Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കേരളത്തെയും കേന്ദ്രത്തെയും ബിജെപിയെയും ഞെട്ടിച്ച് തൃശൂരില്‍ സുരേഷ് ഗോപി താമര വിരിയിച്ചു; സുരേഷ് ഗോപിയെ കാബിനറ്റ് റാങ്കോടെ മന്ത്രിയാക്കാനുള്ള ആദ്യ തീരുമാനം അവസാന നിമിഷം അട്ടിമറിച്ചതിനു പിന്നില്‍ ബിജെപിയിലെ ആ പ്രമുഖന്‍?

11 JUNE 2024 02:22 PM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയുടെ കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനം വെട്ടിനിരത്തിയത് ബിജെപി ദേശീയ നേതൃത്വത്തിന്റെ കൊടുചതിയോ എന്ന സംശയിക്കണം. സുരേഷ് ഗോപിയെ കാബിനറ്റ് റാങ്കോടെ  മന്ത്രിയാക്കാനുള്ള ആദ്യ തീരുമാനം അവസാന നിമിഷം അട്ടിമറിച്ചതിനു പിന്നില്‍ കളിച്ച ബിജെപിയിലെ പ്രമുഖന്‍ ആരെന്നത് പുറത്ത്  വരേണ്ടിയിരിക്കുന്നു. സുരേഷ് ഗോപിയും കാബിനറ്റ് മന്ത്രിസ്ഥാനം  പ്രതീക്ഷിച്ചിരുന്നു. മൂന്നാം നരേന്ദ്ര മോദി ഗവണ്‍മെന്റില്‍ ഒരു കാബിനറ്റ് മന്ത്രിസ്ഥാനം എന്നതിന്  സുരേഷ് ഗോപിക്ക് അതിന് അര്‍ഹതയുമുണ്ടായിരുന്നു.

കേരളത്തെയും കേന്ദ്രത്തെയും ബിജെപിയെയും  ഞെട്ടിച്ചാണ് തൃശൂരില്‍ സുരേഷ് ഗോപി താമര വിരിയിച്ചത്. കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരനെയും സിപിഐയുടെ ഗ്ലാമര്‍താരം മുന്‍ മന്ത്രി വി.എസ.് സുനില്‍കുമാറിനെ പിന്നിലാക്കി സുരേഷ് ഗോപി നേടിയത് മിന്നുന്ന വിജയമായിരുന്നു. ഇന്നേവരെ കേവലം ഒരു എംഎല്‍എയെ മാത്രം വിജയിപ്പിക്കായ ബിജെപിക്ക് കേരളത്തില്‍ നിന്ന് ആദ്യമായി ലഭിച്ച എംപി സുരേഷ് ഗോപിക്ക് ന്യായമായും കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കേണ്ടതായിരുന്നു. മോദി അധികാരത്തിലെത്തിയ നിമിഷം മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ സുരേഷ് ഗോപി കേന്ദ്ര കാബിനറ്റ് മന്ത്രിയാകുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു.



കേവലം ടൂറിസം പോലൊരു വകുപ്പില്‍ സഹമന്ത്രിയായി ഒതുങ്ങാന്‍ സുരേഷ് ഗോപി താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെടുന്നതും താല്‍പര്യപ്പെടുന്നതും. നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് പറയുമ്പോഴും തൃശൂരിലെ മിന്നുന്ന വിജയത്തില്‍ തനിക്ക് അവഗണനായാണുണ്ടായതെന്ന് സുരേഷ് ഗോപി  സംശയിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സുരേഷ് ഗോപിയെ വൈകാതെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കും. അതല്ലെങ്കില്‍ ബിജെപിയെയും കേരളത്തെയും ഞെട്ടിച്ചുകൊണ്ട്  സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവച്ചൊഴിയാനാണ് സാധ്യത.

ഡല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ച് ഡല്‍ഹിയിലെത്തിയപ്പോഴും കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സുരേഷ് ഗോപി പ്രതീക്ഷിരുന്നത്. സഹമന്ത്രിസ്ഥാനം നല്‍കി ഒതുക്കുന്നതായി തിരിച്ചറിഞ്ഞ നിമിഷം  സിനിമകള്‍ക്ക് കരാര്‍ ഒപ്പിട്ടതിനാല്‍ മന്ത്രിസ്ഥാനത്തോട് താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി അറിയിച്ചത്. കാബിനറ്റ് മന്ത്രിസ്ഥാനമില്ലെങ്കില്‍  സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനത്തേക്കെങ്കിലും പരിഗണിക്കാമായിരുന്നു. അങ്ങനെയെങ്കില്‍  മന്ത്രിസഭാ യോഗത്തിലെങ്കിലും പങ്കെടുക്കാന്‍ അവസരം ലഭിക്കുമായിരുന്നു. ഇപ്പോഴാവട്ടെ  ക്യാബിനറ്റ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരു മന്ത്രി സ്ഥാനം കിട്ടി എന്നതു മാത്രം.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉള്‍പ്പെടെ നാലു  ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി തയാറെടുക്കുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അണിനിരക്കുന്ന സിനിമ, ഒരു ബിഗ്ബജറ്റ് പ്രോജക്ട് അടക്കം ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന മൂന്ന് സിനിമകള്‍, ആലോചന നടക്കുന്ന ഷാജി കൈലാസിന്റെ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം, റിലീസിനൊരുങ്ങുന്ന വരാഹം തുടങ്ങി സിനിമകള്‍ക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.



സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതിനു പിന്നില്‍ സുരേഷ് ഗോപിയുടെ അതൃപ്തിയാണെന്ന് സംശയിക്കണം. അതേ സമയം  മന്ത്രിസ്ഥാനം ഉപേക്ഷിച്ച് സിനിമയില്‍ അഭിനയിക്കുന്നത് മണ്ടത്തരമാകുമെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ സുരേഷ് ഗോപിയെ അറിയിക്കുകയും ചെയ്തു. മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് പെട്രോളിയവും പ്രകൃതിവാതകവും, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനവുമാണ്  ലഭിച്ചിരിക്കുന്നത്.

 ഈ വകുപ്പില്‍ തനിക്ക് ശോഭിക്കാനാകിലെന്ന ചിന്തയും സുരേഷ് ഗോപിക്കുണ്ട്.  നേരത്തേ സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിംഗ്  ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി. അതേസമയം കുറച്ചുകൂടി മെച്ചമായ വകുപ്പുകളാണ് മലയാളിയായ  ജോര്‍ജ് കുര്യന് ലഭിച്ചിരിക്കുന്നത്.  മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോര്‍ജ് കുര്യന് ലഭിച്ചത്.

ക്യാബിനറ്റ് പദവി ഏറ്റെടുക്കാമെന്ന വലിയ  പ്രതീക്ഷയില്‍  ഡല്‍ഹിയില്‍  ഒരു ദിവസം മുമ്പേ എത്തിയ സുരേഷ് ഗോപി ആരെയും അറിയിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു.  ഡല്‍ഹിയിലേക്ക് തിരിച്ചു പോകുന്നതില്‍ പോലും അനിശ്ചിതത്വം തുടരുന്നു എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തു വന്നിരുന്നു. നരേന്ദ്ര മോദി നേരിട്ടു വിളിച്ചു, താന്‍ അനുസരിക്കുന്നു എന്നു പറഞ്ഞ് സുരേഷ് ഗോപി ചുമതല ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ പുതിയ നിയോഗത്തില്‍ സുരേഷ് ഗോപി സംതൃപ്തനല്ലെന്ന് വ്യക്തമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (2 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (2 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (2 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (3 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (3 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (3 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (4 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (4 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (8 hours ago)

Malayali Vartha Recommends