Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കേരളത്തെയും കേന്ദ്രത്തെയും ബിജെപിയെയും ഞെട്ടിച്ച് തൃശൂരില്‍ സുരേഷ് ഗോപി താമര വിരിയിച്ചു; സുരേഷ് ഗോപിയെ കാബിനറ്റ് റാങ്കോടെ മന്ത്രിയാക്കാനുള്ള ആദ്യ തീരുമാനം അവസാന നിമിഷം അട്ടിമറിച്ചതിനു പിന്നില്‍ ബിജെപിയിലെ ആ പ്രമുഖന്‍?

11 JUNE 2024 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി

താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം

കണ്ണൂരില്‍ വളപ്പട്ടണത്ത് റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് വച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം....

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് (കീം) റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി

സുരേഷ് ഗോപിയുടെ കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനം വെട്ടിനിരത്തിയത് ബിജെപി ദേശീയ നേതൃത്വത്തിന്റെ കൊടുചതിയോ എന്ന സംശയിക്കണം. സുരേഷ് ഗോപിയെ കാബിനറ്റ് റാങ്കോടെ  മന്ത്രിയാക്കാനുള്ള ആദ്യ തീരുമാനം അവസാന നിമിഷം അട്ടിമറിച്ചതിനു പിന്നില്‍ കളിച്ച ബിജെപിയിലെ പ്രമുഖന്‍ ആരെന്നത് പുറത്ത്  വരേണ്ടിയിരിക്കുന്നു. സുരേഷ് ഗോപിയും കാബിനറ്റ് മന്ത്രിസ്ഥാനം  പ്രതീക്ഷിച്ചിരുന്നു. മൂന്നാം നരേന്ദ്ര മോദി ഗവണ്‍മെന്റില്‍ ഒരു കാബിനറ്റ് മന്ത്രിസ്ഥാനം എന്നതിന്  സുരേഷ് ഗോപിക്ക് അതിന് അര്‍ഹതയുമുണ്ടായിരുന്നു.

കേരളത്തെയും കേന്ദ്രത്തെയും ബിജെപിയെയും  ഞെട്ടിച്ചാണ് തൃശൂരില്‍ സുരേഷ് ഗോപി താമര വിരിയിച്ചത്. കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരനെയും സിപിഐയുടെ ഗ്ലാമര്‍താരം മുന്‍ മന്ത്രി വി.എസ.് സുനില്‍കുമാറിനെ പിന്നിലാക്കി സുരേഷ് ഗോപി നേടിയത് മിന്നുന്ന വിജയമായിരുന്നു. ഇന്നേവരെ കേവലം ഒരു എംഎല്‍എയെ മാത്രം വിജയിപ്പിക്കായ ബിജെപിക്ക് കേരളത്തില്‍ നിന്ന് ആദ്യമായി ലഭിച്ച എംപി സുരേഷ് ഗോപിക്ക് ന്യായമായും കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കേണ്ടതായിരുന്നു. മോദി അധികാരത്തിലെത്തിയ നിമിഷം മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ സുരേഷ് ഗോപി കേന്ദ്ര കാബിനറ്റ് മന്ത്രിയാകുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു.



കേവലം ടൂറിസം പോലൊരു വകുപ്പില്‍ സഹമന്ത്രിയായി ഒതുങ്ങാന്‍ സുരേഷ് ഗോപി താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെടുന്നതും താല്‍പര്യപ്പെടുന്നതും. നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് പറയുമ്പോഴും തൃശൂരിലെ മിന്നുന്ന വിജയത്തില്‍ തനിക്ക് അവഗണനായാണുണ്ടായതെന്ന് സുരേഷ് ഗോപി  സംശയിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സുരേഷ് ഗോപിയെ വൈകാതെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കും. അതല്ലെങ്കില്‍ ബിജെപിയെയും കേരളത്തെയും ഞെട്ടിച്ചുകൊണ്ട്  സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവച്ചൊഴിയാനാണ് സാധ്യത.

ഡല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ച് ഡല്‍ഹിയിലെത്തിയപ്പോഴും കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സുരേഷ് ഗോപി പ്രതീക്ഷിരുന്നത്. സഹമന്ത്രിസ്ഥാനം നല്‍കി ഒതുക്കുന്നതായി തിരിച്ചറിഞ്ഞ നിമിഷം  സിനിമകള്‍ക്ക് കരാര്‍ ഒപ്പിട്ടതിനാല്‍ മന്ത്രിസ്ഥാനത്തോട് താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി അറിയിച്ചത്. കാബിനറ്റ് മന്ത്രിസ്ഥാനമില്ലെങ്കില്‍  സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനത്തേക്കെങ്കിലും പരിഗണിക്കാമായിരുന്നു. അങ്ങനെയെങ്കില്‍  മന്ത്രിസഭാ യോഗത്തിലെങ്കിലും പങ്കെടുക്കാന്‍ അവസരം ലഭിക്കുമായിരുന്നു. ഇപ്പോഴാവട്ടെ  ക്യാബിനറ്റ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരു മന്ത്രി സ്ഥാനം കിട്ടി എന്നതു മാത്രം.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉള്‍പ്പെടെ നാലു  ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി തയാറെടുക്കുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അണിനിരക്കുന്ന സിനിമ, ഒരു ബിഗ്ബജറ്റ് പ്രോജക്ട് അടക്കം ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന മൂന്ന് സിനിമകള്‍, ആലോചന നടക്കുന്ന ഷാജി കൈലാസിന്റെ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം, റിലീസിനൊരുങ്ങുന്ന വരാഹം തുടങ്ങി സിനിമകള്‍ക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.



സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതിനു പിന്നില്‍ സുരേഷ് ഗോപിയുടെ അതൃപ്തിയാണെന്ന് സംശയിക്കണം. അതേ സമയം  മന്ത്രിസ്ഥാനം ഉപേക്ഷിച്ച് സിനിമയില്‍ അഭിനയിക്കുന്നത് മണ്ടത്തരമാകുമെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ സുരേഷ് ഗോപിയെ അറിയിക്കുകയും ചെയ്തു. മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് പെട്രോളിയവും പ്രകൃതിവാതകവും, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനവുമാണ്  ലഭിച്ചിരിക്കുന്നത്.

 ഈ വകുപ്പില്‍ തനിക്ക് ശോഭിക്കാനാകിലെന്ന ചിന്തയും സുരേഷ് ഗോപിക്കുണ്ട്.  നേരത്തേ സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിംഗ്  ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി. അതേസമയം കുറച്ചുകൂടി മെച്ചമായ വകുപ്പുകളാണ് മലയാളിയായ  ജോര്‍ജ് കുര്യന് ലഭിച്ചിരിക്കുന്നത്.  മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോര്‍ജ് കുര്യന് ലഭിച്ചത്.

ക്യാബിനറ്റ് പദവി ഏറ്റെടുക്കാമെന്ന വലിയ  പ്രതീക്ഷയില്‍  ഡല്‍ഹിയില്‍  ഒരു ദിവസം മുമ്പേ എത്തിയ സുരേഷ് ഗോപി ആരെയും അറിയിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു.  ഡല്‍ഹിയിലേക്ക് തിരിച്ചു പോകുന്നതില്‍ പോലും അനിശ്ചിതത്വം തുടരുന്നു എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തു വന്നിരുന്നു. നരേന്ദ്ര മോദി നേരിട്ടു വിളിച്ചു, താന്‍ അനുസരിക്കുന്നു എന്നു പറഞ്ഞ് സുരേഷ് ഗോപി ചുമതല ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ പുതിയ നിയോഗത്തില്‍ സുരേഷ് ഗോപി സംതൃപ്തനല്ലെന്ന് വ്യക്തമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (9 minutes ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (20 minutes ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (30 minutes ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (57 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (1 hour ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (1 hour ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (1 hour ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (2 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (2 hours ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (2 hours ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (2 hours ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

Malayali Vartha Recommends