Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരളത്തിലെ സിപിഎമ്മിലെ തെറ്റുതിരുത്തല്‍ പ്രക്രിയ ചാപ്പിള്ളയായി മാറുകയാണ് ! സംസ്ഥാനകമ്മിറ്റി യോഗം കഴിയുമ്പോള്‍ അണ്ടിപ്പരിപ്പിന്റെ വലിയ ടിന്നുകള്‍ കാലിയാകും. പിണറായിയെ തല്ലി നന്നാക്കാന്‍ ഒരു മിറാക്കിളിലൂടെ വിഎസ് ഏതാനും മിനിട്ടുകള്‍ക്കെങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കണം ? വിജയനേയും കൂട്ടരേയും പൊളിച്ചടുക്കുന്നു

22 JULY 2024 06:59 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരില്‍ എത്തും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും... എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശന നടപടികൾ മേയ് രണ്ടിന് തുടങ്ങും

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം... മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം

രണ്ടു ദിവസത്തെ സംസ്ഥാനകമ്മിറ്റി യോഗം കഴിയുമ്പോള്‍ അണ്ടിപ്പരിപ്പിന്റെ വലിയ ടിന്നുകള്‍ കാലിയാകുകയും തകരപ്പാട്ടകളുടെ എണ്ണം വര്‍ദ്ധിക്കുയും ചെയ്യും. ഒറ്റ ഗഡു ക്ഷേമ പെന്‍ഷന്‍ കൊണ്ട് തെറ്റുതിരുത്തി കാണിച്ച എം വി ഗോവിന്ദന്റെ മായാജാലത്തിനെ എത്ര അനുമോദിച്ചാലും അധികമാവില്ല. അതെ തെറ്റുതിരുത്തി പക്ഷെ പിണറായി പെറ്റപ്പോള്‍ കിട്ടിയത് ചാപിള്ള. പിണറായിക്കാലത്ത് ചാപിള്ളയായ സിപിഎമ്മിനെ കണ്ണെഴുതി പൊട്ടുംകുത്തി പൗഡറീടിച്ച് കൊണ്ട് നടക്കുകയാണ് ഗോവിന്ദന്‍. എന്നിട്ടും ബഹുകേമത്തിലാണ് ഞാന്‍ പാര്‍ട്ടി സെക്രട്ടറിയെന്ന് ഗോവിന്ദന്‍ അഭിമാനിക്കുന്നത്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരളത്തിലെ സിപിഎമ്മിലെ തെറ്റുതിരുത്തല്‍ പ്രക്രിയ ചാപ്പിള്ളയായി മാറുകയാണ്. ഇന്നും നാളെയും സംസ്ഥാനകമ്മിറ്റി യോഗം ചേരുന്നുണ്ടെങ്കിലും ഭരണരംഗത്തോ പാര്‍ട്ടി പ്രവര്‍ത്തനത്തിലോ ഒരു തിരുത്തലും ഉണ്ടാകില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂണ്‍ നാലിനു കേരളത്തിലെ സിപിഎം എന്തായിരുന്നോ ,എവിടെയായിരുന്നോ അതുതന്നെയോ അതിലും ജീര്‍ണ്ണിച്ച അവസ്ഥയിലോ ആണ് പാര്‍ട്ടി ഇപ്പോള്‍. പാര്‍ട്ടിയില്‍ എന്തുമാറ്റം വേണമെന്നാണ് ? എന്തിന് മാറ്റം എന്നും പുച്ഛത്തോടെ ചോദിച്ചിടത്താണ് പാര്‍ട്ടി ഇപ്പോള്‍ എത്തിനില്‍ക്കുന്നത്, അവിടെയും ഇവിടെയും ചില അലോസരങ്ങള്‍ ഉണ്ടാക്കിയവരെ മയക്കിയും മെരുക്കിയും ഒതുക്കാനാണ് തീവശ്രമം. സത്യസന്ധമായി ഇന്നത്തെ അവസ്ഥ പരിശോധിക്കുന്നവര്‍ക്ക് കാണാവുന്ന ഏക മാറ്റം ഉയര്‍ന്ന കമ്മിറ്റികള്‍ യോഗങ്ങള്‍ ചേരുന്നതില്‍ എണ്ണത്തില്‍ വര്‍ധനവുണ്ട് എന്നത് മാത്രമാണ്. അതുകൊണ്ട് പാര്‍ട്ടിക്ക് എന്തെങ്കിലും ഗുണപരമായ മാറ്റം ഉണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം കോഴിമുട്ട!

ഉദാഹരണത്തിന് പ്രകാശ് കാരാട്ട് തിരുവനന്തപുരത്ത് തങ്ങുന്നുണ്ട്. അദ്ദേഹത്തിന് ദില്ലിയില്‍ ഇരുന്നാല്‍ എന്തെങ്കിലും പണി വേണ്ടേ?. അതല്ലെങ്കില്‍ ചെയ്യാന്‍ അറിയേണ്ടേ.? ജനസമ്പര്‍ക്കം വേണ്ടേ? കയ്യിലിരിക്കുന്ന ഡിക്ട്ടറ്റീവ് നോവല്‍ കൂമ്പാരം തുറക്കുമ്പോള്‍ കാണുന്നതല്ലല്ലോ സാധാരണ ജനങ്ങളുടെ ജീവിതം. ഒറ്റ ഉദാഹരണം പറയട്ടെ .പ്രകാശ് കാരാട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായപ്പോള്‍ പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നു മേഖലാ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കാലവര്‍ഷം കൊടുമ്പിരിക്കൊണ്ട സമയമായിരുന്നു അത്. രണ്ട് യോഗങ്ങള്‍ കഷ്ടിച്ച് ചേര്‍ന്നു. മൂന്നാമത്തെ യോഗം കോഴിക്കോടായിരുന്നു. കോരിച്ചൊരിയുന്ന മഴയും ഉരുള്‍പ്പൊട്ടലും കാരണം ആ യോഗം റദ്ദാക്കേണ്ടിവന്നു. അതില്‍ അത്ഭുതമില്ല. പക്ഷെ ആ ദിവസങ്ങളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഉരുള്‍ പൊട്ടലില്‍ 11 മൃതദേഹങ്ങള്‍ ചത്തുമലച്ചു പൊന്തി ഒരു നോക്ക് അവിടെപ്പോയി ഒരിറ്റു കണ്ണീര്‍ പൊഴിക്കാന്‍ തൊഴിലാളി വര്‍ഗത്തിന്റെ ഈ ഗന്ധര്‍വ്വ പുത്രന് തോന്നിയില്ല. അവിടത്തെ തൊഴിലാളി വര്‍ഗപാര്‍ട്ടിക്ക് കാരാട്ടിനോട് ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ അടുത്ത് ഓടി എത്തണമെന്ന് നിര്‍ദേശിച്ചുമില്ല. എന്താ കാരാട്ട് സ്വര്‍ണ്ണ കട്ടിയാണോ? മഴയത്ത് ഇറങ്ങിയാല്‍ അലിഞ്ഞുപോകുമോ? അതോ ആയിരങ്ങള്‍ വിലപിടിപ്പുള്ള ഷൂസിന്റെ ഭംഗിക്ക് കോട്ടം തട്ടുമോ? എ കെ ജി ആയിരുന്നു അവിടെ ഉണ്ടായിരുന്നെങ്കില്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ? തൊഴിലാളിവര്‍ഗത്തോട് അലിവുള്ള ഒരു ഹൃദയം ഇതില്‍ ഒരുത്തനുമില്ല. വെറും മുക്കുപണ്ടങ്ങള്‍!.

ശീതീകരിച്ച മുറിക്ക് പുറത്ത് എത്ര മണിക്കൂര്‍ കഴിയാന്‍ കാരാട്ടിന് ആവും? ഇങ്ക്‌ബേറ്ററില്‍ വെച്ചു വിരിയിച്ചതാണോ കാരാട്ടുമാരെ. എ കെ ജി സെന്ററിലെ അന്തേവാസികളുടെ ഒരു ദിവസത്തെ ഭക്ഷണ ചെലവ് എത്രയെന്ന് ഏതെങ്കിലും കമ്മ്യൂണിസ്റ്റുകാരന് അറിയാമോ? എത്ര കിലോ മുന്തിയ മല്‍സ്യമാണ് പാളയം മീന്‍ ചന്തയില്‍ നിന്ന് ഓരോ ദിവസവും എത്തിക്കുന്നതെന്ന് അറിയാമോ? കുടുംബത്തിലെ സമ്പാദ്യം എടുത്താണോ ഈ ആറാട്ട്? പലര്‍ക്കും അവിടെ വിളമ്പുന്ന വിഭവങ്ങള്‍ തലസ്ഥാനത്തെ ഏത് പഞ്ചനക്ഷത്ര ഹോട്ടലിലേക്കാള്‍ മുന്തിയതാണ്. പട്ടം കൊട്ടാരത്തിലെ സസ്യാഹാര വിഭവങ്ങളുമായി താരതമ്യം ചെയ്യുന്നില്ല. പാര്‍ട്ടിക്കുവേണ്ടി എന്ത് സേവനം ചെയ്തിട്ടാണ് ഇങ്ങിനെ വെട്ടിവിഴുങ്ങുന്നത്?. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ആയിരുന്നപ്പോള്‍ പി സുന്ദരയ്യ എന്നൊരു ജനറല്‍ സെക്രട്ടറി ഉണ്ടായിരുന്നു. ഇന്ത്യയില്‍ സിപിഎം സ്ഥാപിച്ച ആദ്യ ജനറല്‍ സെക്രട്ടറി. രണ്ട് ഉണക്ക ചപ്പാത്തി പാളയത്തെ അരുണാ ഹോട്ടലില്‍ ഇരുന്ന് ചവച്ചിറയ്ക്കുന്ന രംഗം എത്രയോ തവണ കണ്ടിട്ടുണ്ട്. അതു കണ്ട് കണ്ണുനിറഞ്ഞിട്ടുണ്ട്. ധീരതയുടെ പര്യായമായ പി സുന്ദരയ്യ. ഈ ഇരിക്കുന്ന ദൃഡ പേശിക്കാരന്റെ മുഷ്ടിയില്‍ നിന്ന് സൈറണ്‍ മുഴങ്ങിയാല്‍ തെലങ്കാനയിലെ പോലെ പടച്ചട്ട അണിഞ്ഞ ലക്ഷങ്ങള്‍ ഇരമ്പി കയറും എന്ന് സ്വപ്നം കണ്ടിട്ടുണ്ട്. ഇന്നത്തെ ഏതെങ്കിലും സിപിഎം കേന്ദ്ര നേതാവ് ഇതുപോലെ ഒരു സാദാ ഹോട്ടലില്‍ കയറുമോ? ഇവരാണോ തെറ്റ് തിരുത്താന്‍? ലോക് സഭാ ഫലം പുറത്തുവന്ന ജൂണ്‍ നാലിന് സിപിഎം എന്തായിരുന്നോ അതു തന്നെയാണ് സംസ്ഥാന കമ്മിറ്റി ഇന്നു വീണ്ടും ചേരുന്ന ദിവസവും എന്നത് മറന്നുപോകരുത്.

ആര്‍ക്കും നോവാത്ത ഒരു റിപോര്‍ട്ട് എഴുതി സഖാവ് എം വി ഗോവിന്ദന്‍ ഇന്നത്തെ യോഗത്തിലും മേനിനടിക്കും എന്നറിയാം. അതൊന്നും വലിച്ചുവാരി പുറത്തിട്ട് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നില്ല. ഏഴകളുടെ ഏഴകള്‍ക്ക് മോചനം കിട്ടാവുന്ന ഏതോ ഒരു തരി എവിടെയോ കിടപ്പുണ്ടാകും എന്ന വിദൂരസ്വപ്നം എവിടെയോ ഉള്ളത് കൊണ്ടാണ് അതൊന്നും പൊളിച്ചെഴുതാത്തത്. എ കെ ജി സെന്റര്‍ എന്ന മിഥ്യ അവിടെ ധൂളിയാവുകയും സാക്ഷാല്‍ എ കെ ജി എന്ന സത്യം ഒരുനാള്‍ ഉയര്‍ത്തെഴുന്നേറ്റ് പാവങ്ങളുടെ പടത്തലവനായി ഏതോ സെതെല്‍മണ്ട് കൊട്ടാരത്തിലേക്ക് വീറോടെ കരങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ ആ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കാന് തറ്റുടുത്ത് നില്‍ക്കേണ്ടതല്ലേ എന്ന് വെറുതേ ഒരു മോഹം. അത്രേയുള്ളൂ. കണ്ണടച്ച് തുറക്കും മുമ്പ് സംസ്ഥാനകമ്മിറ്റി ചേര്‍ന്നു പിരിയുന്ന പതിവിന് വിരുദ്ധമായി യോഗം രണ്ടു ദിവസം സമ്മേളിക്കുന്നു വെന്നത് തന്നെ മാറ്റം! പരേതനായ എറണാകുളത്തെ ദേശാഭിമാനിയുടെ ആഡിറ്റര്‍ എ എ മേനോനെക്കൊണ്ട് പാര്‍ട്ടിയുടെ സ്വത്തുക്കള്‍ ഒട്ടാകെ ക്യാപ്റ്റന്‍ സ്വന്തം ഇഷ്ടക്കാരന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ എഴുതി അടിച്ചു മാറ്റിയാലും അത് ഉടന്‍ വീണ്ടെടുത്തു പാര്‍ട്ടിക്ക് കൈമാറണമെന്ന ആവശ്യവുമായി ദില്ലിയിലെ എകെജി ഭവനിലെ മുറിയില്‍ കാത്ത് നില്‍ക്കുന്ന ഒരു വി എസിനെ ആരും ഇനി ഭയപ്പെടണ്ട. അല്ലെങ്കില്‍ ജീവിതം കല്‍പ്പാന്തകാലം എന്നൊക്കെ പറയുംപോലെ ഒരു മിറക്കിളിലൂടെ വിഎസ് പൂര്‍ണ്ണ ആരോഗ്യവാനായി ഏതാനും മിനിട്ടുകള്‍ക്കെങ്കിലും ഉയിര്‍ ത്തെഴുന്നേല്‍ക്കണം.

അതിന് എന്നെങ്കിലും അര്‍ദ്ധരാത്രി സൂര്യന്‍ ഉദിച്ചിട്ടുണ്ടോ? ഇല്ലല്ലോ! ഞാന്‍ എഴുതിയത് മനസിലാകാത്തവര്‍ ഉണ്ടാകുമെന്ന് എനിക്കറിയാം. പക്ഷെ അന്ന് അന്യായമായി അപഹരിക്കപ്പെട്ട പ്രമാണങ്ങള്‍ പാര്‍ട്ടിക്ക് മടക്കികിട്ടാന്‍ ധീരമായി പ്രവര്‍ ത്തിച്ച നേതാവ് ഇപ്പോഴും ജീവനോടെയുണ്ട് . കൂടുതല്‍ എഴുതുന്നില്ല. ഇത്തവണ രണ്ടു ദിവസത്തെ സംസ്ഥാനകമ്മിറ്റി യോഗം കഴിയുമ്പോള്‍ അണ്ടിപ്പരിപ്പിന്റെ വലിയ ടിന്നുകള്‍ കാലിയാകുകയും തകരപ്പാട്ടകളുടെ എണ്ണം വര്‍ദ്ധിക്കുയും ചെയ്യുമെന്നുമാത്രം. ഒരു തിരുത്തലുമില്ല. മെയ് വഴക്കം കൊണ്ട് കബളിപ്പിക്കലില്‍ മിടുമിടുക്കനാണ് സഖാവ് എം വി ഗോവിന്ദന്‍. തിരുത്തല്‍ മാമാങ്കം കട്ടയ്ക്ക് തീര്‍ത്തു കൊടുത്തു. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തതെല്ലാം വീണ്ടും പകര്‍ത്തിവെച്ചു സായൂജ്യമടയുന്നു. ബഹുജന സംഘടനകളുടെ പേരെഴുതി വെച്ച ഒരു സുവിശേഷം കയ്യിലേന്തി തെറ്റ് തിരുത്തുന്നു!. . എല്ലാ ബഹുജനസംഘനകളും ശ്രദ്ധിക്കണം എന്നൊരു ഉപദേശവും. വോട്ടിന്റെ കണക്ക് പഴയ ഇഞ്ച് വടിപ്പോലെ പകര്‍ത്തിയാല്‍ പാര്‍ട്ടി രക്ഷപ്പെടുമെന്നാണോ. ഒറ്റ ഗഡു ക്ഷേമ പെന്‍ഷന്‍ കൊണ്ട് ഇന്ന് തെറ്റുതിരുത്തി കാണിച്ച എം വി ഗോവിന്ദന്റെ മായാജാലത്തിനെ എത്ര അനുമോദിച്ചാലും അധികമാവില്ല. എന്തായാലും ഒരു മനുഷ്യന്‍ ഒരു മാസം പട്ടിക്കൂട്ടില്‍ കഴിയുന്നതിന് 500 രൂപയല്ലേ വാങ്ങുന്നുള്ളൂ! എ കെ ജി സെന്ററില്‍ എകസാ ലോജിക്കിന്റെ മുദ്ര പതിക്കാന്‍ ചില്ലിക്കാശ് കൊടുക്കണ്ടല്ലോ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (18 minutes ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (30 minutes ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (1 hour ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (1 hour ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (1 hour ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (1 hour ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (1 hour ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (2 hours ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (2 hours ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (8 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (8 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (8 hours ago)

Malayali Vartha Recommends