Widgets Magazine
29
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി, 'ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല: പറഞ്ഞുതീർന്നില്ല... സ്വരാജും പ്രതിപ്പട്ടികയിൽ...


സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത..


തന്ത്രം മാറ്റി ഇഡി! സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മുൻപേ വീണ വിജയന് നേരിട്ട് സമൻസ്...


സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും..റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍,.. അടിയന്തര അന്വേഷണം നടത്തും..


കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം.. 1,200ലധികം പുതിയ തസ്തികകൾ..

കേരളത്തെയും കേന്ദ്രത്തെയും ബിജെപിയെയും ഞെട്ടിച്ച് തൃശൂരില്‍ സുരേഷ് ഗോപി താമര വിരിയിച്ചു; സുരേഷ് ഗോപിയെ കാബിനറ്റ് റാങ്കോടെ മന്ത്രിയാക്കാനുള്ള ആദ്യ തീരുമാനം അവസാന നിമിഷം അട്ടിമറിച്ചതിനു പിന്നില്‍ ബിജെപിയിലെ ആ പ്രമുഖന്‍?

11 JUNE 2024 02:22 PM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയുടെ കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനം വെട്ടിനിരത്തിയത് ബിജെപി ദേശീയ നേതൃത്വത്തിന്റെ കൊടുചതിയോ എന്ന സംശയിക്കണം. സുരേഷ് ഗോപിയെ കാബിനറ്റ് റാങ്കോടെ  മന്ത്രിയാക്കാനുള്ള ആദ്യ തീരുമാനം അവസാന നിമിഷം അട്ടിമറിച്ചതിനു പിന്നില്‍ കളിച്ച ബിജെപിയിലെ പ്രമുഖന്‍ ആരെന്നത് പുറത്ത്  വരേണ്ടിയിരിക്കുന്നു. സുരേഷ് ഗോപിയും കാബിനറ്റ് മന്ത്രിസ്ഥാനം  പ്രതീക്ഷിച്ചിരുന്നു. മൂന്നാം നരേന്ദ്ര മോദി ഗവണ്‍മെന്റില്‍ ഒരു കാബിനറ്റ് മന്ത്രിസ്ഥാനം എന്നതിന്  സുരേഷ് ഗോപിക്ക് അതിന് അര്‍ഹതയുമുണ്ടായിരുന്നു.

കേരളത്തെയും കേന്ദ്രത്തെയും ബിജെപിയെയും  ഞെട്ടിച്ചാണ് തൃശൂരില്‍ സുരേഷ് ഗോപി താമര വിരിയിച്ചത്. കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരനെയും സിപിഐയുടെ ഗ്ലാമര്‍താരം മുന്‍ മന്ത്രി വി.എസ.് സുനില്‍കുമാറിനെ പിന്നിലാക്കി സുരേഷ് ഗോപി നേടിയത് മിന്നുന്ന വിജയമായിരുന്നു. ഇന്നേവരെ കേവലം ഒരു എംഎല്‍എയെ മാത്രം വിജയിപ്പിക്കായ ബിജെപിക്ക് കേരളത്തില്‍ നിന്ന് ആദ്യമായി ലഭിച്ച എംപി സുരേഷ് ഗോപിക്ക് ന്യായമായും കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കേണ്ടതായിരുന്നു. മോദി അധികാരത്തിലെത്തിയ നിമിഷം മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ സുരേഷ് ഗോപി കേന്ദ്ര കാബിനറ്റ് മന്ത്രിയാകുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു.



കേവലം ടൂറിസം പോലൊരു വകുപ്പില്‍ സഹമന്ത്രിയായി ഒതുങ്ങാന്‍ സുരേഷ് ഗോപി താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെടുന്നതും താല്‍പര്യപ്പെടുന്നതും. നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് പറയുമ്പോഴും തൃശൂരിലെ മിന്നുന്ന വിജയത്തില്‍ തനിക്ക് അവഗണനായാണുണ്ടായതെന്ന് സുരേഷ് ഗോപി  സംശയിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സുരേഷ് ഗോപിയെ വൈകാതെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കും. അതല്ലെങ്കില്‍ ബിജെപിയെയും കേരളത്തെയും ഞെട്ടിച്ചുകൊണ്ട്  സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവച്ചൊഴിയാനാണ് സാധ്യത.

ഡല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ച് ഡല്‍ഹിയിലെത്തിയപ്പോഴും കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സുരേഷ് ഗോപി പ്രതീക്ഷിരുന്നത്. സഹമന്ത്രിസ്ഥാനം നല്‍കി ഒതുക്കുന്നതായി തിരിച്ചറിഞ്ഞ നിമിഷം  സിനിമകള്‍ക്ക് കരാര്‍ ഒപ്പിട്ടതിനാല്‍ മന്ത്രിസ്ഥാനത്തോട് താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി അറിയിച്ചത്. കാബിനറ്റ് മന്ത്രിസ്ഥാനമില്ലെങ്കില്‍  സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനത്തേക്കെങ്കിലും പരിഗണിക്കാമായിരുന്നു. അങ്ങനെയെങ്കില്‍  മന്ത്രിസഭാ യോഗത്തിലെങ്കിലും പങ്കെടുക്കാന്‍ അവസരം ലഭിക്കുമായിരുന്നു. ഇപ്പോഴാവട്ടെ  ക്യാബിനറ്റ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരു മന്ത്രി സ്ഥാനം കിട്ടി എന്നതു മാത്രം.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉള്‍പ്പെടെ നാലു  ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി തയാറെടുക്കുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അണിനിരക്കുന്ന സിനിമ, ഒരു ബിഗ്ബജറ്റ് പ്രോജക്ട് അടക്കം ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന മൂന്ന് സിനിമകള്‍, ആലോചന നടക്കുന്ന ഷാജി കൈലാസിന്റെ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം, റിലീസിനൊരുങ്ങുന്ന വരാഹം തുടങ്ങി സിനിമകള്‍ക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.



സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതിനു പിന്നില്‍ സുരേഷ് ഗോപിയുടെ അതൃപ്തിയാണെന്ന് സംശയിക്കണം. അതേ സമയം  മന്ത്രിസ്ഥാനം ഉപേക്ഷിച്ച് സിനിമയില്‍ അഭിനയിക്കുന്നത് മണ്ടത്തരമാകുമെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ സുരേഷ് ഗോപിയെ അറിയിക്കുകയും ചെയ്തു. മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് പെട്രോളിയവും പ്രകൃതിവാതകവും, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനവുമാണ്  ലഭിച്ചിരിക്കുന്നത്.

 ഈ വകുപ്പില്‍ തനിക്ക് ശോഭിക്കാനാകിലെന്ന ചിന്തയും സുരേഷ് ഗോപിക്കുണ്ട്.  നേരത്തേ സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിംഗ്  ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി. അതേസമയം കുറച്ചുകൂടി മെച്ചമായ വകുപ്പുകളാണ് മലയാളിയായ  ജോര്‍ജ് കുര്യന് ലഭിച്ചിരിക്കുന്നത്.  മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോര്‍ജ് കുര്യന് ലഭിച്ചത്.

ക്യാബിനറ്റ് പദവി ഏറ്റെടുക്കാമെന്ന വലിയ  പ്രതീക്ഷയില്‍  ഡല്‍ഹിയില്‍  ഒരു ദിവസം മുമ്പേ എത്തിയ സുരേഷ് ഗോപി ആരെയും അറിയിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു.  ഡല്‍ഹിയിലേക്ക് തിരിച്ചു പോകുന്നതില്‍ പോലും അനിശ്ചിതത്വം തുടരുന്നു എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തു വന്നിരുന്നു. നരേന്ദ്ര മോദി നേരിട്ടു വിളിച്ചു, താന്‍ അനുസരിക്കുന്നു എന്നു പറഞ്ഞ് സുരേഷ് ഗോപി ചുമതല ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ പുതിയ നിയോഗത്തില്‍ സുരേഷ് ഗോപി സംതൃപ്തനല്ലെന്ന് വ്യക്തമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് സൈനികനെ കാണാതായി  (4 minutes ago)

ഭര്‍തൃവീട്ടില്‍ 27 കാരി തൂങ്ങി മരിച്ച നിലയില്‍  (8 minutes ago)

സംസ്ഥാനത്തെ അധ്യാപക സ്ഥലംമാറ്റം മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്  (2 hours ago)

മുന്‍ മന്ത്രി വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു  (2 hours ago)

പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍  (3 hours ago)

നീറ്റ് പുന:പരീക്ഷയില്‍ പുതിയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രാലയം  (3 hours ago)

ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍  (3 hours ago)

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

മരുമകള്‍ ട്വിഷ ശര്‍മയുടെ ആത്മഹത്യയില്‍ മുന്‍ ജഡ്ജിയെ അറസ്റ്റ് ചെയ്ത് സിബിഐ  (3 hours ago)

സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌൺസിലറുമായ ഐപി ബിനു പൊലീസിന് മുന്നിൽ കീഴടങ്ങി  (4 hours ago)

വിനോദിനി പ്രവചിച്ച ദിവസം...! ബിനീഷ് ഇറങ്ങിയത് വെറുതെയല്ല..! കണക്ക് എണ്ണിയെണ്ണി ചോദിക്കും ചാവേറല്ലഡാ ചിരഞ്ജീവി  (4 hours ago)

ചോദ്യം ചെയ്യലിൽ എത്തീരിക്കണം വീണയ്ക്ക് വീണ്ടും ED ഇണ്ടാസ്..! വിനോദിനി പ്രവചിച്ച ദിവസം...! ബിനീഷ് ഇറങ്ങിയത് വെറുതെയല്ല..!  (4 hours ago)

ടെക്നോപാര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സെമിഫൈനല്‍ ജൂണില്‍...  (6 hours ago)

ലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളി കമ്പനി; സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ. ഷംഷീറിന്റെ ആർപിഎം ഒരുക്കുന്ന എമർജൻസി മെഡിക്കൽ സേവനങ്ങൾ ശ്രദ്ധേയമാകുന്നു: 6000 ആരോഗ്യപ്രവർത്തകരാണ് ഹജ്  (6 hours ago)

Malayali Vartha Recommends