Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

വിവരം ചോര്‍ത്തിയതാരെന്ന ചോദ്യം സേനയില്‍ ഉയരുന്നു;പോലീസുകാര്‍ക്കിടയില്‍ ഭിന്നത,ചിലരുടെ കുത്തിത്തിരുപ്പിന് സേനയൊന്നാകെ നാറുന്നു,മോദിയുടെ കൊച്ചിയിലെ റോഡ് ഷോയില്‍ കൂടുതല്‍ ആളുകളെത്തുന്നതില്‍ പോലീസിന് ആശങ്ക,സുരക്ഷ ശക്തമാക്കാന്‍ നെട്ടോട്ടം

22 APRIL 2023 07:43 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം പിന്നാലെ ഭീഷണിക്കത്ത് തലപുകഞ്ഞ് കേരള പോലീസ്. മോദിയുടെ കൊച്ചിയിലെ റോഡ് ഷോയില്‍ കൂടുതല്‍ ആളുകളെത്തുന്നതില്‍ പോലീസിന് ആശങ്ക.സുരക്ഷയുമായ് ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവകലോകന യോഗത്തില്‍ പോലീസുകാര്‍ക്കിടയില്‍ തന്നെ ഭിന്നത. സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നതിലടക്കം പോലീസിന് നേരെ വലിയ എതിര്‍പ്പാണുയരുന്നത്. എന്തിനിങ്ങനെ കുറേ പോലീസെന്ന ചോദ്യവും ശക്തം. ഇതിനിടയില്‍ നിന്ന് വിയര്‍ക്കുകയാണ് പോലീസ്. മോദി കേരളത്തിലെത്തുമ്പോള്‍ സുരക്ഷയില്‍ ചെറിയ ഒരു പാളിച്ച വന്നാല്‍പ്പോലും പോലീസ് വലിയ വില കൊടുക്കേണ്ടി വരും. അതുകൊണ്ട് നെട്ടോട്ടത്തിലാണ് പോലീസ്.

വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്ന ചോദ്യമാണ് പോലീസുകാര്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുന്നത്. ചിലരുടെ കുത്തിതിരുപ്പ് പണികളില്‍ സേനയൊന്നാകെ നാണംകെട്ട് നില്‍ക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ രഹസ്യ വിവരങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുക ഇതില്‍പ്പരം വലിയ തോല്‍വി വേറെയില്ല. എന്നിട്ടും ആഭ്യന്തര മന്ത്രി വാ തുറന്നിട്ടില്ല. അതിനി കോലിട്ട് കുത്തിയാലും മുഖ്യമന്ത്രി വാ തുറക്കില്ല. ഇതിനെല്ലാം മറുപടി പറയേണ്ടി വരുന്നത് സേനയൊന്നാകെ. ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍ക്കെതിരെ നടപടി വരാത്തതില്‍ സേനയ്ക്കുള്ളില്‍ തന്നെ അസ്വാരസ്യങ്ങളുണ്ട്. പോലീസ് സേനയ്ക്കുള്ളില്‍ ഒരു ശുദ്ധികലശംവേണമെന്നത് കാലങ്ങലായുള്ള ആവശ്യം തന്നെയാണ്. എന്നാല്‍ ക്രിമിനല്‍ പോലീസുകാരെ വെച്ച് വാഴിക്കുകയാണ് ആഭ്യന്തര വകുപ്പ്. അതിന്റെ പരിണിത ഫലമാണിതൊക്കെ.

ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സുരക്ഷയുമായ് ബന്ധപ്പെട്ട് നാലുപാടും ഓടുകയാണ് പോലീസ്. അവകലോകന യോഗത്തില്‍ കൊച്ചിയില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു. റോഡ് ഷോയില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതിലുള്ള ആശങ്ക യോഗത്തില്‍ പോലീസ് പങ്കുവെച്ചു. എന്നാല്‍ പോലീസ് പറയുന്നത്ര ആളുകള്‍ റോഡ് ഷോയില്‍ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് ഊമക്കത്ത് ലഭിച്ച സാഹചര്യത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരിപാടികളുടെ നടത്തിപ്പ് വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ഉന്നതതല യോഗം ചേര്‍ന്നത്. സംസ്ഥാന പോലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, തിരുവനനന്തപുരം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും യോഗത്തില്‍ പങ്കെടുത്തു.

ചടങ്ങില്‍ എത്രപേര്‍ പങ്കെടുക്കണമെന്നത് സംബന്ധിച്ച അവലോകനമാണ് യോഗത്തില്‍ പ്രധാനമായും നടന്നത്. റോഡ് ഷോയില്‍ വലിയതോതില്‍ ആളുകള്‍ പങ്കെടുക്കുന്നതില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആശങ്ക പ്രകടിപ്പിച്ചു. റോഡ് ഷോയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കണമെന്ന നിര്‍ദേശവും പോലീസ് മുന്നോട്ടുവെച്ചു. എന്നാല്‍ പോലീസ് കണക്കുകൂട്ടുന്ന ആള്‍ ബാഹുല്യം ഉണ്ടാകില്ലെന്നും അതിനാല്‍ റോഡ് ഷോയില്‍ ആശങ്ക വേണ്ടെന്നും ബിജെപി പ്രസിഡന്റ് യോഗത്തില്‍ വ്യക്തമാക്കി. സുരക്ഷ പരിഗണിച്ച്, യുവം പരിപാടിക്കു ശേഷം പ്രധാനമന്ത്രി പോയിക്കഴിഞ്ഞു മാത്രമേ ആളുകളെ പുറത്തിറക്കാന്‍ പാടുള്ളുവെന്നും പോലീസ് നിര്‍ദേശിച്ചു. അതേസമയം, ചൂട് കൂടിയ കാലാവസ്ഥയില്‍ ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടാകുമെന്ന് ബിജെപി നേതൃത്വം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ സഞ്ചാരപാതയിലൂടെ അല്ലാതെ ആളുകളെ കടത്തിവിടാനാകുമോയെന്നും ബിജെപി ആരാഞ്ഞു. പ്രധാനമന്ത്രിയുടെ സഞ്ചാരപാഥയില്‍ ജനങ്ങള്‍ തടിച്ചുകൂടിയാല്‍ എങ്ങനെ നേരിടാനാകുമെന്ന ആശങ്കയും ബിജെപി മുന്നോട്ടുവെച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends