'എന്തിനാടാ മുഖം പൊത്തുന്നേ'..! പൊട്ടിത്തെറിച്ച് പാഞ്ഞടുത്ത് ജനം; കാമഭ്രാന്തനെതിരെ പല്ല് കടിച്ച് മൂത്ത തെറി വിളിച്ച് പെണ്ണുങ്ങൾ.!

അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുമായി പോലീസ് ഞായറാഴ്ച തെളിവെടുപ്പ് നടത്തി. കുട്ടിയും പ്രതിയുമെല്ലാം താമസിച്ചിരുന്ന വീട്ടിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പ്രതിക്ക് നേരേ നാട്ടുകാർ പ്രതിഷേധിച്ചു. മുഖം പൊത്തിയാണ് 36-കാരനായ പ്രതി പോലീസ് ജീപ്പില്‍ നിന്നും പുറത്തിറങ്ങിയത്. 'എന്തിനാടാ മുഖം പൊത്തുന്നേ' എന്നുചോദിച്ച് നാട്ടുകാര്‍ ആക്രാശിച്ചു.
പ്രതിയെ ആക്രമിക്കാൻ എല്ലാവരും പാഞ്ഞടുത്തു. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കൾ ഇയാൾക്ക് നേരെ ചീറി പാഞ്ഞ് വന്ന സാഹചര്യമുണ്ടായി. സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തി. ആ കുഞ്ഞിനോട് എങ്ങനെ ഇത് ചെയ്യാന്‍ തോന്നി എന്നായിരുന്നു സ്ഥലത്തുണ്ടായിരുന്ന പല സ്ത്രീകളും ചോദിച്ചത്.
പ്രതിയെ ആക്രമിക്കാനുള്ള ശ്രമമുണ്ടായപ്പോള്‍ പോലീസ് ഇടപെട്ട് നാട്ടുകാരെ തടഞ്ഞു. തുടര്‍ന്ന് വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് സംഘം മടങ്ങുകയായിരുന്നു. വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു പോലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം പുലര്‍ച്ചെ പ്രതിയുടെ അച്ഛന്‍ മരിച്ചതിനാലും നാട്ടുകാരുടെ പ്രതിഷേധവും കണക്കിലെടുത്ത് തെളിവെടുപ്പ് ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു .
https://www.facebook.com/Malayalivartha