മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയര്‍ന്നു; ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്...!അടുത്ത മണിക്കൂറിൽ കൊടും മഴ

സാധാരണയായി വേനൽ മഴയ്ക്കൊപ്പവും തുലാവർഷത്തിന്റെ കൂടെയുമാണ് ഇടിമിന്നൽ കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലാവർഷ സീസണിലും ഇടിമിന്നൽ കണ്ടുവരുന്നു. സാധാരണ മൺസൂൺ സീസണിൽ കാണാത്ത ഇടിമിന്നൽ മേഘങ്ങളുടെ ( Cumulonimbus cloud) സാന്നിധ്യമാണ് ഇതിനു കാരണമെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കിയിട്ടുണ്ട്.
വേനൽമഴയുടെ പ്രഭാവം വിട്ടുമാറുന്നതിനു മുൻപേയെത്തിയ കാലവർഷമാണു ക്യുമിലോ നിംബസ് മേഘങ്ങളുടെ രൂപീകരണത്തിനു കാരണമായത്. താരതമ്യേന താഴ്ന്നു കിടക്കുന്ന നിംബസ്, സ്ട്രാറ്റസ് മേഘങ്ങളാണു കാലവർഷക്കാലത്തു പൊതുവേ മഴ നൽകുന്നത്. ഇടിയോടു കൂടിയ വേനൽമഴ നൽകുന്നതാകട്ടെ ഉയരത്തിലുള്ള ക്യുമിലസ് മേഘവും.
കടലാക്രമണം രൂക്ഷമായ ചെല്ലാനം, കണ്ണമാലി മേഖലകളിൽനിന്നുള്ള കാഴ്ച. (ചിത്രം: മനോരമ)
കടലാക്രമണം രൂക്ഷമായ ചെല്ലാനം, കണ്ണമാലി മേഖലകളിൽനിന്നുള്ള കാഴ്ച. (ചിത്രം: മനോരമ)
കാലവർഷത്തിൽ വലിയ മേഘങ്ങൾ രൂപപ്പെടാറില്ലെങ്കിലും ഇപ്പോൾ വലിയ ക്യുമിലോ നിംബസ് മേഘങ്ങൾ രൂപപ്പെടുന്നുണ്ടെന്നു കുസാറ്റിലെ സെന്റർ ഫോർ അറ്റ്മോസ്ഫറിക് റിസർച് മേധാവി ഡോ.എസ്.അഭിലാഷ് പറഞ്ഞു. ഉയരത്തിലുള്ള ഈ വലിയ മേഘങ്ങളിൽ നിന്നാണു ശക്തമായ മഴയും ചെറിയ സമയത്തേക്ക് അതിശക്തിയായി ആഞ്ഞടിക്കുന്ന കാറ്റും (ഡൗൺ ബസ്റ്റ്) ഉണ്ടാകുന്നത്. സംസ്ഥാനം മുഴുവനും സമാന സാഹചര്യമാണ്. ചെറിയ മിന്നലുകളും ഉണ്ടാകുന്നുണ്ട്. 30 വരെ ഇതേ സ്ഥിതി തുടരുമെന്നും അതിനു ശേഷം സ്ഥിതി മാറാമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണച്ചോർച്ചയുടെ യഥാർഥ പ്രത്യാഘാതം വർഷങ്ങൾ കഴിഞ്ഞ്; മനുഷ്യനെയും ബാധിക്കും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചു വരുന്നതിനാൽ അടുത്ത 2-3 ദിവസം കൂടി കേരളത്തിൽ ശക്തമായ മഴയും കാറ്റും തുടരാൻ സാധ്യത. വെള്ളിയാഴ്ച രാവിലെയോടെ കാറ്റും മഴയും സജീവമായി തുടങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കൻ മധ്യ കേരളത്തിന് പുറമെ തെക്കൻ കേരളത്തിലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു.
ശക്തമായ മഴയിൽ ആലപ്പുഴ ബീച്ചിനു സമീപത്തെ കാഴ്ചകൾ.
ശക്തമായ മഴയിൽ ആലപ്പുഴ ബീച്ചിനു സമീപത്തെ കാഴ്ചകൾ.
ബുധനാഴ്ച വൈകുന്നേരം പാലക്കാട്, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെട്ടു. മണ്ണാർക്കാട് വൈകുന്നേരം മൂന്നോടെ മണിക്കൂറിൽ 68 കി.മീ വേഗത്തിലാണ് കാറ്റുവീശിയത്. എറണാകുളം ബോട്ട് ജെട്ടിയിൽ 54 കി.മീ, ഒറ്റപ്പാലത്ത് 48 കി.മീ, കുമരകത്ത് 46 കി.മീ വേഗതയിലും കാറ്റുവീശി.
ഭീകര മഴ; ജീവനെടുത്ത് ‘കാല’വർഷം, സർവത്ര നാശം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
എണ്ണ ചോർന്നാൽ സാഹചര്യം മാറും; മത്തിയും അയലയും കഴിക്കാൻ പറ്റുമോ? കൂടുതൽ അറിയാം
അറബിക്കടലിൽ കർണാടകതീരത്തുണ്ടായ ന്യൂനമർദത്തിൽ കാലവർഷക്കാറ്റ് ശക്തമായതോടെയാണ് മഴ തീവ്രമായത്. ന്യൂനമർദം മുംബൈതീരത്തേക്കു നീങ്ങിയതോടെ ചൊവ്വാഴ്ച രാത്രിമുതൽ മഴ പൊതുവേ കുറഞ്ഞു. ഒറ്റപ്പെട്ട കനത്തമഴ ചിലയിടങ്ങളിൽ ലഭിച്ചു.
കോട്ടയം പാലാ–ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ വെള്ളം കയറിയ നിലയിൽ.
കോട്ടയം പാലാ–ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ വെള്ളം കയറിയ നിലയിൽ.
കഴിഞ്ഞ അഞ്ചുദിവസം ലഭിച്ച മഴയും ഈ കാലയളവിൽ മുൻപ് കിട്ടിയിരുന്ന മഴയും (ബ്രാക്കറ്റിൽ) ജില്ലാതലത്തിൽ മില്ലിമീറ്ററിൽ ഇങ്ങനെ
∙കണ്ണൂർ 807.7 (28.7)
∙കോഴിക്കോട് 787.1 (43.5)
∙കോട്ടയം 770.5 (39.5)
∙പത്തനംതിട്ട 707.8 (41.6)
∙കൊല്ലം 614.1 (34.7)
∙തൃശൂർ 608.1 (35.6)
∙ഇടുക്കി 608 (37)
∙തിരുവനന്തപുരം 566.4 (30.2)
∙മലപ്പുറം 552.9 (28.3)
∙പാലക്കാട് 552.9 (17.5)
∙എറണാകുളം 509.3 (43.1)
∙ആലപ്പുഴ 500 (46.6)
∙വയനാട് 498.1 (18.6)
∙കാസർകോട് 456.7 (30.4)
അന്ന് മൂന്നരയേക്കർ തരിശുഭൂമി, ഇന്ന് ഇവിടം സ്വർഗമാണ്; മുംബൈയിൽ നാടു നട്ട മലയാളി!
വെള്ളിയരഞ്ഞാണമണിഞ്ഞു. അകലെ നിന്നു നോക്കുമ്പോൾ വെള്ളിനൂലുകൾ പോലെ തോന്നിക്കുന്ന ഈ നീർച്ചാലുകളാണ് പുഴകൾക്കു ജലസമൃദ്ധി നൽകുന്നത്. മലമ്പുഴ ജലസംഭരണിയുടെ പോഷകപ്രവാഹങ്ങൾ കൂടിയാണിത്.
വെള്ളിയരഞ്ഞാണമണിഞ്ഞു. അകലെ നിന്നു നോക്കുമ്പോൾ വെള്ളിനൂലുകൾ പോലെ തോന്നിക്കുന്ന ഈ നീർച്ചാലുകളാണ് പുഴകൾക്കു ജലസമൃദ്ധി നൽകുന്നത്. മലമ്പുഴ ജലസംഭരണിയുടെ പോഷകപ്രവാഹങ്ങൾ കൂടിയാണിത്.
കൃഷിനാശം
സംസ്ഥാനത്ത് 23 മുതൽ ബുധനാഴ്ച വരെ 229.28 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണു കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. 18,343.71 ഹെക്ടർ കൃഷിഭൂമിയും 77,074 കർഷകരുടെ വിളകളും നശിച്ചു. ആലപ്പുഴയിലാണു കൂടുതൽ കൃഷി നാശം– 5375.85 ഹെക്ടർ. തിരുവനന്തപുരം രണ്ടാമത്– 3104.83 ഹെക്ടർ. മലപ്പുറം മൂന്നാമത്– 2813.79 ഹെക്ടർ. കൃഷിനാശം കുറവ് പത്തനംതിട്ടയിൽ– 85.95 ഹെക്ടർ.
കാലവർഷം തുടങ്ങിയതോടെ വൈദ്യുത അപകടങ്ങൾ ഒഴിവാക്കുന്നതിനു കെഎസ്ഇബി സുരക്ഷാ നിർദേശങ്ങൾ പ്രചരിപ്പിച്ചു തുടങ്ങി.
നിർദേശങ്ങൾ ഇങ്ങനെ
∙ പൊട്ടിവീണ വൈദ്യുതക്കമ്പിക്കു സമീപം പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. ഉടൻ വൈദ്യുതി ഓഫിസിൽ വിവരം അറിയിക്കണം.
∙ കാറ്റും മഴയും ഉള്ള സമയത്ത് വൈദ്യുതലൈനുകൾ, പോസ്റ്റുകൾ, ട്രാൻസ്ഫോമർ തുടങ്ങിയ വയുടെ സമീപത്തു നിന്ന് അകലം പാലിക്കുക.
∙ വൈദ്യുത ലൈനുകൾക്ക് സമീപമുള്ള ജലാശയങ്ങളിൽനിന്നും പടവുകളിൽനിന്നും അകലം പാലിക്കുക.
∙ പ്രകൃതിക്ഷോഭത്തിൽ വൈദ്യുതി നിലയ്ക്കുന്ന സന്ദർഭത്തിൽ വേഗം പരാതി പരിഹരിക്കുന്നതിന് 1912 എന്ന നമ്പറിൽ വിളിക്കണം.
ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ബംഗാൾ-ബംഗ്ലദേശ് തീരത്തിനു സമീപമായാണ് ഇത് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിച്ച് ഉച്ചയ്ക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറയ്ക്കും (ബംഗ്ലദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മേയ് 29-30 വരെ ഒറ്റപ്പെട്ട അതി തീവ്രമായ മഴയ്ക്കും മേയ് 29 മുതൽ 31 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും മഴ തുടരുകയാണ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളുടെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. വടക്ക് പടിഞ്ഞാറൻ-ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദം മണിക്കൂറുകൾക്കുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.
കണ്ണൂർ വലിയന്നൂരിൽ രാവിലെയുണ്ടായ കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായി. കനത്ത കാറ്റിൽ ലോട്ടറി വിൽക്കുന്നയാളും പെട്ടിക്കടയും മറിഞ്ഞുവീണു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് പെട്ടിക്കട വീണത്. പരുക്കേറ്റ, ലോട്ടറി വിൽപ്പനക്കാരനായ പുരുഷോത്തമനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. രാവിലെ ഏഴുമണിയോടെ ചുഴലിക്കാറ്റാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. മരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. വൈദ്യുതി ലൈനുകളും തകർന്നു. നിരവധി വീടുകൾക്കും കടകൾക്കും നാശനഷ്ടമുണ്ടായി. അഗ്നിരക്ഷാ സേനയെത്തിയാണ് മരങ്ങൾ മുറിച്ചു മാറ്റിയത്. ജില്ലയിൽ ഇന്ന് രാവിലെ മുതൽ ശക്തമായ കാറ്റും മഴയുമാണ്.
https://www.facebook.com/Malayalivartha