Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


അൽ ഫലാഹ് മെഡിക്കൽ കോളേജിൽ രോഗികളും ഡോക്ടർമാരും ഉണ്ടായിരുന്നില്ലെന്ന് ഇ.ഡി..കോളേജിന്റെ ലാബിൽ തന്നെയാണ് ചെങ്കോട്ട ഭീകരാക്രമണത്തിന് ഉപയോഗിച്ച ബോംബ് നിർമ്മിച്ചതെന്നും ഇ.ഡി..


ഉമ്മാനേം ഉപ്പാനേം വെട്ടി’ — ഒറ്റപ്പാലത്തെ ഇരട്ടക്കൊല: നാലുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ; വളർത്തുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ..

കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി; ആത്മഹത്യശ്രമം ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെ...

20 JANUARY 2025 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...

ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

ഉമ്മാനേം ഉപ്പാനേം വെട്ടി’ — ഒറ്റപ്പാലത്തെ ഇരട്ടക്കൊല: നാലുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ; വളർത്തുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ..

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ.. കോടതിയുടെ നിലപാട് രാഹുലിന് നിർണ്ണായകമാകും..ജയിൽവാസം തുടരുമോ..?

അവൻ അങ്ങനെ ഒന്നും ചെയ്യില്ല സാറേ ..നെഞ്ച് പൊട്ടി കരഞ്ഞ് ദീപക്കിന്റെ ഉറ്റവർ; എന്റെ പൊന്നു മുത്തേ നീ എന്തിനാ ഇങ്ങനെ ചെയ്തേ എന്ന് കരഞ്ഞ് അമ്മ; അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി വീട്ടുകാർ

കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. കൂടെയാരുമില്ലെന്നാണ് നിഗമനം. കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം. 2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്. കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ശരണ്യ തന്റെ കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്‍ എന്ന കുട്ടിയുടെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്നായിരുന്നു കണ്ടെത്തിയത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും. എന്നാല്‍ ഇവരുടെ ദാമ്പത്യത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അവര്‍ കുറ്റം സമ്മതിച്ചത്.

ഒന്നരവയസ്സുകാരനായ സ്വന്തം മകനെ കരിങ്കല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന സംഭവം അതീവ നടുക്കത്തോടെയാണ് കേരളം കേട്ടത്. ഒന്നര വയസ്സുകാരന്റെ കൊലയാളിയെ ശാസ്ത്രീയ വഴികളിലൂടെ കണ്ടെത്തിയ അന്വേഷണയാത്രയെക്കുറിച്ച് മുൻ എസ്പി PPസദാനന്ദൻ ഒരു മാധ്യമത്തോട് നടത്തിയ തുറന്ന് പറച്ചിൽ ഹൃദയം തകർക്കുന്നതാണ്. അച്ഛനും അമ്മയ്ക്കും നടുവിൽ കിടന്നുറങ്ങിയ ഒന്നരവയസ്സുകാരനെ നേരം പുലർന്നപ്പോൾ കാണാനില്ല! ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനു ശേഷം വീടിനടുത്തു കടൽത്തീരത്തെ പാറക്കൂട്ടത്തിനിടയിൽ ആ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. 2020 ഫ്രെബ്രുവരി 17 ന് കണ്ണൂർ നഗരത്തിനടുത്തെ കടലോര ഗ്രാമത്തിലാണു സംഭവം.

 

കണ്ണൂർ തയ്യിൽ സ്വദേശി ശരണ്യയുടെയും  പ്രണവിന്റെയും  മകൻ വിയാനെയാണു കടൽത്തീരത്തെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു വർഷം മുൻപു വിവാഹിതരായ പ്രണവിന്റെയും ശരണ്യയുടെയും ദാമ്പത്യത്തിൽ ചില പൊരുത്തക്കേടുകളുണ്ട്. ഭർത്താവുമായി പിണങ്ങി രണ്ടു വർഷത്തോളമായി ശരണ്യ കണ്ണൂർ തയ്യിലിലെ സ്വന്തം വീട്ടിലാണു താമസം. കഴിഞ്ഞ ദിവസം രാത്രി പ്രണവ് അവിടെയെത്തി. രാത്രി ഇരുവരും കുഞ്ഞും ഒരു മുറിയിലാണു കിടന്നത്.

മുറിയിലെ ചൂട് സഹിക്കാനാകാതെ ശരണ്യ പുലർച്ചെ എപ്പോഴോ എഴുന്നേറ്റു ഹാളിൽ പോയി കിടന്നു. രാവിലെ മുറിയിൽ വന്നു നോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ല! ഇത്രയും നാൾ ഭാര്യയുമായി അകന്നു കഴിഞ്ഞ പ്രണവ് അവിടെ എത്തിയത് പ്രശ്നങ്ങൾ പറഞ്ഞുതീർത്തു ഒരുമിച്ചു കഴിയാനുള്ള താൽപര്യം അറിയിച്ചാണ്. ഇതിനിടെ ചോദ്യം ചെയ്യുന്നതിനിടയിൽ ശരണ്യയുടെ മൊബൈൽ ഫോൺ പല വട്ടം റിങ് ചെയ്തു. പൊലീസ് ആ ഫോൺ വാങ്ങി പരിശോധിച്ചു. ഒരേ നമ്പറിൽ നിന്ന് 17 മിസ്ഡ് കോളുകൾ! കുഞ്ഞിനെ ഇല്ലാതാക്കിയാൽ ആർക്കാണു ഗുണം. പ്രണവിനോ ശരണ്യയ്ക്കോ?

ആ ചോദ്യത്തിന്റെ ഉത്തരം തേടിയാണ് രണ്ടു പേരുടെയും ഫോൺ വിളി രേഖകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ശരണ്യയുടെ ഫോണിലേക്കു വന്ന വിളികളും സംശയം ജനിപ്പിച്ചു. പ്രണവിന്റെ ഫോൺ വിളി രേഖകളിൽ സംശയിക്കത്തക്കവിധം ഒന്നുമില്ല. പക്ഷേ ശരണ്യയുടെ ഫോണിൽ നിന്ന് ദിവസവും രാത്രി വൈകി ഒരേ നമ്പറിലേക്ക് ഒട്ടേറെ വിളികൾ, ചാറ്റുകൾ. ചോദ്യം ചെയ്യുന്നതിനിടെ വന്ന 17 വിളികളും അതേ നമ്പറിൽ നിന്നു തന്നെ. നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. വാരം സ്വദേശി നിതിൻ (28). രണ്ടു വർഷത്തോളമായി ഇരുവരും തമ്മിൽ അടുപ്പത്തിലാണ്. ശരണ്യയുടെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയാണു നിതിന്റെ വീട്. ചില ദിവസങ്ങളിൽ രാത്രിയിൽ ശരണ്യയുമായുള്ള ഫോൺ സംഭാഷണം അവസാനിച്ച് അര മണിക്കൂറിനുള്ളിൽ നിതിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ ശരണ്യയുടെ വീടിന്റെ പരിസരത്തെത്തുന്നു.

കുഞ്ഞിന്റെ മ‍ൃതദേഹം കണ്ടെത്തിയ സ്ഥലം വീണ്ടും വിശദമായി പരിശോധിച്ചു. കടൽഭിത്തിയിൽ നിന്ന് അൽപം അകലെയുള്ള പാറക്കെട്ടിലാണ് മ‍ൃതദേഹം കണ്ടെത്തിയത്. അങ്ങോട്ടു നടന്നു പോകേണ്ടതു കടൽവെള്ളം കയറിയിറങ്ങുന്ന വഴിയിലൂടെയാണ്. കുഞ്ഞുമായി അവിടെയെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ശരീരത്തിൽ മുട്ടിനു താഴേക്കുള്ള ഭാഗത്തോ കടലുപ്പ് പുരണ്ടിട്ടുണ്ടാകാം. രാത്രിയോടെ ഫൊറൻസിക് ലാബിൽ നിന്ന് അനൗദ്യോഗികമായി വിവരമെത്തി–ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുള്ളത് ശരണ്യയുടെ വസ്ത്രത്തിൽ മാത്രം! പിന്നിട് അന്നു പുലർച്ചെ എന്തിനാണു കുഞ്ഞുമായി കടൽത്തീരത്തേക്കു പോയത്’’? എന്ന ചോദ്യത്തിൽ ശരണ്യ ഒരു നിമിഷം ഞെട്ടി. വസ്ത്രത്തിൽ കടൽവെള്ളം പുരണ്ടിട്ടുണ്ടായിരുന്നുവെന്നു കൂടി ഞാൻ പറഞ്ഞതോടെ മറ്റു പ്രതിരോധങ്ങളൊന്നുമില്ലാതെ ശരണ്യ പറഞ്ഞു തുടങ്ങി.


ഭർത്താവ് ഗൾഫിലായിരുന്ന സമയത്താണു ഫെയ്സ്ബുക് വഴി നിതിനുമായി അടുപ്പം തുടങ്ങുന്നത്. അതിനു മുൻപേ തന്നെ ഭർത്താവുമായി അകന്നിരുന്നു. നിതിൻ പലപ്പോഴും ശരണ്യയുടെ വീട്ടിലെത്തി. അയാളുമൊത്തൊരു ജീവിതം ശരണ്യ കൊതിച്ചിരുന്നു. ഇതിനിടെ നിതിനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായും ശരണ്യ അറിഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ ശരണ്യയെ വിവാഹം കഴിക്കുമായിരുന്നു എന്നു നിതിൻ പറഞ്ഞു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവു വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും മകനുമായി അകന്നു കഴിയുന്ന പ്രണവിന്റെ സാന്നിധ്യം അയാളെ പ്രതിക്കൂട്ടിൽ നിർത്തുമെന്നും ശരണ്യ കണക്കുകൂട്ടി. അങ്ങനെ ഭർത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാം. 16ന് രാത്രി മൂന്നു പേരും ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു. പുലർച്ചെ മൂന്നിന് കുഞ്ഞ് എഴുന്നേറ്റു കരഞ്ഞപ്പോൾ പാലു നൽകി. അതിനു ശേഷം ശരണ്യ എഴുന്നേറ്റ് ഹാളിലെത്തി. ഹാളിലെ കസേരയിൽ കുറച്ചുനേരം ഇരുന്ന ശേഷം കുഞ്ഞിനെയെടുത്തു പിൻവാതിൽ തുറന്നു പുറത്തേക്ക്. 50 മീറ്റർ അകലെയുള്ള കടൽഭിത്തിക്കരികിൽ എത്തിയശേഷം മൊബൈൽ വെളിച്ചത്തിൽ താഴേക്കിറങ്ങി.കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കരിങ്കൽക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.തിരിച്ചു വീട്ടിലെത്തി പിൻവാതിൽ വഴി അകത്തു കയറി ഹാളിലെത്തി കിടന്നുറങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹസ്സികതയുടെ മൂർത്തിമത് ഭാവങ്ങളുമായി കാട്ടാളൻ ടീസർ എത്തി!!  (6 minutes ago)

ഒരു സംഘം അഭിനേതാക്കളുമായി ജി. മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു!!  (31 minutes ago)

ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...  (1 hour ago)

ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്  (2 hours ago)

AL Falah universityഇത്തരം സ്ഥാപനങ്ങൾ ഇന്ത്യയിൽ ഇനിയുമുണ്ടോ  (2 hours ago)

ഉമ്മാനേം ഉപ്പാനേം വെട്ടി’ — ഒറ്റപ്പാലത്തെ ഇരട്ടക്കൊല: നാലുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ; വളർത്തുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ..  (3 hours ago)

Rahul-Mamkoottathil- സെഷൻസ് കോടതിയിലും ഇന്ന് തീപാറും  (6 hours ago)

അവൻ അങ്ങനെ ഒന്നും ചെയ്യില്ല സാറേ ..നെഞ്ച് പൊട്ടി കരഞ്ഞ് ദീപക്കിന്റെ ഉറ്റവർ; എന്റെ പൊന്നു മുത്തേ നീ എന്തിനാ ഇങ്ങനെ ചെയ്തേ എന്ന് കരഞ്ഞ് അമ്മ; അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്ക  (7 hours ago)

ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ  (9 hours ago)

ഫ്രണ്ടിന്‍റെ വില മനസിലായി... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം, പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം  (10 hours ago)

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം  (10 hours ago)

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി  (17 hours ago)

കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്  (17 hours ago)

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ച കുഞ്ഞിന്റെ കയ്യില്‍ 3 പൊട്ടല്‍  (18 hours ago)

Malayali Vartha Recommends