ജമ്മുവിൽ കിട്ടയതിന് തിരിച്ചടി നൽകാൻ ഒരുങ്ങി സൈന്യം! സർജ്ജിക്കൽ സ്ട്രൈക്ക്? ദേശീയ ഏജൻസികൾ ഒറ്റക്കെട്ട്

ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങി സൈന്യം. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിദ്ധ്യം സംശയിക്കുന്ന സാഹചര്യത്തിൽ ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ആക്രമണത്തിന് പിന്നിൽ ഈ ഭീകരരെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.. മേഖലയിൽ ആകാശ മാർഗമുള്ള നിരീക്ഷണവും ശക്തമാക്കി.
പാക് ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ജെയ്ഷെ മുഹമ്മദ് അനുകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കരസേനയുടെ ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നു.
ആറോ പേരടങ്ങുന്ന തീവ്രവാദി സംഘം രണ്ട് സംഘങ്ങളായി വേർതിരിഞ്ഞാണ് ആക്രമണം നടത്തിയത്. ഈ രണ്ട് സംഘങ്ങളും പൂഞ്ചിൽ തന്നെ ഒളിച്ചിരിക്കുന്നതായാണ് സംശയം. ഇവരെ തേടി ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും നിരീക്ഷിച്ചുവരികയാണ്. ജമ്മുകശ്മീർ പൊലീസും സേനയും രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കാശ്മീരിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. എൻ.ഐ.എയും ബോംബ് സ്ക്വാഡും സ്പെഷ്യ്. ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ സൈനിക വാഹനത്തിനുനേരേയുണ്ടായ ഭീകരാക്രമണം എൻഐഎ ആണ് അന്വേഷിക്കുന്നത്. എൻ ഐ എയുടെ ഡൽഹിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ പുഞ്ച് സെക്ടറിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. അന്വേഷണം ഏറ്റെടുത്ത എൻഐഎ ഭീകരർക്കായി തെരച്ചിലും തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ എൻഐഎ സംഘം പ്രാഥമിക വിവര ശേഖരണം നടത്തി. ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണമുണ്ടായ സ്ഥലം സന്ദർശിച്ച് ദേശീയ അന്വേഷണ ഏജൻസി. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണ് സംഘം പൂഞ്ചിലെത്തിയത്.
തീവ്രവാദികൾ ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റോക്കറ്റ് ആക്രമണത്തിലാണ് ജവാന്മാർ സഞ്ചരിച്ച വാഹനം കത്തിയത് എന്ന് ഉറപ്പില്ല. ഒരു പക്ഷെ ജവാന്മാരെ വെടിവെച്ച് കൊന്നതിന് ശേഷം തീവ്രവാദികൾ തന്നെ ട്രക്ക് കത്തിച്ചതാകാമെന്നും കരുതുന്നു. പൂഞ്ചിലേക്ക് ഭീകരർ നുഴഞ്ഞു കയറിയ സഞ്ചാരപാതയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടുകയാണ്. നിറയെ ഗുഹകളുള്ള സവിശേഷമായ ഭൂപ്രകൃതിയാണ് ഇവിടെ.
ശ്രീനഗറിൽ അടുത്ത മാസം ജി-20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം നടക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി ശക്തമാക്കിയ ഭീകരാക്രമണം ഉണ്ടായത്. ഇക്കൊല്ലം കാശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സൈനികരുടെ മൃതദേഹ അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ട്രക്കിന് സമീപം ചിതറിയ നിലയിലായിരുന്നു.
ആദ്യ റിപ്പോർട്ടുകളിൽ പാകിസ്ഥാനിൽ നിന്നുള്ള ജെയ്ഷ് പിന്തുണയുള്ള പീപ്പിൾസ് ആൻറി ഫാസിസ്റ്റ് ഫ്രണ്ട് ആണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. സൈന്യം തന്നെ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പച്ചക്കറികളും മറ്റും ശേഖരിച്ച് മടങ്ങുമ്പോഴാണ് ജവാന്മാർക്ക് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഷാങ്ഹായി സഹകരണ യോഗത്തിനായി അടുത്ത മാസം ആദ്യം ഇന്ത്യയിൽ എത്തുമെന്ന സ്ഥിരീകരണം ഇന്നലെ വന്നിരുന്നു. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമം നടത്തിയ ഭീകരർക്കായി തിരച്ചിൽ നടക്കുകയാണ്. പൂഞ്ചിൽനിന്ന് 90 കിലോമീറ്റർ അകലെ ഭീംബർ ഗലി പ്രദേശത്തിന് സമീപമാണു സംഭവം നടന്നത്. രാഷ്‌ട്രീയ റൈഫിൾസിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഭിംബർ ഗലിയിൽ നിന്ന് പൂഞ്ചിലെ സിങ് ഗിയോട്ടിയിലേക്ക് പോകുകയായിരുന്ന സൈനിക വാഹനത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഹവീൽദാർ മൻദീപ് സിംഗ്, നായിക് ദേബാശിഷ് ബസ്വാൾ, നായിക് കുൽ വന്ത് സിംഗ്, ഹർകൃഷൻ സിംഗ്, സേവക് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
അതോടൊപ്പം പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ സഹായധനം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നാല് സൈനികർ പഞ്ചാബ് സ്വദേശികളാണ്. ആകെ അഞ്ച് സൈനികരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇവർക്ക് സൈന്യം അന്തിമോപചാരം അർപ്പിച്ചു.
രജൗരിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിച്ചു. ഭൗതിക ശരീരം സ്വദേശത്തേക്ക് ഇന്ന് തന്നെ സ്വദേശങ്ങളിലേക്ക് കൊണ്ടു പോകും. സംഭവത്തിൽ ബിഎസ്എഫ് അടിയന്തര യോഗം ചേർന്നു. ബിഎസ്എഫ് ഡിജിയുടെ നേതൃത്വത്തിൽ ജമ്മുവിലാണ് യോഗം ചേർന്നത്. ഡിജി ജമ്മുവിൽ ക്യാമ്പ് ചെയ്യുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷ യോഗത്തിൽ വിലയിരുത്തി.
അപകടം എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും രാത്രിയോടെ ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വാഹനത്തിന് നേരെ വെടയുതിർക്കുകയായിരുന്നു. തുടർന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം സംശയിക്കുന്നത്.
ആക്രമണത്തിൽ വാഹനത്തിനു തീപിടിച്ചു. കനത്ത മഴയും കാഴ്ച പരിധി കുറവാണെന്ന പ്രതികൂല സാഹചര്യവും മുതലെടുത്താണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടതെന്ന് സേനാവൃത്തങ്ങൾ വ്യക്തമാക്കി. ഭീകരവിരുദ്ധ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ ജവാന്മാരാണു വീരമൃത്യു വരിച്ചത്.
പ്രദേശം സൈന്യം വളഞ്ഞ് തിരച്ചിൽ തുടരുകയാണ്. ഭീകരർ വനമേഖല വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രിയ്‌ക്ക് റിപ്പോർട്ട് കൈമാറി.
തുടരെ നിറയൊഴിച്ച ശേഷം ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നെന്നാണു വിവരം. പരുക്കേറ്റ ഒരാളെ രജൗറിയിലെ സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലേറ്റതാകാം വാഹനം തീപിടിക്കാൻ കാരണമെന്നായിരുന്നു ആദ്യവിലയിരുത്തൽ. പിന്നീട് ഭീകരാക്രമണമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.
ജി-20 രാജ്യങ്ങളിലെ ടൂറിസം വർക്കിങ് ഗ്രൂപ്പിന്റെ യോഗം അടുത്തമാസം ശ്രീനഗറിൽ ചേരാനിരിക്കെയാണ് ആക്രമണം. ഇന്ത്യൻ സൈന്യത്തിന് ധീരരായ സൈനികരെ നഷ്ടപ്പെട്ടുവെന്നും ഈ സാഹചര്യത്തിൽ അവരുടെ കുടുംബങ്ങളോടൊപ്പം ചേരുന്നതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കഴിഞ്ഞയാഴ്ച കേന്ദ്ര ഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
https://www.facebook.com/Malayalivartha






















