Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോറ്റി പുറത്തേക്ക്... ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം... കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി, ഉടൻ പുറത്തിറങ്ങാം


മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..


മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു.. 73 വയസായിരുന്നു, തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം


വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി


തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു

തിരുവനന്തപുരം വഞ്ചിയൂർ വെടിവയ്പ്പ്; ഡോ. ദീപ്തി മോൾ ജോസിന് പ്രൊഡക്ഷൻ വാറണ്ട്...

03 AUGUST 2024 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

പോറ്റി പുറത്തേക്ക്... ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം... കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി, ഉടൻ പുറത്തിറങ്ങാം

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി.... ഇവര്‍ക്കൊപ്പമുണ്ടായിരുന്നയാളെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി...

മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..

ഷഹനാസ് IPS-ന്റെ പരാതിയുടെ നട്ടെല്ലൂരി രാഹുൽ..! തെളിവുകൾ എല്ലാം പുറത്ത്,MLA കട്ടയ്ക്ക് ഇറങ്ങി ശത്രുക്കൾ എല്ലാം വലയിൽ...!

15 ബൗൺസർ മാരുമായി റോയ് നടക്കുന്നത് ആ ശത്രുവിനെ പേടിച്ച്..?!പൊങ്ങച്ചം കാണിച്ച് സമനിലതെറ്റിയ റോയി എന്ന്...!

തിരുവനന്തപുരം വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ ഏക പ്രതിയും ജുലൈ 30 മുതൽ റിമാൻ്റിൽ കഴിയുന്നയാളുമായ കൊല്ലം സ്വകാര്യ ആശുപത്രി പൾമനോളജിസ്റ്റ് ഡോ. ദീപ്തി മോൾ ജോസിന് പ്രൊഡക്ഷൻ വാറണ്ട്. വഞ്ചിയൂർ പോലീസ് സമർപ്പിച്ച പ്രൊഡക്ഷൻ വാറണ്ട് അപേക്ഷയിലാണ് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കെ. ജി. രെവിതയുടെ ഉത്തരവ്. പ്രതിയെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് പ്രതി കൃത്യത്തിനുപയോഗിച്ച തൊണ്ടി പിസ്റ്റൾ വീണ്ടെടുക്കാൻ പ്രതിയെ വിട്ടു കിട്ടാൻ പോലീസിന് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് പ്രതിയെ ഹാജരാക്കാൻ കോടതി ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടത്.

ജൂലൈ 28 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ചെത്തി വഞ്ചിയൂരിലെ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ച് പരുക്കേൽപിച്ച കേസിലെ പ്രതി ഡോ.ദീപ്തി മോൾ ജോസ് (37) ജൂലൈ 30 നാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ദീപ്തിയെ ഇവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നാണ് വഞ്ചിയൂർ പൊലീസ് പിടികൂടിയത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട വ്യാജനമ്പര്‍ പ്ലേറ്റ് പതിച്ച കാറും ആയൂർ വെള്ളച്ചാൽ ഭാഗത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.

വെടിയേറ്റ ഷിനിയുടെ ഭർത്താവ് സ്വകാര്യ ആശുപത്രി പി ആർ ഒ ആയിരുന്ന സുജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തിയെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. അടുത്തിടെ ദീപ്തിയും സുജിത്തും തമ്മിൽ അകന്നു. സുജിത്തുമായുള്ള സൗഹൃദത്തിന് ഷിനി തടസമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ദീപ്തി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ദീപ്തി ആക്രമണത്തിന് പദ്ധതി തയാറാക്കിയത്. ഓൺലൈൻ വിൽപന സൈറ്റിൽ കണ്ട കാറിന്റെ നമ്പരിൽ വ്യാജ നമ്പർ തരപ്പെടുത്തി. ഓൺലൈൻ വഴി എയർ പിസ്റ്റൾ വാങ്ങി. യുട്യൂബ് നോക്കി പിസ്റ്റൾ ഉപയോഗിക്കാൻ പരിശീലിച്ചു. തൊട്ടടുത്ത് നിന്ന് വെടിയുതിർത്താൽ കൊലപ്പെടുത്താമെന്ന ധാരണയിലാണ് കൊറിയർ നൽകാനെന്ന വ്യാജേന വഞ്ചിയൂരിലെ വീട്ടിലെത്തിയത്. സുജിത്തിന്റെ വീട് ദീപ്തിക്ക് നേരത്തേ അറിയാമായിരുന്നു.

ജൂലൈ 28 ഞായറാഴ്ച രാവിലെ ഒറ്റയ്ക്ക് കാർ ഓടിച്ച് ചാക്ക, പാൽക്കുളങ്ങര റൂട്ട് വഴി ചെമ്പകശേരി ലെയ്നിൽ എത്തി കൃത്യം നിർവഹിച്ച് അതേ കാറിൽ ചാക്ക ബൈപാസ് വഴി കടന്നുകളയുകയായിരുന്നു. സംഭവത്തിനുശേഷം, ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി വരുത്തിത്തീർക്കാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് നേരെ പോയത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കിയ ദീപ്തി പിടിയിലാകില്ലെന്ന് കരുതി വീട്ടിലേക്ക് പോയി. പിന്നീട് കാറിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാർ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവർ പിടിയിലാകുന്നത്.

പൾമനോളജിയിൽ എം ഡി എടുത്ത ശേഷം ക്രിട്ടിക്കൽ കെയർ സ്പെഷ്യാൽറ്റിയിൽ ഫെലോഷിപ്പും നേടിയിട്ടുണ്ട്. അഞ്ചു മാസത്തിന് മുൻപാണ് ആശുപത്രിയിൽ ചേർന്നതെന്നും ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ നൽകിയതായ മൊഴി പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അതേ സമയം 2021 ആഗസ്റ്റിൽ സുജിത് തന്നെ ബലാൽസംഗം ചെയ്തെന്ന പ്രതിയുടെ പരാതിയിൽ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ ആഗസ്റ്റ് 1 ന് വഞ്ചിയൂർ പോലീസ് പീഡന കേസെടുത്തു. ശാരീരിക ബന്ധത്തിന് താൽപര്യമില്ലാത്ത ആളെ ലൈംഗികമായി പീഡിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ബലാൽസംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. എഫ് ഐ ആർ വെള്ളിയാഴ്ച പോലീസ് കോടതിയിൽ സമർപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം പ്രതി പുറത്തേക്ക്...  (34 minutes ago)

ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

ഓഹരിവിപണിയില്‍  (1 hour ago)

ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ  (1 hour ago)

MAYOR V V RAJESH മന്ത്രി-മേയർ തർക്കം തീർന്നു;  (1 hour ago)

ഷഹനാസ് IPS-ന്റെ പരാതിയുടെ നട്ടെല്ലൂരി രാഹുൽ..! തെളിവുകൾ എല്ലാം പുറത്ത്,MLA കട്ടയ്ക്ക് ഇറങ്ങി ശത്രുക്കൾ എല്ലാം വലയിൽ...!  (1 hour ago)

15 ബൗൺസർ മാരുമായി റോയ് നടക്കുന്നത് ആ ശത്രുവിനെ പേടിച്ച്..?!പൊങ്ങച്ചം കാണിച്ച് സമനിലതെറ്റിയ റോയി എന്ന്...!  (1 hour ago)

മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു  (1 hour ago)

യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി...  (1 hour ago)

ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം.  (2 hours ago)

പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു...  (2 hours ago)

ഷോക്കേറ്റ് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

'അമ്പലപ്പുഴ പാല്‍പ്പായസ'ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (3 hours ago)

എസ്.ഐ.ആർ..മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു  (3 hours ago)

Malayali Vartha Recommends