Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കേരള ബിജെപിയില്‍ കൂട്ടയടി;കര്‍ണാടകയിലെ തോല്‍വിയില്‍ ബിജെപിക്കുള്ളില്‍ ട്രോളും പോരും,സുരേന്ദ്ര പക്ഷത്തിന് നേരെ ചെളിവാരിയേറ്,ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിനെ തോല്‍വിയുടെ കാരണക്കാരനാക്കി പൊങ്കാല,കൂട്ടയടില്‍ പൊട്ടിത്തെറിച്ച് ബിജെപി കേന്ദ്ര നേതൃത്വം

19 MAY 2023 08:01 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ തോല്‍വിയില്‍ കേരള ബിജെപിയില്‍ കൂട്ടയടി. പോരും ട്രോളും കൊണ്ട് ബിജെപിക്കാര്‍ കൊമ്പുകോര്‍ക്കുന്നു. നാണക്കേട് ഉണ്ടാക്കരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിനെ തോല്‍വിയുടെ കാരണക്കാരനായി അവതരിപ്പിച്ചാണ് വ്യാപക പ്രചാരണം നടക്കുന്നത്. സന്തോഷിനെ വിമര്‍ശിക്കുന്നവര്‍ കേരളത്തില്‍ ഉന്നംവയ്ക്കുന്നത് കെ.സുരേന്ദ്രനെയാണ്.
പ്രതിരോധമെന്നനിലയില്‍ സന്തോഷിനെ അനുകൂലിച്ചും സാമൂഹിക മാധ്യമ പ്രചാരണം നടക്കുന്നുണ്ട്. കര്‍ണാടക തോല്‍വി തന്നെ കനത്ത അടിയാണ് ബിജെപിക്ക് അതിന്റെ കൂടെ നേതാക്കളുടെ തമ്മിലടി വലിയ നാണക്കേട് ഉണ്ടാക്കുന്നു.

തലമുറമാറ്റം എന്നപേരില്‍ യെദ്യൂരപ്പ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതിനു പിന്നില്‍ ബി.എല്‍.സന്തോഷ് ആണെന്ന് ദേശീയതലത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. സന്തോഷിനെ വിമര്‍ശിക്കുന്നവര്‍ കേരളത്തില്‍ ഉന്നംവയ്ക്കുന്നത് കെ.സുരേന്ദ്രനെയാണ്. കുമ്മനം രാജശേഖരനും പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കും ശേഷം സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയത് ബി.എല്‍.സന്തോഷിന്റെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു. അന്ന് എതിര്‍വാദങ്ങളൊന്നും സന്തോഷ് പരിഗണിച്ചതേയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴും സന്തോഷ് സുരേന്ദ്രനൊപ്പം നിലയുറപ്പിച്ചു. ഇപ്പോള്‍ ബി.എല്‍.സന്തോഷിനെ പരിഹസിച്ചും വില്ലനാക്കിയും ട്രോളുകളും മറ്റും പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സുരേന്ദ്രന്‍ വിരുദ്ധരാണ്.

ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പ്രാദേശികതലങ്ങളിലെ ചില പ്രവര്‍ത്തകരാണ് ഇക്കാര്യത്തില്‍ മുമ്പിലുള്ളത്. മോദിയെ പിന്നില്‍ നിന്നു കുത്തുന്ന 'കട്ടപ്പ'യായി സന്തോഷിനെ ചിത്രീകരിക്കുന്ന ട്രോളുകളും സംഘപരിവാര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൃഷ്ണദാസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കളൊന്നും ഇക്കാര്യത്തില്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. തലമുറമാറ്റം എന്നപേരില്‍ സമീപകാലത്ത് നേതൃനിരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പഴയനേതാക്കളും അവരുടെ അഭ്യുദയകാംക്ഷികളും കര്‍ണാടക തോല്‍വി പാഠമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. പ്രതിരോധമെന്നനിലയില്‍ സന്തോഷിനെ അനുകൂലിച്ചും സാമൂഹിക മാധ്യമ പ്രചാരണം നടക്കുന്നുണ്ട്. 'കര്‍ണാടകയിലെ ആദ്യത്തെ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതു മുതല്‍ ലോക്‌സഭയിലെ വന്‍വിജയമടക്കം ബി.ജെ.പി.യുടെ എല്ലാ വിജയങ്ങളും ബി.എല്‍.സന്തോഷ് സംഘടനാ സെക്രട്ടറി ആയിരുന്ന കാലത്തുതന്നെയാണ് നടന്നിട്ടുള്ളതെന്നാണ് ഇവരുടെ വാദം.

തമ്മിലടി രൂക്ഷമായ് കഴിഞ്ഞു സൈബര്‍ വാളുകളില്‍ ട്രോളുകളും വന്നതോടെ ബിജെപി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലേക്ക്. കര്‍ണാടക തോല്‍വിയില്‍ ബിജെപി നേതാക്കളാരും തന്നെ വലിയ രീതിയില്‍ പ്രതികരിച്ചിരുന്നില്ല. വിജയം നേടിയ കോണ്‍ഗ്രസ്സിന് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിരുന്നു. അമിത് ഷാ ഉള്‍പ്പെടെ തോല്‍വിയുടെ കാര്യങ്ങളൊന്നും വിശദീകരിച്ചിട്ടില്ല. എന്നാല്‍ ഇതിനിടയിലാണ് കേരള ബിജെപി കൂട്ടയടി നടത്തുന്നത്. ഇത് കനത്ത നാണക്കേടാണ് ഉണ്ടാക്കുന്നത്. നേതാക്കള്‍ക്കിടയിലെ പോരില്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര നേതാക്കള്‍. അല്ലെങ്കില്‍ തന്നെ കേരള ബിജെപിയില്‍ കൂട്ടയടി ആണ്. പല പക്ഷങ്ങളായ് തിരിഞ്ഞാണ് തമ്മിലടി. സുരേന്ദ്ര പക്ഷം ശോഭ പക്ഷം കൃഷ്ണദാസ് പക്ഷം ഇങ്ങനെ പല ഗ്രൂപ്പുകളാണ്. ഈ തമ്മിലടി തന്നെയാണ് ഉണ്ടായിരുന്ന ഒരു സീറ്റ് പോലും കൈവിട്ട് പോകാന്‍ കാരണം. പൂജ്യേപ്പി ആയി നിന്നാലും കുത്തിത്തിരുപ്പിനും കാലുവാരലിനും ഒരു കുറവുമില്ല. കിട്ടുന്ന അവസരത്തിലൊക്കെ അത് കൃത്യമായ് നടക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (11 minutes ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (42 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (54 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

Malayali Vartha Recommends