ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ആദ്യത്തെ ഗതാഗത സംവിധാനം; ശീതീകരിച്ച ബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാനാകും; 38 ടെര്‍മിനലുകളുമായി 76 കിലോ മീറ്റര്‍ ദൂരത്തില്‍ കൊച്ചിയെ വാട്ടര്‍ മെട്രോ ബന്ധിപ്പിക്കും; നമ്മുടെ നാട്ടിലും വാട്ടര്‍ മെട്രോ!!!

അങ്ങനെ നമ്മുടെ നാട്ടിലും വാട്ടര്‍ മെട്രോ എത്തിയിരിക്കുകയാണ്. വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രെയല്‍ റണ്ണുകള്‍ കൊച്ചി കായലില്‍ തകൃതിയായി നടക്കുകയാണ്. ഇനി മുന്നിലുള്ള കടമ്പ ജലമെട്രോ കമ്മീഷന്‍ ചെയ്യുക എന്നതാണ്. അന്തിമാനുമതി കിട്ടിയാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ജലമെട്രോ കമ്മീഷന്‍ ചെയ്യും. വന്ദേഭാരതിനൊപ്പം കൊച്ചി വാട്ടര്‍ മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തേക്കുമെന്നാണ് കിട്ടുന്ന സൂചന.
പാരിസ്ഥിതിക അനുമതി വൈകുന്നതാണ് ഉദ്ഘാടനം നീളുന്നതിന് പിന്നിലെ കാരണം. പ്രധാനമന്ത്രി നേരിട്ടെത്തുന്ന സാഹചര്യത്തില്‍ ഈ കടമ്പ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഹൈക്കോടതി-ബോള്‍ഗാട്ടി-വൈപ്പിന്‍ റൂട്ടിലാകും ആദ്യ സര്‍വീസ്. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒന്‍പത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച ബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയും.
ജര്‍മന്‍ വികസന ബാങ്കില്‍ നിന്ന് വായ്പയെടുത്തുള്ള പദ്ധതിയ്ക്ക് ചെലവ് 747 കോടി രൂപയാണ്. ജല മെട്രോയില്‍ സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 38 ടെര്‍മിനലുകളുമായി 76 കിലോ മീറ്റര്‍ ദൂരത്തില്‍ കൊച്ചിയെ വാട്ടര്‍ മെട്രോ ബന്ധിപ്പിക്കും. വാട്ടര്‍ മെട്രോ പ്രവര്‍ത്തന സജ്ജമായിട്ട് ഒരു വര്‍ഷത്തോളമായി.
കൊച്ചി മെട്രോ റെയിലുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം; കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിർദ്ദേശിച്ച ഗ്രേറ്റർ കൊച്ചി മേഖലയിലെ ഒരു സംയോജിത ഫെറി ഗതാഗത പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ . ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഇത്തരത്തിലുള്ള ആദ്യത്തെ ഗതാഗത സംവിധാനമാണിത്,
38 ടെർമിനലുകളിലും 16 റൂട്ടുകളിലും വ്യാപിച്ചുകിടക്കുന്ന 78 ബാറ്ററി-ഓപ്പറേറ്റഡ് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ വഴി കൊച്ചിയിലെ 10 ദ്വീപ് സമൂഹങ്ങളെ മെയിൻലാന്റുമായി ബന്ധിപ്പിക്കും . കിലോമീറ്ററുകൾ. ഗതാഗത പ്രവേശനക്ഷമത പരിമിതമായ നദികളോട് ചേർന്നുള്ള പ്രാന്തപ്രദേശങ്ങളിലേക്കുള്ള ഒരു ഫീഡർ സേവനമായും ഇത് പ്രവർത്തിക്കുന്നു. പദ്ധതിക്ക് 2019 ഒക്ടോബറിൽ അന്തിമ പരിസ്ഥിതി അനുമതിയും വൈറ്റിലയ്ക്കും ഇൻഫോപാർക്കിനും ഇടയിലുള്ള ആദ്യ റൂട്ടും ലഭിച്ചു .
https://www.facebook.com/Malayalivartha























