അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ, മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.... പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും, ഇടതുസംഘടനാ നേതാവിനെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു....

പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ ചർച്ചയായതായിരുന്നു അവിടെ നടന്ന സൈബർ ആക്രമണം. മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾക്ക് നേരെയാണ് സൈബർ അറ്റാക്ക് ഉണ്ടായത്. അതിനെതിരെ നേതാക്കൾ എല്ലാം തന്നെ രംഗത്തെത്തുകയും . കടുത്ത രീതിയിൽ തന്നെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. അച്ചു ഉമ്മനും നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു . പോലീസിൽ പരാതി നൽകുകയും ചെയ്തു.ഇപ്പോൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അച്ചുവിന്റെ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിനെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ മാപ്പു പറഞ്ഞ നന്ദകുമാർ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു. സർവ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പ്രതിയായിട്ടും ഐഎച്ച്ആർഡിയും ഒരു നടപടിയും എടുത്തിട്ടില്ല. ഇതിനിടെയാണ് ഇന്ന് പത്ത് മണിക്ക് ഹാജരാകാനായി നന്ദകുമാറിന് പൂജപ്പുര പൊലിസ് നോട്ടീസ്. നൽകിയിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.അതേ സമയം, അച്ചു ഉമ്മനെതിരെയുള്ള സൈബർ അധിക്ഷേപത്തിൽ നടപടിയെടുക്കുന്നതില്‍ പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണെന്ന് ആക്ഷേപമുയര്ർന്നിരുന്നു. അച്ചു ഉമ്മനെ അധിക്ഷേപിച്ച ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിന് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ബുധനാഴ്ച ഹാജാരാകാനാണ് നോട്ടീസ് നൽകിയത്.
വിഷയത്തില്‍ ഐഎച്ച്ആർഡി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി വൈകുന്നതിന്‍റെ കാരണമറിയില്ലെന്ന് അച്ചു പ്രതികരിച്ചു.അച്ചുവിനെതിരായ സൈബർ അധിക്ഷേപം നടത്തിയ ഇടത് നേതാവ് നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരായ നടപടിയിൽ തുടക്കം മുതൽ പൊലീസ് ഉഴപ്പുകയാണ്. ഡിജിപിക്ക് അച്ചു പരാതി നൽകിയതിന് പിന്നാലെയായിരുന്നു കേസെടുത്തത്. അച്ചുവിന്‍റെ മൊഴി രേഖപ്പെടുത്തി അഞ്ച് ദിവസം കഴിഞ്ഞിട്ടും നന്ദകുമാറിനെ ചോദ്യം ചെയ്യാത്തത് വിവാദമായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്. നാളെ പുതുപ്പള്ളി വോട്ടെടുപ്പും കഴിഞ്ഞ് ഹാജരാകാൻ ആവശ്യപ്പെട്ടത് തന്നെ മെല്ലെപ്പോക്കിന്‍റെ തുടർച്ചെയെന്നാണ് ആക്ഷേപം.അതിനോടപ്പം തന്നെ ഇടത് പക്ഷ സ്ഥാനാർഥി ജയിക്കിന്റെ ഭാര്യക്കെതിരെയും സൈബർ ആക്രമണം നടന്നിരുന്നു.
പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പോലീസ് കേസെടുത്തു.ഗീതു നല്‍കിയ പരാതിയില്‍ 'ഫാന്റം പൈലി' എന്ന ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിനെതിരേയാണ് മണര്‍കാട് പോലീസ് കേസെടുത്തത്. സൈബര്‍ അധിക്ഷേപം മാനസികമായി ഏറെ വിഷമിപ്പിച്ചെന്നും നിയമനടപടികളില്‍ പ്രതീക്ഷയുണ്ടെന്നും ഗീതു പ്രതികരിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറക്കി സഹതാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നരീതിയിലാണ് സൈബറിടങ്ങളില്‍ ഗീതുവിനെതിരേ പ്രചാരണമുണ്ടായത്. ഗീതുവിനെ ആക്ഷേപിക്കുന്നരീതിയില്‍ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരേയാണ് ഗീതു പോലീസില്‍ പരാതി നല്‍കിയത്.'ഗര്‍ഭിണിയാണെന്ന് പറയപ്പെടുന്ന ഭാര്യ എന്നരീതിയിലാണ് പ്രചരണമുണ്ടായത്. ഒരു ഗര്‍ഭിണിയായ സ്ത്രീയെന്നനിലയില്‍ അത് ഏറെ വിഷമമുണ്ടാക്കി. മനസുകൊണ്ട് അതിനെ മറികടന്നു. ഇപ്പോഴും അതിന്റെ വിഷമവും ബുദ്ധിമുട്ടും ഉണ്ട്. രണ്ടാഴ്ച കഴിഞ്ഞാല്‍ ഡെലിവറിയാണ്', ഗീതു പറഞ്ഞത്.
https://www.facebook.com/Malayalivartha

























