Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

ഒടുവിൽ സഖാവിൻ്റെ മനസിലിരുപ്പ് മരുമകൻ തുറന്നു പറഞ്ഞു; ആവശ്യമുള്ള കാര്യങ്ങൾ അളന്നു തൂക്കിയാണ് റിയാസ് സംസാരിക്കുന്നത്.... എന്നാൽ മന്ത്രിമാർക്കെതിരെ പറയേണ്ടതെല്ലാം പറഞ്ഞു.... മന്ത്രിമാരെ ഭരിക്കാൻ ഉള്ള ശ്രമവും റിയാസ് നടത്തുന്നു....മുഖ്യമന്ത്രിയെ മന്ത്രിമാർ പിന്തുണക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്....

04 JUNE 2023 07:54 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഏഷ്യാനെറ്റ് പോയിൻ്റ് ബ്ലാങ്ക് എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രിമാർക്കെതിരെ രംഗത്ത് എത്തിയത്.  മന്ത്രിമാർ മുഖ്യമന്ത്രിയെ ഡിഫൻറ് ചെയ്യണം എന്നാണ് റിയാസ് പറഞ്ഞത്. ഇത് മന്ത്രി മാർക്കുള്ള മുന്നറിയിപ്പാണ്. മന്ത്രിമാർ മുഖ്യമന്ത്രിക്ക് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നാണ് മന്ത്രി പറഞ്ഞു വച്ചത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയരുമ്പോൾ മന്ത്രിമാർ സാധാരണ പ്രതികരിക്കാറില്ല. എഐ ക്യാമറാ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തി നെതിരെയും ആരോപണം വന്നപ്പോൾ മന്ത്രിമാർ നിശബ്ദരായിരുന്നു എന്ന് ലേഖകൻ പറഞ്ഞപ്പോൾ അക്കാര്യം  റിയാസ് സമ്മതിച്ചു. സമൂഹത്തിൽ സ്വാർത്ഥത വർധിക്കുകയാണെന്നും എല്ലാവരും ഇമേജിൻ്റെ തടവറയിലാണെന്നും റിയാസ്  പറഞ്ഞു.കോൺഗ്രസുകാർ ഇത്തരക്കാരാണെന്നും മന്ത്രി പറഞ്ഞു.പാർട്ടി സെക്രട്ടറി ക്യാമറാ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പം നിന്നു എന്നും റിയാസ് പറഞ്ഞു വച്ചു.ഇതിനർത്ഥം മന്ത്രിമാർ ഒപ്പം നിന്നില്ല എന്നായിരുന്നു.      മന്ത്രിമാർ രാഷ്ട്രീയം കൂടുതലായി പറയണം എന്നും റിയാസ് ആവർത്തിച്ചു.ഇക്കാര്യം മുഖ്യമന്ത്രി കൂടി ഉൾപ്പെട്ട പാർട്ടി കമ്മിറ്റികൾ തീരുമാനിച്ചതാണെന്നും റിയാസ് പറഞ്ഞു.സാ ധാരണ ഗതിയിൽ മന്ത്രിമാർ രാഷ്ട്രീയം പറയാറില്ലെന്നും  റിയാസ് പറഞ്ഞു .ഇത് മാറ്റേണ്ടതാണ്.  മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ച ശേഷം തനിക്കെതിരായ ആക്രമണം കൂടിയെന്ന് റിയാസ് പറഞ്ഞു. തൻ്റെ പേരാണ്  ആരോപണങ്ങൾക്ക് കാരണമാകുന്നതെന്നും റിയാസ് പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും റിയാസ് പറഞ്ഞു. ആയിരക്കണക്കിന് ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നതെന്നും റിയാസ് പറഞ്ഞു. എ ഐ ക്യാമറാ വിഷയത്തിൽ പ്രസാഡിയോ കമ്പനിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച്  ചോദിച്ചപ്പോൾ മന്ത്രി മറുപടി പറഞ്ഞില്ല. അതായത് ആവശ്യമുള്ള കാര്യങ്ങൾ അളന്നു തൂക്കിയാണ്  റിയാസ് സംസാരിക്കുന്നത്. എന്നാൽ മന്ത്രിമാർക്കെതിരെ പറയേണ്ടതെല്ലാം പറഞ്ഞു. മന്ത്രിമാരെ ഭരിക്കാൻ ഉള്ള ശ്രമവും റിയാസ് നടത്തുന്നുണ്ട്.   ഒന്നാം പിണറായി സർക്കാരിലും രണ്ടാം സർക്കാരിലുംമന്ത്രിമാർ  തമ്മിൽ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തി കാണിക്കാനുള്ള ശ്രമത്തിന് പിന്നിൽ ശുദ്ധ രാഷ്ട്രീയമാണെന്നും റിയാസ് പറഞ്ഞു.റിയാസിനെ അടുത്ത തിരഞ്ഞെടുപ്പിൽ ഉയർത്തി കാണിക്കാനാണ് പിണറായിയുടെ താൽപ്പര്യം. 2026 ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി ഉയർത്തി കാണിക്കുക റിയാസിനെയായിരിക്കും. ഇത് പാർട്ടിയെ കൊണ്ട് ചെയ്യിക്കാനാണ് പിണറായിയുടെ ശ്രമം.  ഇക്കാര്യത്തിൽ റിയാസിനും അമിതമായ താൽപ്പര്യമുണ്ട്.  2026 ൽ മുസ്ലീം ഭൂരിപക്ഷം വർധിക്കുമെന്നും റിയാസിനെ മുന്നിൽ നിർത്തിയാൽ തനിക്ക് നേട്ടം കൊയ്യാമെന്നും പിണറായി കരുതുന്നു. അടുത്ത കുറെയധികം വർഷങ്ങൾ  തൻ്റെ കുടുംബത്തിൻ്റെതായി മാറ്റാനാണ് പിണറായി ശ്രമിക്കുന്നത്.റിയാസിൻ്റെ കുടുംബത്തിന് അതി ശക്തമായ  കോൺഗ്രസ് ബന്ധമുണ്ട്. റിയാസിൻ്റെ      പിതാവ്  പി. എം. അബ്ദുൽ ഖാദർ ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനായിരുന്നു.സ്വാതന്ത്ര്യ  സമര സേനാനിയും  മദ്രാസ് അസംബ്ലി അംഗവുമായിരുന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ മൊയ്‌ദീൻ കുട്ടി സാഹിബ് റിയാസിന്റെ അമ്മാവൻ ആണ്. അതു കൊണ്ടു തന്നെ ലീഗിൽ നിന്ന് റിയാസിന് പിന്തുണ ലഭിച്ചേക്കാം.കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റിയാസ്  ഫറോക്ക് കോളേജിൽ നിന്ന്  എം കോം ബിരുദവും നിയമബിരുദവും നേടി.സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലെ സ്കൂൾ പഠനകാലത്ത് റിയാസ് എസ് എഫ് ഐ യിൽ സജീവമായിരുന്നു. എട്ടാം ക്ലാസ്സിൽ എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റായി. അടുത്ത വർഷം സ്‌കൂൾ കമ്മിറ്റിയുടെ യൂണിറ്റ് സെക്രട്ടറിയായി. കോഴിക്കോട് ഫാറൂക്ക് കോളേജിലെ പ്രീ-ഡിഗ്രി കാലത്ത് കോളേജിന്റെ ഒന്നാം വർഷ പ്രീ-ഡിഗ്രി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 1994 ൽ റിയാസ് ഫാറൂഖ് കോളേജിലെ എസ്‌എഫ്‌ഐ കമ്മിറ്റിയുടെ യൂണിറ്റ് പ്രസിഡന്റായി. അടുത്ത സമ്മേളനത്തിൽ അദ്ദേഹം യൂണിറ്റിന്റെ സെക്രട്ടറിയായി. ഫാറൂക്ക് കോളേജിൽ നിന്ന് 1996-97 കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ പദവി നേടി. പിന്നീട് 1998 ൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായി.  ക്രമേണ എസ്‌എഫ്‌ഐയുടെ  നേതൃത്വത്തിലെത്തി.

 

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്ന അദ്ദേഹം 2010 മുതൽ 2016 വരെ ഡി.വൈ.എഫ്.ഐ  സംസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റും പിന്നീട് ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.2016 ൽ അദ്ദേഹം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി, പിന്നീട് 2017 ൽ അദ്ദേഹം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായി.2009 ലെ  പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് എൽഡിഎഫ് സ്ഥാഥാനാർഥി ആയിരുന്നു റിയാസ്. റിയാസിനെക്കാൾ 838 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം കെ രാഘവൻ  മണ്ഡലത്തിൽ വിജയിച്ചത്. തനിക്ക് എതിരെ അച്ചടി മാധ്യമങ്ങളിൽ രാഘവൻ ദുഷ്‌പ്രചരണം നടത്തിയെന്നാരോപിച്ച് റിയാസ് കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചുവെങ്കിലും കോടതി വിധി റിയാസിന് അനുകൂലമല്ലായിരുന്നു. ഇപ്പോൾ ബേപ്പൂർ എം എൽ എയാണ് റിയാസ്. ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ചയിൽ റിയാസിനെതിരെ വിമർശനമുണ്ടായി. എന്നാൽ ഈ  വാർത്തകൾ അടിസ്ഥാനരഹിതമെന്ന്​ മന്ത്രി മുഹമ്മദ്​ റിയാസ്​ പറഞ്ഞു. തന്‍റെ അന്വേഷണത്തിൽ ചർച്ചയിൽ പ​ങ്കെടുത്ത ഒരാൾപോലും അത്തരമൊരു വിമർശനം ഉന്നയിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു. ഇതായിരുന്നു റിയാസിനെതിരെ ഉയർന്ന ആദ്യത്തെയും അവസാനത്തെയും വിമർശനം.

 

പൊതുമരാമത്ത്​ വകുപ്പിൽ സുതാര്യത ഉറപ്പാക്കി നടത്തുന്ന പ്രവർത്തനങ്ങളോട്​ എതിർപ്പുള്ള നിരാശവാദികളാകും ഇതിനുപിന്നിലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനെ നിരാശവാദിളുടെ കുസൃതിയായേ കാണുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. റിയാസിനെ വിമർശിക്കാൻ ആർക്കും ധൈര്യമില്ല എന്നതാണ് സത്യം .എന്നാൽ എ.എൻ.ഷംസീർ  സ്പീക്കർ ആകുന്നതു വരെ റിയാസിനെ വിമർശിച്ചുകൊണ്ടിരുന്നു.ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് എ.എൻ.ഷംസീർ എം എൽ എ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്  മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ദേശിച്ചാണ്.വെള്ളം എന്ന ഹിറ്റ് സിനിമയിലെ  പഞ്ച് ഡയലോഗാണ്  എ എൻ. ഷംസീർ എംഎൽഎ  പ്രയോഗിച്ചത്.   കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരുന്നതു സംബന്ധിച്ചു മന്ത്രി മുഹമ്മദ് റിയാസും എ.എൻ. ഷംസീറും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തിൽ ഡയലോഗിനു രാഷ്ട്രീയമാനം കൂടി കൈവരിച്ചു. വിവാദങ്ങൾക്കിടെ, ഒളിയമ്പാണെങ്കിലും എ.എൻ. ഷംസീറിന്റെ ആദ്യ പരസ്യപ്രതികരണമാണിത്.

  സംസ്ഥാന സിനിമാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ടുള്ള ഫെയ്സ്ബുക് പോസ്റ്റിന്റെ തലക്കെട്ടായാണ് എ.എൻ. ഷംസീർ ഈ ഡയലോഗ് ഉപയോഗിച്ചത്. വെള്ളം സിനിമയിൽ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചതും മികച്ച നടനുള്ള പുരസ്കാരം നേടിയതും. സിനിമയിൽ മുരളിയോട്, സിദ്ദിഖ് അവതരിപ്പിച്ച ഡോക്ടർ കഥാപാത്രമാണീ ഡയലോഗ് പറയുന്നത്.ചില എംഎൽഎമാർ പൊതുമരാമത്തു കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ വരുന്നത് അവസാനിപ്പിക്കണമെന്ന് പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞതോടെയാണ് രണ്ട് നേതാക്കളും തമ്മിലുളള ഭിന്നത മറനീക്കിയത്. മന്ത്രിയെ കരാറുകാർക്കൊപ്പ കാണാൻ പോയ എം എൽ എ ഷംസീറാണെന്ന് പിന്നീട് നവ മാധ്യമങ്ങൾ എഴുതി. ഷംസീറിൻെറ ഹൃദയത്തിനേറ്റ കുത്തായിരുന്നു ഇത്.സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ എ.എൻ. ഷംസീർ ഈ നിലപാടിനെ ചോദ്യം ചെയ്യുകയും എംഎൽഎമാരെ വിലക്കുന്ന അഹങ്കാരത്തിന്റെ ഭാഷ വേണ്ടെന്നു പറയുകയും ചെയ്തുവെന്ന വാർത്തകൾ പുറത്തുവരി ക യും ചെയ്തു.മന്ത്രിയാകാൻ കഴിയാത്തതിലുള്ള പ്രതിഷേധം ഏറെ നാളായി മനസിൽ കൊണ്ടു നടക്കുന്ന ഷംസീർ സി പി എം യോഗത്തിൽ തകർത്തടിക്കുകയാണ് ചെയ്തത്.  
ഷംസീറിന്റെ വിയോജിപ്പു മറ്റു ചില എംഎൽഎമാരും ഏറ്റുപിടിച്ചതായി മാധ്യമങ്ങളിൽ വാർത്തകളിലുണ്ടായിരുന്നു. ഇതോടെ സ്വന്തം മണ്ഡലത്തിലെ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരാമെന്നും മറ്റു മണ്ഡലങ്ങളിലെ കരാറുകാരുമായി വരരുതെന്നുമാണ് പറഞ്ഞതെന്നുമുള്ള പരസ്യ വിശദീകരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇതു മുന്നണി നിലപാടാണെന്നും റിയാസ് വിശദീകരിച്ചു. ഷംസീറാകട്ടെ, നിയമസഭാ കക്ഷി യോഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ച വാർത്ത നിഷേധിക്കാനോ വിശദീകരിക്കാനോ  തയാറായില്ല.മന്ത്രി  റിയാസിന്റേതാണു പാർട്ടി നിലപാടെന്നു അന്ന്  സിപിഎം സംസ്ഥാന ആക്ടിങ്സെക്രട്ടറി എ. വിജയരാഘവൻ വ്യക്തമാക്കിയതും ഷംസീറിനു തിരിച്ചടിയായി. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനായ റിയാസും സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറിയായ എ.എൻ.ഷംസീറും തമ്മിലുള്ള അഭിപ്രായഭിന്നത പുറത്തു വന്നതിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്. എന്നാൽ, റിയാസിന്റെ നിലപാടിനൊപ്പം തന്നെയാണു സിപിഎം നിന്നത്. റിയാസ് മുഖ്യമന്ത്രിയുടെ മരുമകൻ ആയിരിക്കുന്ന കാലത്തോളം സി പി എമ്മിൻ്റെ നിലപാടിൽ മാറ്റമില്ല.     ഷംസീറിൻ്റെ എഫ്.ബി പോസ്റ്റ് സംബന്ധിച്ച് ചില വിശദീകരണങ്ങൾ ഷംസീറുമായി ബന്ധപ്പെട്ടവർ തന്നെയാണ് പുറത്ത് വിട്ടത്.സാധാരണ ഗതിയിൽ ഇത്തരം പരാമർശങ്ങൾ ഒരു എം എൽ എ യു ടെ ഭാഗത്ത് നിന്നും വരുമ്പോൾ മാധ്യമങ്ങൾ അതിൽ പിടിക്കാറില്ല. പോസ്റ്റിലുള്ള കുത്തുകൾ മാധ്യമങ്ങൾക്ക്  ചോർത്തി നൽകിയാൽ മാത്രമേ അവർ  അതിൽ പിടിക്കുകയുള്ളു. ഇത്തരം വിമർശനങ്ങളാണ് പിന്നീട് ഷംസീറിനെ സ്പീക്കറാക്കിയത് .മുഖ്യമന്ത്രിയെ മന്ത്രിമാർ പിന്തുണക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സി പി എം മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ കേട്ടിട്ടും കേട്ടില്ലെന്ന് നടിക്കുന്നു.  പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ മൗനം തുടരുന്നതിൽ മുഖ്യമന്ത്രിക്കുള്ള അമർഷം തന്നെയാവണം റിയാസിൻ്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ  പോലുള്ളവർ ഇത്തരത്തിലുള്ള ആരോപണ പെരുമഴയിൽ നിരാശരാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ കാരണം തങ്ങൾക്ക് സ്വസ്ഥമായി ഭരിക്കാൻ കഴിയില്ലെന്ന് പറയുന്ന മന്ത്രിമാരും കേരള കാബിനറ്റിലുണ്ട്. ഏതായാലും ഭാവി മുഖ്യമന്ത്രിയായ റിയാസിനെതിരെ തിരിഞ്ഞിരിക്കുകയാണ് കേ സംസ്ഥാന മന്ത്രിമാർ.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (45 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends