Widgets Magazine
01
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബെംഗളൂരുവിൽ സ്പാ ഉടമയെ തട്ടിക്കൊണ്ടു പോയ വനിതാ ഗുണ്ടകള്‍ അറസ്റ്റില്‍.. ജീവനക്കാരന്‍ തൊട്ടടുത്ത് മറ്റൊരു സ്പാ തുടങ്ങിയതിലെ തര്‍ക്കമാണു പ്രധാന പ്രശ്നം..


ജ്യോതി മൽഹോത്ര കണ്ണൂരിലുമെത്തി ? ജനുവരിയില്‍ കേരളത്തില്‍ നടത്തിയ ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനിടെ...ഏതു ഗൈഡിന്റെ കൂടെയാണ് ഇവര്‍ പയ്യന്നൂര്‍ സന്ദര്‍ശിച്ചത്..?


വീണ്ടും കോവിഡ് മഹാമാരിക്കാലം.. കേരളത്തിൽ വീണ്ടും കൊവിഡ് മരണം...59 വയസുകാരന്റെ മരണം കൊവിഡ് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.. സംസ്ഥാനത്ത് നിലവിൽ 1,336 കൊവിഡ് രോഗികൾ..


4 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്..മലയോര മേഖലയിൽ ജാഗ്രതാ നിർദേശം.. എല്ലാ ജില്ലകളിലും മഴ ലഭിക്കുന്നതിന്റെ അളവ് കുറയും.. വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് ഉടനീളം ഉണ്ടായത്..


എം.സ്വരാജിനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്, പയ്യന്നൂരിലെ വിഖ്യാത ജ്യോൽസ്യൻ മാധവ പൊതുവാൾ.. ജി. ശക്തിധരനാണ് വളരെ പ്രധാനപ്പെട്ട വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്...

നിലമ്പൂര്‍ തിരിച്ചുപിടിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്

26 MAY 2025 10:16 PM IST
മലയാളി വാര്‍ത്ത

More Stories...

ജ്യോതി മൽഹോത്ര കണ്ണൂരിലുമെത്തി ? ജനുവരിയില്‍ കേരളത്തില്‍ നടത്തിയ ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനിടെ...ഏതു ഗൈഡിന്റെ കൂടെയാണ് ഇവര്‍ പയ്യന്നൂര്‍ സന്ദര്‍ശിച്ചത്..?

വീണ്ടും കോവിഡ് മഹാമാരിക്കാലം.. കേരളത്തിൽ വീണ്ടും കൊവിഡ് മരണം...59 വയസുകാരന്റെ മരണം കൊവിഡ് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.. സംസ്ഥാനത്ത് നിലവിൽ 1,336 കൊവിഡ് രോഗികൾ..

താമസ്ഥലത്ത് നിന്നും കാണാതായ കോട്ടയം സ്വദേശി മരിച്ച നിലയില്‍...

4 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്..മലയോര മേഖലയിൽ ജാഗ്രതാ നിർദേശം.. എല്ലാ ജില്ലകളിലും മഴ ലഭിക്കുന്നതിന്റെ അളവ് കുറയും.. വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് ഉടനീളം ഉണ്ടായത്..

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എത്തും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് ആണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. കെപിസിസി നേതൃത്വം ഷൗക്കത്തിന്റെ പേര് മാത്രമാണ് എഐസിസിക്ക് നല്‍കിയിരുന്നത്. ഇത് അംഗീകരിച്ച ഹൈക്കമാന്‍ഡ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച പ്രസ്താവന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പുറത്തിറക്കി. ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ഒടുവില്‍ ഷൗക്കത്തിന് തന്നെ നറുക്ക് വീഴുകയായിരുന്നു.

മണ്ഡലത്തില്‍ ഇത് രണ്ടാം തവണയാണ് ഷൗക്കത്ത് ജനവിധി തേടുന്നത്. 2016ല്‍ പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ സിറ്റിംഗ് സീറ്റില്‍ തന്റെ കന്നിയങ്കത്തില്‍ പി.വി അന്‍വറിനോട് മത്സരിച്ച് ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു. കുത്തക മണ്ഡലം കൈവിട്ടത് കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തന്നിലൂടെ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് നേതൃത്വം ഷൗക്കത്തിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

സിറ്റിംഗ് എംഎല്‍എ പിവി അന്‍വര്‍ ഇടത് മുന്നണിയുമായി തെറ്റിയതിന് പിന്നാലെയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് യുഡിഎഫിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുത്ത അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വച്ച ആദ്യ ആവശ്യം ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും വിഎസ് ജോയിയെ മത്സരിപ്പിക്കണമെന്നുമായിരുന്നു. ജോയി ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

എന്നാല്‍ അന്‍വറിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങാതെയാണ് ആര്യാടന്‍ ഷൗക്കത്തിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കള്‍ വി എസ് ജോയിയുമായി സംസാരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ജോയ് ഉറപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണ ജോയിക്കുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും പരിഗണിക്കുകയായിരുന്നു.

മികച്ച ഡിസിസി അദ്ധ്യക്ഷനായ ജോയി തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.സംസ്ഥാന നേതാക്കളുടെ ചര്‍ച്ചകളിലും ആര്യാടന്‍ ഷൗക്കത്തിനായിരുന്നു മുന്‍തൂക്കം. സാമുദായിക പരിഗണന മുന്‍നിര്‍ത്തിയുള്ള കെപിസിസി പുനഃസംഘടനയാണ് ഷൗക്കത്തിന് തുണയായത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സണ്ണി ജോസഫ് പ്രസിഡന്റ് ആയതോടുകൂടി ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ആ വിഭാഗത്തിന്റെ എതിര്‍പ്പുണ്ടാകില്ലെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

അതേസമയം, ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നാണ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല രാജിവച്ചത്, സ്ഥാനമോഹികള്‍ക്ക് മത്സരിക്കണമെങ്കില്‍ പത്തുമാസത്തിനിപ്പുറം നൂറിലേറെ സീറ്റുകള്‍ ഒഴിവുണ്ടല്ലോയെന്നാണ് അന്‍വര്‍ ചോദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru- ‘ലേഡി ഡോൺ’ സംഘം–വിഡിയോ  (50 minutes ago)

Jyothi-Malhotra വേരുകള്‍ ചികഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍  (1 hour ago)

KERALA കേരളത്തിൽ വീണ്ടും കൊവിഡ് മരണം  (1 hour ago)

പതിവ് പോലെ നടക്കാനിറങ്ങിയ മഹേഷിനെ പിന്നീട് കാണാതാവുകയായിരുന്നു.  (1 hour ago)

5 ദിവസത്തെ പ്രവചനം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചാരണത്തിന് എത്തും  (1 hour ago)

നിശ്ചലമായിരിക്കുന്ന ഇദ്ദേഹത്തെക്കണ്ട് സഹപ്രവര്‍ത്തകര്‍ അടുത്തെത്തി കുലുക്കിവിളിക്കുമ്പോഴാണ് ....  (2 hours ago)

പൊതുവാളിൽ നിന്നും കിട്ടിയ ഉപദേശം  (2 hours ago)

മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും നിരവധി മരണം...  (2 hours ago)

യുവാവിന് ദാരുണാന്ത്യം.  (2 hours ago)

യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി...  (3 hours ago)

റേഷന്‍ വിതരണം ജൂണ്‍ നാല് വരെ നീട്ടി...  (3 hours ago)

4.69 ലക്ഷം തട്ടിയ കേസിൽ പ്രതിക്കെതിരെ പോലീസ്  (3 hours ago)

വലിയ പൈപ്പില്‍ ഇടിച്ച് നിയന്ത്രണംവിട്ട ജീപ്പ് ദില്‍ഷാനയെയും  (3 hours ago)

Malayali Vartha Recommends