അപകടകരമായ സാഹചര്യം ഇപ്പോൾ ഒരിടത്തുമില്ല; ഈ 'മത്സ്യം’ കഴിക്കാം എന്ന പ്രചാരണം തുടങ്ങാൻ തീരുമാനിച്ച് സർക്കാർ; ഡോൾഫിൻ ചത്തുപൊങ്ങിയതിൽ ആശങ്ക...

തീരദേശത്ത് ദിവങ്ങളായി നിലനിൽക്കുന്ന ആശങ്കയ്ക്ക് ഒരു പരിധിവരെ വിരാമമിടാൻ സർക്കാർ ഒരു പ്രചാരണത്തിന് തയ്യാറാകാൻ ഒരുങ്ങുകയാണ്. സംഭവം മറ്റൊന്നുമല്ല, കടലിലേക്ക് മുങ്ങിയ കണ്ടെയ്‌നറുകളിലുള്ള സാധനങ്ങള്‍ മത്സ്യം കഴിക്കുന്നതിന് പ്രശ്‌നമാണോ എന്നതായിരുന്നു ജനങ്ങളുടെ പ്രധാന സംശയം. കാരണം ഈ മത്സ്യത്തെ ഭക്ഷിച്ചാൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം ആകും എന്നുള്ളതുകൊണ്ടുതന്നെ മലയാളികൾ ചിലപ്പോൾ തീൻ മേശയിൽ നിന്ന് മീൻ ഒഴിവാക്കിയേക്കാമെന്ന ആഷ്നാഗ്യാണ് ഉടലെടുത്തത്. ഇപ്പോഴിതാ കടൽമത്സ്യം കഴിക്കുന്നതിൽ ഒരാശങ്കയും വേണ്ടെന്ന് ആണ് സർക്കാർ വ്യക്തമാക്കുന്നത്. കപ്പൽ മുങ്ങിയതിനെത്തുടർന്ന് കണ്ടെയ്‌നറുകളിലെ വിഷാംശമുള്ള മാലിന്യമാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ശരിയല്ല.
അപകടകരമായ സാഹചര്യം ഇപ്പോൾ ഒരിടത്തുമില്ലെന്ന് പലതലത്തിലുള്ള ചർച്ചയിൽ ഉറപ്പുലഭിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളും വിദഗ്ധരും പങ്കെടുത്ത യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഭീതി ഒഴിവാക്കാൻ ‘ഈ മത്സ്യം’ കഴിക്കാം എന്ന പ്രചാരണം തുടങ്ങാനും സർക്കാർ തീരുമാനിച്ചു. മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം പരിശോധിക്കണമെന്നും നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
പക്ഷെ ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങിയതിൽ ഇപ്പോഴും ആശങ്ക തുടരുകയാണ്.
അടിഞ്ഞ തറയിൽക്കടവിൽനിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിന് സമീപമാണ് ഡോൾഫിന്റെ ജഡം കണ്ടത്. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തിൽ കടപ്പുറങ്ങൾ വൃത്തിയാക്കുന്നുണ്ട്. ഇതിന്റ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ സുവോളജി വിഭാഗം മേധാവി എസ്. ഷീലയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്. പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നറാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോൾഫിൻ ചാകാൻ കാരണമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha