പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് തലേന്ന് മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള, നായർ സമുദായത്തെ പിണക്കി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പണി വച്ചു.... ഒടുവിൽ ജി.സുകുമാരൻ നായർക്ക് മുന്നിൽ പിണറായി മുട്ടുകുത്തി.... അപ്പോഴേക്കും പുതുപ്പള്ളിയിൽ പോളിംഗ് പകുതി കഴിഞ്ഞിരുന്നു....പുതുപ്പള്ളി പോളിംഗിന് തലേന്ന് മുന്നാക്ക സമുദായ കോർപ്പറേഷൻ, ചെയർമാനെ മാറ്റിയ എം.വി.ഗോവിന്ദൻ്റെ നടപടി സുകുമാരൻ നായരെ പേടിച്ച് മുഖ്യമന്ത്രി മരവിപ്പിച്ചു....

മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ കെജി പ്രേംജിത്തിനെ മാറ്റിയതില്‍ കടുത്ത അതൃപ്തിയാണ് കേരള കോൺഗ്രസ് ബി ക്കുള്ളത്. മുന്നണി മര്യാദക്ക് ചേരാത്ത നടപടി എന്ന് കത്തിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്..കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്. ആർ. കേരള കോൺഗ്രസ് ബിയുടെ ഏക എംഎൽഎ കെബി ഗണേഷ് കുമാർ സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഗണേഷ് കുമാറിന്‍റെ വിമര്‍ശനം അതിരു കടന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പ്രതിനിധിയെ മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന വിലയിരുത്തലുണ്ട്.
മുന്നാക്ക സമുദായ കോർപ്പറേഷൻ എൻഎസ്എഎസിൻ്റെ ഒരു സ്വന്തം സ്ഥാപനമാണ് ഉമ്മൻ ചാണ്ടി സർക്കാരാണ് മുന്നാക്ക സമുദായ കോർപ്പറേഷനും കമ്മിഷനും രൂപീകരിച്ചത്. എൻ എസ് എസുമായി കൂടിയാലോചിക്കാതെ ഇവിടെ ഇടതു വലതു മുന്നണികൾ നിയമനം നടത്തുക പതിവില്ല. ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇതു തന്നെയായിരുന്നു രീതി. ജി.സുകുമാരൻ നായരും പിണറായിയും തമ്മിൽ യോജിക്കാനാവാത്ത അകലമാണ് നിലവിലുള്ളത്. നാമജപ ഘോഷയാത്രക്കെതിരെ കേസ് എടുത്തത് ഇതിൻ്റെ തുടർച്ചയായിട്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിന് തലേന്ന് കേസിൽ നിന്നും സർക്കാർ പിൻമാറി. എൻ എസ് എസിൻ്റെ പല നിലപാടുകളോടും പിണറായിക്ക് യോജിപ്പില്ല.സുകുമാരൻ നായർ ബി ജെ പി ക്ക് അനുകൂലമായി നിലകൊള്ളുന്നു എന്നാണ് പിണറായിയുടെ നിലപാട്. എന്നാൽ പരിണിത പ്രജ്ഞനായ പിണറായി വിജയൻ സുകുമാരൻ നായരെ പിണക്കാൻ തയ്യാറല്ല.സുകുമാരൻ നായരെ പിണക്കിയാൽ നായർ സമുദായംഗങ്ങൾ എതിരാകുമെന്ന് പിണറായിക്കറിയാം. ഒരു സമുദായത്തെയും പിണക്കാൻ പിണറായി തയ്യാറല്ല.
എം. രാജഗോപാലൻ നായർ തിരുവനന്തപുരം ബാറിലെ പ്രശസ്തനായ അഭിഭാഷകനായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രസിഡൻ്റായിരുന്നു അച്ചുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് ഇദ്ദേഹം. ഈ ഈ സമയത്ത് അദ്ദേഹത്തിന് നായർ സർവീസ് സൊസൈറ്റിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.എന്നാൽ പിന്നിട് പത്മകുമാർ ബോർഡ് ചെയർമാനായി നിയമിതനായി. പത്മകുമാറിനും സുകുമാരൻ നായരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. അതിനാൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പത്മകുമാർ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഇതേ സമയം ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാനായി നിയമിതനായ രാജഗോപാലൻ നായർ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകി. ശബരിമല വിഷയത്തിൽ സർക്കാർ ആശ്രയിച്ചതും രാജഗോപാലൻ നായരെ ആയിരുന്നു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ കേസ് നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ രാജഗോപാലൻ നായരും ദേവസ്വം കമ്മീഷണർ എൻ. വാസുവും ഡൽഹിയിൽ പോയത്. ഇക്കാര്യം ദേവസ്വം പ്രസിഡന്റ് പത്മകുമാർ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിച്ച് പരസ്യ വിമർശനം നടത്തിയത് മുഖ്യമന്ത്രിയെയും പാർട്ടിയെയും പ്രകോപിപ്പിച്ചു.ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് തിരുവനന്തപുരം ജില്ലാ പ്ലീഡറായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ പിണറായിയെ ആദ്യം മുതൽ ഉപദേശിക്കുന്നത് രാജഗോപാലൻ നായരാണ്. പത്മകുമാറിന് പകരം സർക്കാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരാണ് രാജഗോപാലൻ നായരുടേത്. എന്നാൽ മുൻഎം എൽ എ കൂടിയായ പത്മകുമാറിന് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന് കോടിയേരി നിർബന്ധം പിടിച്ചു കൊണ്ടാണ് രാജഗോപാലൻ നായർക്ക് അവസരം നഷ്ടമായത് . തുടർന്ന് റിക്രൂട്ട്മെന്റ് ബോർഡിന്റെ ചുമതല അദ്ദേഹത്തിന് നൽകുകയായിരുന്നു. പത്മകുമാറും മുഖ്യമന്ത്രിയും തമ്മിൽ അന്നേ തെറ്റി. സർക്കാർ നിലപാടിനെ പത്മകുമാർ തള്ളിയതാണ് കാരണം.ശബരിമല വിഷയം പിണറായിയുടെ പ്രസ്റ്റീജ് വിഷയമാണെന്ന് കടകംപള്ളി ഉൾപ്പെടെയുള്ളവർ പത്മകുമാറിനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് മനസുകൊണ്ട് അക്കാര്യം അംഗീകരിക്കാനായില്ല. രണ്ട് സന്ദർഭങ്ങളിൽ അദ്ദേഹം രാജിക്കൊരുങ്ങി. അപ്രകാരം ചെയ്താൽ പാർട്ടിയിൽ നിന്നും പുറത്തു പോകേണ്ടിവരുമെന്ന കൃത്യമായ സന്ദേശം കോടിയേരി നൽകി . പിണറായിയെ ധിക്കരിച്ച് രാജിവച്ചാൽ പാർട്ടി അംഗത്വം തന്നെ ഇല്ലാതാകുമെന്ന ഉപദേശത്തെ തുടർന്നാണ് അദ്ദേഹം രാജിയിൽ നിന്നും പിൻവാങ്ങിയത്. പത്മകുമാറിന് ബോർഡിൽ ഒരു റോളുമുണ്ടായിരുന്നില്ല.. കമ്മീഷണർ വാസുവിനോട് സ്വന്തം നിലയിൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു . കോടിയേരിയുടെ പിന്തുണയോടെയാണ് പത്മകുമാർ പ്രവർത്തിച്ചിരുന്നത്. . ശബരിമല വിഷയത്തിൽ ആരെയും പിണക്കാത്ത നിലപാടാണ് കോടിയേരി സ്വീകരിച്ചത്. സിപിഎമ്മും അത്തരമൊരു നിലപാട് തന്നെയാണ് പിന്തുടർന്നത്.. എന്നാൽ സർക്കാരും മുഖ്യമന്ത്രിയും തികച്ചും വ്യത്യസ്തമായ നിലപാട് ശബരിമല വിഷയത്തിൽ സ്വീകരിച്ചത്.. കോടതി വിധി തീർചയായും അനുസരിക്കുമെന്നാണ് പിണറായി വ്യക്തമാക്കിയത്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി രാജഗോപാലൻ നായരെ നിയമിച്ചത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയാണ്. . അദ്ദേഹത്തെ മാത്രമായിരുന്നുസർക്കാർ അധികാരത്തിൽ വന്നപ്പോൾ രാജഗോപാലൻ നായരെ പ്രസിഡന്റാകാനായിരുന്നു പിന്നറായിക്ക് താത്പര്യം. എന്നാൽ പാർട്ടി നിർദ്ദേശിച്ചത് പത്മകുറിന്റെ പേരാണ്. ഇതിനെ എതിർക്കാൻ മുഖ്യമന്ത്രി നിന്നില്ല. പകരം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ചെയർമാൻ സ്ഥാനം രാജഗോപാലൻ നായർക്ക് നൽകി. ശബരി മല വിഷയത്തിൽ ടെലിവിഷനുകളിൽ വിഷയം കൃത്യമായി സംസാരിച്ചത് രാജഗോപാലൻ നായരാണ്. രാജഗോപാലൻ നായരുടെ നിലപാടുകൾ നേരത്തെ തന്നെ വ്യക്തമായിരുന്നു. താഴമൺ തന്ത്രി കുടുംബത്തെയും പന്തളം കൊട്ടാരത്തെയും അദ്ദേഹം പ്രസിഡന്റായ കാലത്തും അംഗീകരിച്ചിരുന്നില്ല. ശബരിമല യുവതി പ്രവേശനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് ആരോപണം കേട്ട കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷന്റെ കാലാവധി ദീർഘിപ്പിച്ചു. നൽകിയിരുന്നു. മൊത്തം 6 കൊല്ലം അദ്ദേഹം റിക്രൂട്ട്മെൻ്റ് അധ്യക്ഷ പദവിയിലിരുന്നു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കകാർക്ക് ദേവസ്വം നിയമനങ്ങളിൽ സംവരണം നൽകാനുള്ള തീരുമാനം രാജഗോപാലൻ നായരാണ് നടപ്പിലാക്കിയത്. ഇത് എൻ എസ് എസിന്റെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. ജി സുകുമാരൻ നായർ പിണറായിയെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. സംവരണം നടപ്പിലാക്കാൻ പിണറായി വിശ്വസിച്ച് ഏൽപ്പിച്ചത് രാജഗോപാലൻ നായരെയാണ്. ദളിത് വിഭാഗത്തിലുള്ള ശാന്തിമാർക്ക് ക്ഷേത്ര പൂജാരിയായി നിയമനം നൽകിയതും രാജഗോപാലൻ നായരുടെ നേതൃത്വത്തിലുള്ള ബോർഡാണ്. ഇത് പുന്നല ശ്രീകുമാറിനെ ആനന്ദിച്ചിച്ചു. അതിന്റെ പ്രതിഫലമെന്നോണം വാളയാർ പെൺകുട്ടികളുടെ കേസ് പുന്നല ഒതുക്കി കൊടുത്തു. ഇങ്ങനെയൊക്കെയുള്ള രാജഗോപാലൻ നായരാണ് ഇപ്പോൾ നിരാശനായി പുറത്തു നിൽക്കുന്നത്.https://www.facebook.com/Malayalivartha

























