ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർമാരും പാക് ആർമി ജനറൽമാരും..ആണവ പരീക്ഷണം നടത്തിയ ദിനത്തിന്റെ ആഘോഷം..കറാച്ചിയിലെ ബസ് സ്റ്റോപ്പുകളിലും പൊതുയിടങ്ങളിലും ആഘോത്തിന്റെ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്..

കണ്ണുകൾ കൂർപ്പിച്ച് ഇന്ത്യ. ഭീകരവാദത്തെ ഞങ്ങൾ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നൊക്കെ പാക്കിസ്ഥാൻ നിരന്തരം പറഞ്ഞു കൊണ്ട് ഇരിക്കുകയായെങ്കിലും കൂടുതൽ തെളിവുകൾ പാകിസ്ഥാന്റെ പൊള്ളത്തരങ്ങൾ വിളിച്ചു കൂവുകയാണ് . ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർമാരും പാക് ആർമി ജനറൽമാരും ‘യൂം ഇ തക്ബീർ’ ആഘോഷങ്ങൾക്കായി ഒത്തുചേരുന്നു. പാകിസ്താൻ ആണവ പരീക്ഷണം നടത്തിയ ദിനമാണ് യൂം-ഇ-തക്ബീർ എന്നപേരിൽ ആഘോഷിക്കുന്നത്.
കറാച്ചിയിലെ ബസ് സ്റ്റോപ്പുകളിലും പൊതുയിടങ്ങളിലും ആഘോത്തിന്റെ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്.1998 മെയ് 28 ന് ബലൂചിസ്ഥാനിലെ ചാഗായിയിൽ പാകിസ്താൻ നടത്തിയ ആണവ പരീക്ഷണങ്ങളുടെ വാർഷികമാണ് യൂം-ഇ-തക്ബീർ. ആഘോഷത്തിന്റെ പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ പാകിസ്താനെ FATF ന്റെ ഗ്രേ ലിസ്റ്റിൽപ്പെടുത്തണമെന്ന ആവശ്യം അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്.ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാൻ പൂർണ്ണമായും പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്ന അയൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇപ്പോൾ ലോകമെമ്പാടും ചുറ്റിനടന്ന് യാചിക്കുന്നതാണ് കാണാൻ കഴിയുക.തുർക്കി, ഇറാൻ എന്നിവയ്‌ക്ക് ശേഷം, ഷഹബാസ് ഷെരീഫ് ഇപ്പോൾ അസർബൈജാനിൽ എത്തി. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇവിടെ പ്രസിഡന്റ് ഇൽഹാം അലിയേവുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. ഇന്ത്യയുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടയിൽ അസർബൈജാൻ പാകിസ്ഥാനെ പിന്തുണച്ചു. ഇത് മാത്രമല്ല പാകിസ്ഥാനും അസർബൈജാനും ഒപ്പം തുർക്കി പങ്കെടുക്കുന്ന മൂന്ന് രാജ്യങ്ങളുടെ ഒരു യോഗവും അസർബൈജാനിൽ നടക്കും.
https://www.facebook.com/Malayalivartha