അരിക്കൊമ്പൻ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത...അരിക്കൊമ്പന് പുതിയ കുടുംബമായി...കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത വളരെ കുറവ്...ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന, പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് ഇപ്പോൾ...

അരികൊമ്പൻ പ്രേമികൾക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് കിട്ടിയിരിക്കുന്നത്. അരികൊമ്പന് പുതിയ കുടുംബമായി. കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത വളരെ കുറവ് , എങ്കിലും പൂർണമായും തള്ളാതെ വനം വകുപ്പ് . ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് 4 മാസം തികയും. ചിന്നക്കനാലിൽ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിൽ കഴിയുന്നത്. ജൂൺ മുതൽ അരിക്കൊമ്പൻ ഇവിടെത്തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ പറയുന്നു. ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല.
ഇവിടെ നിന്നു കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല.അരികൊമ്പൻ മറ്റു കാട്ടാനക്കൂട്ടങ്ങളുടെ കൂടെ ഇണങ്ങി തന്നെയാണ് ജീവിക്കുന്നത് എന്നുള്ളത് പുറത്തു വന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കുറച്ചു ദിവസങ്ങളായി മുഴുവൻ വിമർശങ്ങൾ ആയിരുന്നു ഉയർന്നു കേട്ട് കൊണ്ടേ ഇരുന്നിരുന്നത്. അരിക്കൊമ്പൻ ചത്തു, തമിഴ്നാട് കൊന്നു, ആന മെലിഞ്ഞു...’ തുടങ്ങി നിരവധി വിമർശനമാണ് ആനപ്രേമികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.അരിക്കൊമ്പന്റെ ആരോഗ്യവിവരം പുറത്തുവിടാത്തതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പിനെതിരെ രൂക്ഷവിമർശനവും ഉയർന്നിരുന്നു. എന്നാലിപ്പോൾ അരിക്കൊമ്പന്റെ പുതിയ വിഡിയോ പുറത്തുവിട്ട് വിമർശകരുടെ വാ അടപ്പിച്ചു കൊണ്ട് രംഗത്തും വന്നിരുന്നു .തമിഴ്നാട് വനംവകുപ്പ് കളക്കാട് മുണ്ടന്തുറൈ ഫീൽഡ് ഡയറക്ടർ കെഎംടിആർ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ധർ ഉൾപ്പെടെയുള്ളവരാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്.
ആന പൂർണ ആരോഗ്യവാനും ഭക്ഷണവും വെള്ളവും സാധാരണ നിലയിൽ കഴിക്കുന്നുണ്ടെന്നും പുതിയ ആവാസ വ്യവസ്ഥയുമായി ചേർന്നുവെന്നും വനംവകുപ്പ് വിലയിരുത്തിയിരുന്നു. ആന അതിന്റെ പുതിയ ആവാസ വ്യവസ്ഥയായ അപ്പർ കോതയാറിൽ സുഖമായി ജീവിക്കുന്നുവെന്ന് സുപ്രീംകോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ച് കുറിച്ചിട്ടുണ്ടായിരുന്നു. "അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും, ആനക്കൂട്ടങ്ങൾക്കൊപ്പം ചേർന്നു എന്നുമുള്ള തൊക്കെ വെറും തള്ളുകൾ മാത്രം. വീണ്ടും മെലിഞ്ഞു പോയി എന്നാണ് വിവരം. വെള്ളം കുടിക്കാം. എന്നാൽ കാര്യമായി തീറ്റയൊന്നും ഉണ്ടാവാൻ സാധ്യതയില്ലാത്ത ഒരു പ്രദേശത്ത് ഒതുക്കി നിർത്തിയിരിക്കുകയാണ്. ഒരു ഗേറ്റും സ്ഥാപിച്ചിട്ട് നിരീക്ഷണ സംഘത്തെയും നൈസായിട്ട് പിൻവലിച്ചിട്ടുണ്ട്.
ഡ്രോൺ വഴിയാണ് ഇപ്പോൾ നിരീക്ഷണം" എന്നൊക്കെ പ്രചരിപ്പിച്ച് നിരവധി സംഘങ്ങൾ വ്യാപക പണപ്പിരിവും തട്ടിപ്പും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെയും അരികൊമ്പൻ ഗ്രൂപ്പുകൾക്കെതിരെയും പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.അരിക്കൊമ്പന്‍റെ പുതിയ ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഉന്നത അനുമതി ഇല്ലാതെ പുറത്ത് വിടാനോ, കൈമാറാനോ സാധിക്കില്ല എന്നും ആർഎഫ്ഒ അറിയിച്ചു. കളക്കാട് ടൈഗർ റിസർവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അടുത്ത ദിവസങ്ങളിൽ നേരിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ആഴ്ച പറഞ്ഞത്.
https://www.facebook.com/Malayalivartha























