Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

കേരളത്തെയും കേന്ദ്രത്തെയും ബിജെപിയെയും ഞെട്ടിച്ച് തൃശൂരില്‍ സുരേഷ് ഗോപി താമര വിരിയിച്ചു; സുരേഷ് ഗോപിയെ കാബിനറ്റ് റാങ്കോടെ മന്ത്രിയാക്കാനുള്ള ആദ്യ തീരുമാനം അവസാന നിമിഷം അട്ടിമറിച്ചതിനു പിന്നില്‍ ബിജെപിയിലെ ആ പ്രമുഖന്‍?

11 JUNE 2024 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

ആരോഗ്യ സേവനം വേണ്ടിവന്നത് 2,56,399 പേര്‍ക്ക്, ഹൃദയാഘാതം വന്ന 79% പേരെയും രക്ഷിച്ചു

ശങ്കരദാസിന് അസുഖമുണ്ടെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തണം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ശങ്കരദാസിനെതിരെ വിമര്‍ശനവുമായി കോടതി

18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം

ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...

ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി: ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു...

സുരേഷ് ഗോപിയുടെ കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനം വെട്ടിനിരത്തിയത് ബിജെപി ദേശീയ നേതൃത്വത്തിന്റെ കൊടുചതിയോ എന്ന സംശയിക്കണം. സുരേഷ് ഗോപിയെ കാബിനറ്റ് റാങ്കോടെ  മന്ത്രിയാക്കാനുള്ള ആദ്യ തീരുമാനം അവസാന നിമിഷം അട്ടിമറിച്ചതിനു പിന്നില്‍ കളിച്ച ബിജെപിയിലെ പ്രമുഖന്‍ ആരെന്നത് പുറത്ത്  വരേണ്ടിയിരിക്കുന്നു. സുരേഷ് ഗോപിയും കാബിനറ്റ് മന്ത്രിസ്ഥാനം  പ്രതീക്ഷിച്ചിരുന്നു. മൂന്നാം നരേന്ദ്ര മോദി ഗവണ്‍മെന്റില്‍ ഒരു കാബിനറ്റ് മന്ത്രിസ്ഥാനം എന്നതിന്  സുരേഷ് ഗോപിക്ക് അതിന് അര്‍ഹതയുമുണ്ടായിരുന്നു.

കേരളത്തെയും കേന്ദ്രത്തെയും ബിജെപിയെയും  ഞെട്ടിച്ചാണ് തൃശൂരില്‍ സുരേഷ് ഗോപി താമര വിരിയിച്ചത്. കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരനെയും സിപിഐയുടെ ഗ്ലാമര്‍താരം മുന്‍ മന്ത്രി വി.എസ.് സുനില്‍കുമാറിനെ പിന്നിലാക്കി സുരേഷ് ഗോപി നേടിയത് മിന്നുന്ന വിജയമായിരുന്നു. ഇന്നേവരെ കേവലം ഒരു എംഎല്‍എയെ മാത്രം വിജയിപ്പിക്കായ ബിജെപിക്ക് കേരളത്തില്‍ നിന്ന് ആദ്യമായി ലഭിച്ച എംപി സുരേഷ് ഗോപിക്ക് ന്യായമായും കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കേണ്ടതായിരുന്നു. മോദി അധികാരത്തിലെത്തിയ നിമിഷം മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ സുരേഷ് ഗോപി കേന്ദ്ര കാബിനറ്റ് മന്ത്രിയാകുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു.



കേവലം ടൂറിസം പോലൊരു വകുപ്പില്‍ സഹമന്ത്രിയായി ഒതുങ്ങാന്‍ സുരേഷ് ഗോപി താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെടുന്നതും താല്‍പര്യപ്പെടുന്നതും. നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് പറയുമ്പോഴും തൃശൂരിലെ മിന്നുന്ന വിജയത്തില്‍ തനിക്ക് അവഗണനായാണുണ്ടായതെന്ന് സുരേഷ് ഗോപി  സംശയിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സുരേഷ് ഗോപിയെ വൈകാതെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കും. അതല്ലെങ്കില്‍ ബിജെപിയെയും കേരളത്തെയും ഞെട്ടിച്ചുകൊണ്ട്  സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവച്ചൊഴിയാനാണ് സാധ്യത.

ഡല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ച് ഡല്‍ഹിയിലെത്തിയപ്പോഴും കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സുരേഷ് ഗോപി പ്രതീക്ഷിരുന്നത്. സഹമന്ത്രിസ്ഥാനം നല്‍കി ഒതുക്കുന്നതായി തിരിച്ചറിഞ്ഞ നിമിഷം  സിനിമകള്‍ക്ക് കരാര്‍ ഒപ്പിട്ടതിനാല്‍ മന്ത്രിസ്ഥാനത്തോട് താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി അറിയിച്ചത്. കാബിനറ്റ് മന്ത്രിസ്ഥാനമില്ലെങ്കില്‍  സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനത്തേക്കെങ്കിലും പരിഗണിക്കാമായിരുന്നു. അങ്ങനെയെങ്കില്‍  മന്ത്രിസഭാ യോഗത്തിലെങ്കിലും പങ്കെടുക്കാന്‍ അവസരം ലഭിക്കുമായിരുന്നു. ഇപ്പോഴാവട്ടെ  ക്യാബിനറ്റ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരു മന്ത്രി സ്ഥാനം കിട്ടി എന്നതു മാത്രം.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉള്‍പ്പെടെ നാലു  ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി തയാറെടുക്കുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അണിനിരക്കുന്ന സിനിമ, ഒരു ബിഗ്ബജറ്റ് പ്രോജക്ട് അടക്കം ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന മൂന്ന് സിനിമകള്‍, ആലോചന നടക്കുന്ന ഷാജി കൈലാസിന്റെ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം, റിലീസിനൊരുങ്ങുന്ന വരാഹം തുടങ്ങി സിനിമകള്‍ക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.



സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതിനു പിന്നില്‍ സുരേഷ് ഗോപിയുടെ അതൃപ്തിയാണെന്ന് സംശയിക്കണം. അതേ സമയം  മന്ത്രിസ്ഥാനം ഉപേക്ഷിച്ച് സിനിമയില്‍ അഭിനയിക്കുന്നത് മണ്ടത്തരമാകുമെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ സുരേഷ് ഗോപിയെ അറിയിക്കുകയും ചെയ്തു. മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് പെട്രോളിയവും പ്രകൃതിവാതകവും, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനവുമാണ്  ലഭിച്ചിരിക്കുന്നത്.

 ഈ വകുപ്പില്‍ തനിക്ക് ശോഭിക്കാനാകിലെന്ന ചിന്തയും സുരേഷ് ഗോപിക്കുണ്ട്.  നേരത്തേ സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിംഗ്  ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി. അതേസമയം കുറച്ചുകൂടി മെച്ചമായ വകുപ്പുകളാണ് മലയാളിയായ  ജോര്‍ജ് കുര്യന് ലഭിച്ചിരിക്കുന്നത്.  മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോര്‍ജ് കുര്യന് ലഭിച്ചത്.

ക്യാബിനറ്റ് പദവി ഏറ്റെടുക്കാമെന്ന വലിയ  പ്രതീക്ഷയില്‍  ഡല്‍ഹിയില്‍  ഒരു ദിവസം മുമ്പേ എത്തിയ സുരേഷ് ഗോപി ആരെയും അറിയിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു.  ഡല്‍ഹിയിലേക്ക് തിരിച്ചു പോകുന്നതില്‍ പോലും അനിശ്ചിതത്വം തുടരുന്നു എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തു വന്നിരുന്നു. നരേന്ദ്ര മോദി നേരിട്ടു വിളിച്ചു, താന്‍ അനുസരിക്കുന്നു എന്നു പറഞ്ഞ് സുരേഷ് ഗോപി ചുമതല ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ പുതിയ നിയോഗത്തില്‍ സുരേഷ് ഗോപി സംതൃപ്തനല്ലെന്ന് വ്യക്തമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ സേവനം വേണ്ടിവന്നത് 2,56,399 പേര്‍ക്ക്, ഹൃദയാഘാതം വന്ന 79% പേരെയും രക്ഷിച്ചു  (5 minutes ago)

ശങ്കരദാസിന് അസുഖമുണ്ടെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തണം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ശങ്കരദാസിനെതിരെ വിമര്‍ശനവുമായി കോടതി  (27 minutes ago)

വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന തുടക്കത്തിന് സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി!!  (1 hour ago)

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങൾ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടർക്ക് ദേശീയ പുരസ്‌കാരം  (1 hour ago)

18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം  (1 hour ago)

ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ  (1 hour ago)

ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി: ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു...  (1 hour ago)

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി  (1 hour ago)

നാദിർഷയുടെ മാജിക്ക്മഷ്റൂം ജനുവരി ഇരുപത്തിമൂന്നിന്!!  (1 hour ago)

ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം  (1 hour ago)

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള  (2 hours ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (2 hours ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (2 hours ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (2 hours ago)

Malayali Vartha Recommends