സംഘപരിവാറിന് മടുത്താൽ പോകും..പാട്ട് നിർത്തേണ്ടുന്ന കാര്യമില്ല; വിവാദങ്ങൾക്ക് റാപ്പർ വേടന്റെ മറുപടി

അഭിപ്രായ സ്വാതന്ത്ര്യമുള്ള നാട്ടിൽ പാട്ടിലൂടെയുള്ള വിമർശനങ്ങൾ തുടരും. വിമർശന പരാമർശങ്ങൾക്ക് മറുപടിയുമായി റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഗായകൻ ഹിരൺ ദാസ് മുരളി രംഗത്ത്. സംഘപരിവാറിന്‍റെ ആക്രമണത്തെ ഭയമില്ല, അത് കുറച്ച് കാലമേ കാണൂ.. അവർക്ക് മടുക്കുമ്പോൾ അവർ വേറെ കാര്യത്തിലേക്ക് കടക്കും.
ആരെ വേണമെങ്കിലും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണിതെന്നും അത് വിശ്വാസത്തിലെടുത്താണ് താന്‍ പാട്ടുകള്‍ ചെയ്യുന്നതെന്നും വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു.
നാലു വർഷം മുമ്പുള്ള പാട്ടിനെതിരെയാമ് നിലവിൽ എൻഐഎയ്ക്ക് പരാതി ലഭിച്ചതെന്നും വിശദാംശങ്ങളൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ടിറങ്ങിയപ്പോഴെ പ്രശ്നമാകുമെന്ന് വിചാരിച്ചുവെങ്കിലും ലേറ്റായിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായി വന്ന കേസുകള്‍ പരിപാടികളെ ബാധിച്ചിട്ടുണ്ടെന്നും രണ്ടുമാസത്തെ ബ്രേക്ക് എടുക്കുകയാണെന്നും ഹിരണ്‍ദാസ് പറഞ്ഞു.
അതിന് ശേഷമെ തുടര്‍ന്നുള്ള പരിപാടികളില്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂ. ജനങ്ങളുടെ സ്നേഹം വലിയ ഊര്‍ജമാണെന്നും അത് വലിയ ഉത്തരവാദിത്തമാണെന്നും വേടന്‍ വ്യക്തമാക്കി. കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫിസിലെത്തിയപ്പോയാണ് ഹിരൺദാസ് മാധ്യമങ്ങളുമായി സംസാരിച്ചത്.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്നുകാട്ടി റാപ്പര്‍ വേടനെതിരെ പാലക്കാട്നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറാണ് എന്‍ഐഎയ്ക്ക് പരാതി നല്‍കിയത്. മോദി കപട ദേശീയവാദിയെന്ന വേടന്റെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
ലക്ഷക്കണക്കിനു പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക തുടങ്ങിയ പ്രവണതകള്‍ ശരിയല്ലെന്നും എല്ലാ ജാതി വ്യവസ്ഥകൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നുണ്ടെന്നും മിനിയുടെ പരാതിയില്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha