ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാനായി ഒരു മുറിയുടെ പൊക്കമുള്ള വലിയൊരു അറ; ചുമരിന്റെ മുകളില്‍ തടി പാനലിൽ മറ്റൊരു രഹസ്യ അറ: ചാക്കയിലെ അനീഫ് ഖാൻ ചെറിയപുള്ളിയല്ല...

13 കിലോ കഞ്ചാവും എംഡിഎംഎയും ഉൾപ്പടെ പിടിച്ചു. സംഭവത്തിൽ ചാക്ക സ്വദേശിയായ അനീഫ് ഖാൻ അറസ്റ്റിലായി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും എക്‌സൈസ് ഐബിയും ചേർന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. 2024-ല്‍ പാച്ചല്ലൂര്‍ ബൈപ്പാസില്‍വെച്ച് വാനില്‍ രഹസ്യ അറയുണ്ടാക്കി 20 കിലോ കഞ്ചാവ് കടത്തിയതിന് അനീഫ് ഖാനെ എക്‌സൈസ് പിടികൂടിയിരുന്നു. ഇതിനു മുന്‍പ് കഴക്കൂട്ടത്തുനിന്നു മയക്കുമരുന്നുമായി അനീഫ് ഖാന്‍ പിടിയിലായിട്ടുണ്ട്. ചാക്ക ഐടിഐക്കു സമീപം ജനവാസമേഖലയിലാണ് ഇയാള്‍ മൂന്നുനില വീട് നിര്‍മിച്ചിരുന്നത്. വീട്ടിലെ രണ്ടാംനിലയിലാണ് രണ്ട് രഹസ്യ അറകള്‍ നിര്‍മിച്ചിട്ടുള്ളത്.
രണ്ടാംനിലയിലെ ചുമരിന്റെ മുകളില്‍ തടി പാനല്‍ ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കിടയിലാണ് ഈ പാനലുകള്‍ക്കിടയില്‍ ഒരു നട്ടുള്ളത് എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ നട്ട് ഇളക്കിയപ്പോള്‍ പാനല്‍ അനങ്ങുന്നതുകണ്ട് തള്ളിനോക്കിയപ്പോഴാണ് അകത്ത് ഒരു അറ കണ്ടത്. ഉള്ളില്‍ പത്തുപേര്‍ക്കെങ്കിലും കടക്കാവുന്നതരത്തിലുള്ള അറയായിരുന്നു. ഇതേ നിലയിലെ വാഷ്ബെയിസിന്റെ താഴെയുള്ള ഷെല്‍ഫിനു പിന്നിലായിരുന്നു രണ്ടാമത്തെ അറ. പരിശോധിച്ചപ്പോള്‍ ഷെല്‍ഫ് പൂര്‍ണമായി ഇളകി പുറത്തേക്കു വന്നു. അകത്തേക്ക് ഒരാള്‍ക്ക് കുനിഞ്ഞുകയറാവുന്ന ഒരു വാതിലുണ്ടായിരുന്നു. ഇതുവഴി കടന്നാല്‍ ഒരു മുറിയുടെ പൊക്കമുള്ള വലിയൊരു അറയായിരുന്നു. ഇങ്ങനെ ഒരു മുറിയുള്ള കാര്യം പുറത്തുനിന്നു നോക്കിയാല്‍ അറിയാന്‍ കഴിയില്ല.
ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാവുന്ന തരത്തിലുള്ളതാണ് അറകള്‍. 13 കിലോ കഞ്ചാവും ചെറിയ അളവില്‍ എംഡിഎംഎയും എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ തൂക്കാനുപയോഗിക്കുന്ന ത്രാസുകള്‍, മയക്കുമരുന്നു നിറയ്ക്കാനുപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍ എന്നിവയും ഈ വീട്ടില്‍നിന്നു പിടിച്ചെടുത്തു. ഇയാളുടെ വീടിനുള്ളില്‍ രണ്ട് രഹസ്യ അറകളും പരിശോധനയില്‍ കണ്ടെത്തി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.
അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ കൃഷ്ണകുമാറിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍. മുകേഷ് കുമാര്‍, കെ.വി. വിനോദ്, ആര്‍.ജി. രാജേഷ്, പ്രിവന്റീവ് ഓഫീസര്‍ വിശാഖ്, ഷാജി, പ്രകാശ്, ബിജുരാജ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബിന്‍, വിശാഖ് എന്നിവരാണ് അന്വേഷണത്തിനും പരിശോധനയ്ക്കും നേതൃത്വം നല്‍കിയത്. തിരുവനന്തപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെജിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റു ചെയ്തു.
ചാക്ക ഐടിഐയുടെ സമീപത്ത് താമസിച്ചു വരികയായിരുന്നു ഇയാൾ. കോളേജിന് ചേർന്നുള്ള ഇടവഴിയോട് ചേർന്നായിരുന്നു അനീഫ് ഖാന്റെ വീട്. വീടിന്റെ ചുമരിലും വാഷ്ബേസിനടിയിലുമൊക്കെയായി രഹസ്യ അറകൾ പണിതായിരുന്നു കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
അകത്തേക്ക് ഒരാൾക്ക് കുനിഞ്ഞ് കയറാവുന്ന ഒരു വാതിലുണ്ടായിരുന്നു. ഇതുവഴി കടന്നാൽ ഒരു മുറിയുടെ പൊക്കമുള്ള വലിയൊരു അറയായിരുന്നു.ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാവുന്ന തരത്തിലുള്ളതാണ് അറകൾ.
https://www.facebook.com/Malayalivartha