പുരുഷു എന്ന അനുഗ്രഹിക്കണം...എം.കെ.കണ്ണൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപിൽ...ഇന്നു വീണ്ടും ഹാജരാകാനിരിക്കെയാണ്, കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത്...കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം കണ്ണനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു....

മീശ മാധവൻ സിനിമയിലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഭാഗമാണ് ജഗതിയുടെ കഥാപാത്രം പറയുന്ന പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് പറയുന്ന ആ ഒരു ഡയലോഗ്. ഇന്നും അത് മലയാളികൾ നെഞ്ചിലേറ്റിയ ഡയലോഗാണ്. സുഹൃത്തുക്കൾക്കിടയിൽ ആണെങ്കിലും , ട്രോളുകളിലും വീഡിയോകളിലുമെല്ലാം ഈ ഒരു ഡയലോഗ് ഒരു സ്ഥിരം സാന്നിധ്യമാണ്. . ഇതിപ്പോൾ പറയാൻ കാരണം അത് പോലെയാണ്.. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തൃശൂർ രാമനിലയത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കരുവന്നൂർ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഇന്നു വീണ്ടും ഹാജരാകാനിരിക്കെയാണ്, കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത്.
കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം കണ്ണനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദ്ദേശിച്ചതു പ്രകാരമാണ് കണ്ണൻ ഇഡിക്കു മുന്നിലെത്തുന്നത്.ഇന്നു രാവിലെ എട്ടരയോടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. എം.കെ.കണ്ണനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഇഡിയുടെ ചോദ്യംചെയ്യൽ ഏറെ നിർണായകമാണ്. സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാവു കൂടിയായ പി.ആർ.അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാകുന്നത്.ഇതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി സതീഷ് കുമാറുമായി പരിചയമുണ്ട് എന്നല്ലാതെ മറ്റു ബന്ധങ്ങളില്ല എന്നാണ് എം.കെ. കണ്ണന്റെ നിലപാട്. ഇഡി അന്വേഷണം മുറുകുന്നതിനിടെ പാർട്ടിയുടെ പിന്തുണ ഉറപ്പിക്കുന്നതിനു കൂടിയാണ് കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത് എന്നാണ് വിവരം.
മേഖലാ അവലോകന യോഗത്തിനായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തൃശൂരിലെത്തിയത്.ഒറ്റരുത് പ്ളീസ് എന്നുള്ള സൂചനയാണ്കൊടുത്തത്.അതിനിടെ, കണ്ണനെതിരെ ഗുരുതര ആരോപണവുമായി വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി വി.ബി. സിജിലും രംഗത്തെത്തി. ദേശസാത്കൃത ബാങ്കിൽനിന്നു കേരള ബാങ്കിലേക്കു വായ്പ ടേക്ക് ഓവർ ചെയ്യിച്ചതിനു കമ്മിഷൻ ആയി മൂന്നരലക്ഷം രൂപ തന്റെ കയ്യിൽനിന്നു കണ്ണൻ തട്ടിയെടുത്തെന്നാണു സിജിലിന്റെ പരാതി. കരുവന്നൂർ കേസിലെ മുഖ്യപ്രതി പി.സതീഷ് കുമാറാണു കണ്ണനുവേണ്ടി തന്റെ കയ്യിൽനിന്നു പണം കൈപ്പറ്റിയതെന്നും സിജിൽ പറഞ്ഞു.ദേശസാത്കൃത ബാങ്കിൽ ഭൂമി പണയംവച്ചു താനെടുത്ത വായ്പ 17 ലക്ഷം രൂപയുടെ കുടിശികയായി മാറിയിരുന്നു. 5% കമ്മിഷൻ കണ്ണൻ ആവശ്യപ്പെട്ടു. ഇടപാട് ഉറപ്പിച്ചതോടെ 17 ലക്ഷം തന്റെ പേരിൽ ബാങ്കിലടച്ചു സതീഷ് കുമാർ ആധാരങ്ങൾ കൈപ്പറ്റി. ഈ ആധാരം കേരള ബാങ്കിൽ പണയംവച്ച് 70 ലക്ഷം രൂപയുടെ വായ്പ പാസാക്കി. കണ്ണന്റെ സ്വാധീനമുപയോഗിച്ചു നടപടികൾ വേഗത്തിലാക്കിയെന്നും സിജിൽ പറഞ്ഞു. എന്നാൽ, സിജിലിന്റെ വായ്പയെപ്പറ്റി അറിയില്ലെന്നാണു കണ്ണന്റെ പ്രതികരണം.
https://www.facebook.com/Malayalivartha


























