ. സാബു തോമസ് അടുത്തമാസവും വിരമിക്കുകയാണ്,പക്ഷേ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണമോ അതിനുള്ള നടപടികളിലേക്കോ ഇത് വരെ കടന്നട്ടില്ല .
നിയമന കാര്യങ്ങളിൽ ഏകാധിപത്യ തീരുമാനങ്ങളെടുക്കാൻ ചാൻസലറായ ഗവർണർ ശ്രമിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ സർവകലാശാലകളിലെ സ്ഥിരം വിസി നിയമനം അവതാളത്തിലാകുകയായിരുന്നു . ഗവർണറുടെ നോമിനി, യുജിസി നോമിനി, അതത് സർവകലാശാലകളുടെ നോമിനി എന്നിവരടങ്ങുന്ന മൂന്നംഗ സമിതി ഇപ്പോൾ നിലവിലുണ്ട് .
ഇത് അഞ്ചംഗ സമിതിയാക്കിയുള്ള മാറ്റം വരുത്തി. പക്ഷേ ഈ ബിൽ ഒപ്പിടാതെ ഗവർണർ പിടിച്ചുവച്ചു . ഇതോടെ വിസി നിയമനം ആകെ പ്രതിസന്ധിയിലായി. ഇപ്പോൾ കലാമണ്ഡലം, കേരള, മലയാളം, കാർഷികം, ഫിഷറീസ്, സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിലും താൽക്കാലിക വിസിമാരാണ് നിലവിൽ ഉള്ളത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം, കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ്. കണ്ണൂർ സർവകലാശാലയുടെ ചാൻസലറായ ഗവർണർക്കും സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























