അമിത മദ്യപാനവും, മാനസിക സംഘർഷവും ജോമോനെ കൊലപാതക ശ്രമത്തിലും, ആത്മഹത്യയിലും എത്തിച്ചു:- ഭാര്യ പിണങ്ങി വീട് വിട്ടിറങ്ങിയത് ഒന്നര വർഷം മുമ്പ്

ഭാര്യ പിണങ്ങി പിരിഞ്ഞതിലുള്ള മാനസിക സംഘർഷവും അമിത മദ്യപാനവും ആണ് ജോമോനെ ഇത്തരം ഒരു ക്രൂരതയിലേക്ക് നയിച്ചത് എന്ന് അയൽവാസികൾ വിലയിരുത്തുന്നു. രാമപുരം ചേറ്റുകുളം കോളനിയിൽ ജോമോൻ (40) സ്കൂൾ വിദ്യാർത്ഥിനികളായ 3 പെൺകുട്ടികളുടെ കഴുത്തിൽ വെട്ടിയ ശേഷം തൂങ്ങി മരിക്കുക ആയിരുന്നു. പുലർച്ചെ 12.30 നു ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ ആദ്യം ഉഴവൂർ കെ ആർ നാരായണൻ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ഐ സി എച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.
വിദ്യാർത്ഥികൾ ആയ അനന്യ (13), അമേയ (10), അനാമിക (07 എന്നിവരെയാണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ അനാമികയുടെ നില ഗുരുതരമാണ്. ഭാര്യ വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചു പോയിരുന്നു. കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു.
വെട്ടേറ്റ കുട്ടികൾ സമീപത്തെ ബന്ധുവീട്ടിൽ ഓടി എത്തി വീവരം അറിയിക്കുക ആയിരുന്നു. സമീപ വാസികൾ എത്തിയപ്പോഴെക്കും ജോമോൻ വീട്ടിൽ നിന്നും രക്ഷപെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് പുലർച്ചേ വീടിന്റെ വെന്റിലേഷനിൽ തൂങ്ങിയ നിലയിൽ മ്യതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























