വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്ത് സുരേഷ് ഗോപി... ആരുവിചാരിച്ചാലും തടുക്കാനാവില്ലെന്ന്... കള്ളക്കഥ മെനഞ്ഞവരെ തേച്ചൊട്ടിച്ചു

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നതിനിടെയാണ് നടനും മുൻ എംപിയുമായി സുരേഷ് ഗോപിയെ തേടി സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷ സ്ഥാനം എത്തിയത്. എന്നാൽ കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷമേ ചുമതല ഏറ്റെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപിയുള്ളത്.
തൃശൂരിൽ സുരേഷ് ഗോപി തന്നെ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സുരേഷ് ഗോപി വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞെന്നും ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കൊല്‍ക്കത്തിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതിൽ സുരേഷ് ഗോപിയ്ക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ബിജെപി നേതൃത്വം. ഇത്തരം കളളവാര്‍ത്തകള്‍ പടച്ചുവിടുന്നതിന് പുറകില്‍ കോണ്‍ഗ്രസ് അന്‍ജഡയെന്ന് ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അജണ്ടയാണിതെന്നും തൃശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താനാണ് ശ്രമമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്ത് കഴിഞ്ഞുവെന്നും ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും അര ദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകളാണ് ചാനലുകൾ പുറത്തുവിടുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഫേയ്സബുക്ക് കുറിപ്പിന്റെ പൂര്‍ണവിവരം
ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവു പോലെ ‘അതേ’ചാനൽ. പിന്നെ കാക്കക്കൂട്ടം പോലെ എല്ലാവരും ചേർന്ന് ആക്രമണം. ഒരു വാർത്ത കൊടുക്കുന്നതിനുമുൻപ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാർക്ക്.
ഇത് കോൺഗ്രസ്സ് അജണ്ടയാണ്. പാലാക്കാരനായ ഒരു കോൺഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിടുന്നത്. ‘അതേ’ ചാനലിലെ കോൺഗ്രസ്സ് ഏജന്റായ റിപ്പോർട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താൻ ഈ സംഘം ഏതറ്റം വരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ.
ഇനിയും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും . അര ദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകൾ. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല, എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുരേഷ് ഗോപി മണ്ഡലത്തിൽ സജീവമാണ്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ തന്നെ മത്സരിക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെടുമെന്ന പ്രതീക്ഷ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടുള്ളവർക്കുണ്ടായിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചതോടെ സുരേഷ് ഗോപി എന്ത് തീരുമാനം എടുക്കുമെന്നാണ് പാർട്ടി നേതൃത്വം ഉറ്റുനോക്കുന്നത്. തൃശൂർ മണ്ഡലത്തിലെ എല്ലാ കാര്യങ്ങൾക്കും സുരേഷ് ഗോപി സജീവമാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്.
ബിജെപി കേരളത്തിൽ എ പ്ലസ് മണ്ഡലമെന്ന് കണക്കാക്കി ഏറ്റവും കൂടുതൽ വിജയ സാദ്ധ്യത കൽപ്പിച്ച മണ്ഡലമായിരുന്നു തൃശൂർ.കൂടാതെ കഴിഞ്ഞ മാർച്ചിൽ. തേക്കിൻകാട് മൈതാനത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുസമ്മേളനത്തിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനമാണെന്ന വിലയിരുത്തലുമുണ്ടായിരുന്നു. സുരേഷ്‌ഗോപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ദേശീയതലത്തിൽ തൃശൂർ ശ്രദ്ധാകേന്ദ്രമാകും. നരേന്ദ്ര മോദിയും അമിത്ഷായും ശ്രദ്ധപതിപ്പിക്കുന്ന നേതാവാണ് സുരേഷ്‌ഗോപി.
അതേസമയം, സുരേഷ് ഗോപിയെ അധ്യക്ഷനാക്കിയതിൽ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാർഥികളും രംഗത്തെത്തി. സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിർക്കുന്നതായി വിദ്യാർഥി യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഹിന്ദുത്വ ആശയവുമായും ബിജെപിയുമായുമുള്ള സുരേഷ് ഗോപിയുടെ ബന്ധമാണ് എതിർപ്പിനു പിന്നിലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനു ഭീഷണിയാകുന്ന പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപി. ധ്രുവീകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർന്നുനിൽക്കുന്ന വ്യക്തിയെന്ന നിലയിൽ, ഇൻസ്റ്റിറ്റ്യൂട്ട് എക്കാലവും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തേക്കാമെന്ന ആശങ്കയും പ്രസ്താവനയിൽ പങ്കുവയ്ക്കുന്നു.
https://www.facebook.com/Malayalivartha
























