അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; മാസങ്ങൾ നിർണായകം: ഉണ്ടായത് നേരീയ പുരോഗമനം മാത്രം : ഇനി സംഭവിക്കുന്നത് എന്ത്..?

മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതോടെ ഒരു ചോദ്യം ഉയരുകയാണ്. കേസിന്റെ ഭാവി ഇനിയെന്താണ്..? നിലവിൽ അഫാന്റെ ആരോഗ്യ നില കേസുകളെ ബാധിക്കുന്ന അവസ്ഥയിലാണ്. കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാൻ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. ഓർമ്മശക്തി നഷ്ടപ്പെട്ടാൽ വിചാരണയെ ബാധിക്കും. ആദ്യ കുറ്റപത്രം സമർപ്പിച്ച് രണ്ടു മൂന്ന് ദിവസങ്ങൾക്ക് പിന്നിട്ട ശേഷമായിരുന്നു അഫാന്റെ ആത്മഹത്യാശ്രമം ഉണ്ടായത്. ഇപ്പോൾ രണ്ടാംഘട്ട കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. കാരണം ഈ കേസിൽ മൂന്ന് ഘട്ടമായാണ് കുറ്റപത്രം സമർപ്പിക്കുക.
കഴുത്തിലെ ഞരമ്പുകൾക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. ഇപ്പോൾ അബോധാവസ്ഥയിലാണ്. സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ ഡോക്ടർമാർ തീവ്ര പരിശ്രമം നടത്തുകയായിരുന്നു. ഓർമ്മശക്തി തിരികെക്കിട്ടാൻ ചികിത്സ തുടരേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ശാരീരികമായും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകും. വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും മൂന്നോ, നാലോ മാസം ചികിത്സ തുടരേണ്ടിവരും. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞത് കനത്ത ക്ഷതം ഉണ്ടാക്കി. തലച്ചോറിനേറ്റ ക്ഷതങ്ങളുടെ സങ്കീർണ്ണത മനസിലാക്കാൻ ഇടവിട്ടുള്ള എംആർഐ സ്കാനിങ്ങിന് നിർദ്ദേശം നൽകിയിരുന്നു. അപകടനില ഇനിയും തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. നേരീയ പുരോഗമനം മാത്രമാണ് ഉണ്ടായത്. ജീവൻ രക്ഷിക്കാൻ ആയാലും സാധാരണ നിലയിലേക്കുള്ള മടങ്ങിവരവിൽ ഡോക്ടർമാർക്ക് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വിവിധ ഡോക്ടർമാരുടെ സംഘം അഫാനെ പരിശോധിക്കുന്നുണ്ട്. അബോധാവസ്ഥയിലായിരുന്ന അഫാന് ആശുപത്രിയിലെത്തിച്ചപ്പോൾ മൂന്നുതവണ അപസ്മാരമുണ്ടായി. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതമുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പേര് വിളിച്ചപ്പോൾ കണ്ണുതുറക്കാൻ ശ്രമിച്ചതായി ഡോക്ടർമാർ വ്യക്തമാക്കിരുന്നു. വശങ്ങളിലേക്ക് നോക്കാൻ പറയുമ്പോൾ കണ്ണ് കൃത്യമായി അനക്കുകയും ഉൾപ്പെടെ ചെയ്‌തതിന് പിന്നാലെയാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. എന്നാൽ അപകടനില പൂർണമായി തരണംചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ഓക്സിജൻ നൽകുന്നുണ്ട്. വായിലൂടെയും മൂക്കിലൂടെയും ട്യൂബിട്ടിട്ടുണ്ട്. ഉണ്ടാകാൻ സാദ്ധ്യതയുള്ള അണുബാധ,ഹൃദയാഘാതം തുടങ്ങിയ സങ്കീർണതകളെ അതിജീവിക്കുന്നത് അനുസരിച്ചായിരിക്കും അഫാൻ അപകടനില പൂർണമായി തരണം ചെയ്യുന്നത്.തലച്ചോറിൽ സാരമായ പ്രശ്നങ്ങളുണ്ടായതിനാൽ ഏറെക്കാലം കിടപ്പുരോഗിയായി തുടരേണ്ടിവരും. പ്രായം കുറവായതിനാൽ കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാൽ കാലതാമസമെടുത്താലും രോഗമുക്തി നേടാനാകുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.
അഫാന്റെ അഭിഭാഷകൻ സജു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടിരുന്നു. ഗുരുതരമായ സ്ഥിതിതന്നെയാണെന്ന് ഡോക്ടർമാർ വിവരിച്ചിട്ടുള്ളത്. അഫാനെ കാണാനും അനുവദിച്ചു. ആത്മഹത്യാശ്രമത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്നും അഭിഭാഷകൻ വ്യക്തമാക്കിരുന്നു. അഫാന്റെ ആത്മഹത്യാശ്രമത്തിൽ ജയിൽ ജീവനക്കാർക്കു വീഴ്ചയില്ലെന്നാണ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. തടവുകാരനെ നിരീക്ഷിക്കുന്നതും ആത്മഹത്യാശ്രമം നടത്തിയ ഘട്ടത്തിൽ ഇടപെടുന്നതിലും ജീവനക്കാർ വീഴ്ച വരുത്തിയിട്ടില്ല.
ശുചിമുറിയിൽ കയറി വാതിലടച്ചതിൽ അസ്വാഭാവികത തോന്നിയപ്പോൾ ജീവനക്കാർ ഇടപെട്ടു. വാതിൽ ചവിട്ടിത്തുറക്കുമ്പോൾ തറയിൽ കാലുകൾ മുട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചതിനാലാണു ജീവൻ നഷ്ടപ്പെടാതിരുന്നതെന്നു സൂപ്രണ്ട് ജയിൽ വകുപ്പു മേധാവിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ആത്മഹത്യാപ്രവണതയുള്ളതിനാൽ പ്രത്യേക നിരീക്ഷണം വേണ്ടവരെ പാർപ്പിക്കുന്ന ബ്ലോക്കിലാണ് അഫാനെ താമസിപ്പിച്ചിരുന്നത്. അഫാനടക്കം രണ്ടുപേർ മാത്രം ഒരു സെല്ലിൽ. സഹതടവുകാരനോട് അഫാനെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ചയായതിനാൽ രാവിലെ 11ന് ബ്ലോക്കിൽ തന്നെയുള്ള പ്രത്യേക മുറിയിൽ ടിവി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അഫാനെ നിരീക്ഷിക്കുന്ന സഹതടവുകാരൻ ഫോൺ ചെയ്യാൻ പോയപ്പോഴാണ് അലക്കി ഉണങ്ങാനിട്ട മുണ്ടെടുത്ത് ശുചിമുറിയിൽ കയറി അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ജയിൽ ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ‘ജയിലിനുള്ളിലെ ജയിൽ’ എന്നറിയപ്പെടുന്ന യുടിബി ബ്ലോക്കിലാണു അഫാനെ പാർപ്പിച്ചിരുന്നത്. പ്രതി മുൻപും ജീവനൊടുക്കാൻ ശ്രമിച്ചതിനാൽ അതീവ സുരക്ഷ വേണമെന്നു പൊലീസിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നിട്ടും കൃത്യമായ സുരക്ഷ ഒരുക്കാത്ത നടപടിയിൽ ഉന്നതതല അന്വേഷണം ആദ്യം ആരംഭിക്കുകയായിരുന്നു.
ജയിലിൽ എത്തിയ ശേഷവും അഫാന്റെ പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ കണ്ടിരുന്നു. ശാന്തമായാണ് എല്ലാവരോടും പെരുമാറിയിരുന്നതെങ്കിലും ആരോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. അഫാൻ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്നാണ് ജയിൽ അധികൃതർ പറയുന്നത്. വിഷാദ രോഗത്തിന് ഡോക്ടർമാരെ കണ്ടിരുന്നു. ആത്‌മഹത്യാപ്രവണതയും കാണിച്ചിരുന്നു. അതിനാൽ സദാ സമയവും ജയിൽ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു അഫാൻ.
അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജയിൽ അധികൃതർ അഫാന്റെ പിതാവ് റഹീമിനെ വിവരം അറിയിച്ചിരുന്നു. അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ് അബ്ദുല്‍ റഹിം പറഞ്ഞു. അവന്‍ ചെയ്തതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കട്ടെ. അതില്‍ കൂടുതല്‍ മറ്റൊന്നും പറയാനില്ല. എന്താണ് ചെയ്തതെന്ന് അഫാന് കൃത്യമായി അറിയാമല്ലോ. അപ്പോള്‍ അനുഭവിക്കുക തന്നെ വേണം എന്നായിരുന്നു പിതാവിന്റെ പ്രതികരണം. പിതാവ് വിദേശത്ത് കുടുങ്ങിയപ്പോൾ അഫാനും അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിന് 48 ലക്ഷം രൂപയോളം കടംപെരുകി. ഇതിൽ വഴക്കുപറഞ്ഞതിന്റെയും കടംവീട്ടാൻ സഹായിക്കാത്തതിന്റെയും വൈരാഗ്യത്തിലാണ് ഉറ്റവരെ അഫാൻ കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊലപാതകങ്ങൾക്കുശേഷം വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അഫാൻ പൊലീസ് കസ്റ്റഡിയിലും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ (25) ആണ് ഏക പ്രതി. പിതൃമാതാവ് പാങ്ങോട് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സൽമാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. രണ്ടാംഘട്ട കുറ്റപത്രം കഴിഞ്ഞ ദിവസമാണ് സമർപ്പിച്ചത്. പ്രതിയായ അഫാന്റെ പിതൃ സഹോദരൻ അബ്ദുൽ ലത്തിഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്ന കേസിലാണ് അന്വഷണ ഉദ്യോഗസ്ഥനായ കിളിമാനൂർ എസ്.എച്ച്.ഒ ജയൻ നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 580 പേജും, 140 സാക്ഷി മൊഴികളുമുള്ളതാണ് കുറ്റപത്രം. അഫാന്റെ പിതൃമാതാവ് സൽമാബീവിയെ കൊന്ന കേസിന്റെ കുറ്റപത്രം പാങ്ങോട് പൊലീസ് കഴിഞ്ഞയാഴ്ച സമർപ്പിച്ചിരുന്നു. അഫാന്റെ സഹോദരൻ അഹ്സൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊന്ന കേസിൽ വെഞ്ഞാറമൂട് പൊലീസ് ഈയാഴ്ച കുറ്റപത്രം സമർപ്പിക്കും.
അവൻ മരിക്കരുത് ചെയ്ത തെറ്റ് ഓർത്തു ഇനിയുള്ള കാലം നരകിച്ചു ജീവിച്ചു തീർക്കണം ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിൽ ആണ്. വാപ്പയും ഉമ്മയും വരുത്തിവെച്ച കടം മകന്റെ മനസ്സ് താളം തെറ്റിച്ചു. എന്തൊക്കെ പറഞ്ഞാലും അവനെ ജീവിച്ചിരുന്നവർക്ക് ഇതൊക്കെ വേദന തന്നെയാവും. അവൻ പോട്ടെ. ഇങ്ങനെ ഉള്ളവനെ തിരിച്ചു കൊണ്ടുവന്നിട്ട് എന്ത് എടുക്കാനാ. ഇവന്റെ ശിക്ഷ വിധിച്ചന്ന് ഓർത്താൽ മതി. ഒരു ചെറുപ്പക്കാരന് വന്ന ഗതി, പട്ടിണിയും പരിവട്ടവും ആണേലും മര്യാദ ഉണ്ടെങ്കിൽ സുഖമായി ജീവിക്കാമായിരുന്നു
https://www.facebook.com/Malayalivartha