ദിയയുടെ സ്ഥാപനത്തിൽ നിന്ന് ഈ മൂന്ന് പേർ പണം തട്ടിയെടുത്തു; ഇതിൻ്റെ പേരിൽ കേസ് നൽകിയതിന് പിന്നാലെ അവർ നൽകിയ വ്യാജ കൗണ്ടർ കേസാണിത്; തുറന്നടിച്ച് ജി കൃഷ്ണകുമാർ

മകളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന കേസിൽ നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ പ്രതികരിച്ചിരിക്കുകയാണ് . ദിയയുടെ സ്ഥാപനത്തിൽ നിന്ന് ഈ മൂന്ന് പേർ പണം തട്ടിയെടുത്തു . ഇതിൻ്റെ പേരിൽ കേസ് നൽകിയതിന് പിന്നാലെ അവർ നൽകിയ വ്യാജ കൗണ്ടർ കേസാണിതെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.
'ഞങ്ങൾ പരാതി കൊടുത്തതിൻ്റെ പിറ്റേ ദിവസമായിരുന്നു ഈ മൂന്ന് കുട്ടികൾ പരാതി കൊടുക്കുന്നത്. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ളതാണ് കേസ്. ഇതിനെതിര ഞങ്ങളുടെ കൈയിൽ തെളിവുണ്ട്. അതെല്ലാം പൊലീസിന് നൽകി . പരാതി നൽകിയവരുടെ കൈയിൽ അങ്ങനെ യാതൊരു തെളിവുമില്ല. മകളുടെ പല ചടങ്ങുകളിലും ദിയക്ക് ഒപ്പം കൂടെ നിന്നവരാണ് പരാതി നൽകിയിരിക്കുന്നത്.
ഇങ്ങനെയല്ല അവരോട് നിൽക്കണ്ടതെന്ന് പറഞ്ഞപ്പോഴും എൻ്റെ അനിയത്തിമാരെ പോലെയാണ് എന്ന് ദിയ പറഞ്ഞിരുന്നു. ന്യായം ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസ എന്നായിരുന്ന ജി കൃഷണകുമാർ പറഞ്ഞത്. കുറ്റം സമ്മതിക്കുന്നതും പണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ തെളിവും തങ്ങളുടെ കയ്യിൽ ഉണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.
https://www.facebook.com/Malayalivartha