ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി വച്ചു; ഹൈക്കോടതിയിൽ കേസ് കേട്ടതാണെന്ന് പറഞ്ഞ് കേസിന്റെ വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി; കേസ് ഇനിയും നീളും

ലാവ്‌ലിൻ കേസ് മുപ്പത്തിമൂന്നാo തവണ സുപ്രീംകോടതി പരിഗണിക്കുവാനിരിക്കുകയായിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ നിർണായകമായ വിവരങ്ങൾ പുറത്ത് വരികയാണ്. അതായത്, ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി വച്ചിരിക്കുകയാണ്. സുപ്രീംകോടതി മുപ്പത്തിമൂന്നാo തവണയാണ് ഈ കേസ് മാറ്റി വയ്ക്കുന്നത്. ഈ കേസിന്റെ വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറിയിരുന്നു. ഹൈക്കോടതിയിൽ കേസ് കേട്ടതാണെന്ന് രവികുമാർ പറഞ്ഞു. ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് കേസ് ഇനിയും നീളുമെന്നത് തന്നെയാണ്. നിർണായകമായ വിവരം തന്നെയാണിത് .
അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ലാവലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുവാനിരുന്നത് . കോടതിയിൽ നിലവിൽ ഉള്ളത്, ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയുമാണ് . ഇരുപത്തിയൊന്നാമത്തെ കേസായി ലിസ്റ്റ് ചെയ്തിട്ടുള്ള ഹര്‍ജികള്‍ ജസ്റ്റിസുമാരായ എം ആര്‍ ഷാ, മലയാളിയായ സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചായിരുന്നു പരിഗണിക്കുവാനിരുന്നത് .
പക്ഷെ അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസിന്‍റെ വക്കീൽ സുപ്രീംകോടതി റജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു . പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















