വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...

തലസ്ഥാനത്തെ വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. എഫ് 35 വിമാനമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനമാണ് തലസ്ഥാനത്തിറങ്ങിയത്. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇന്ധനം നിറയ്ക്കാനാകൂ. വ്യോമ, കരസേനാ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കും. ഇതിനുശേഷമേ ഇന്ധനം നിറയ്ക്കൂ. വ്യോമസേനയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കണം. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്.
100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനമാണ് രാത്രി 9.30 ന് വിമാനം അടിയന്തരമായി ഇറക്കിയത്. ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതിരോധ വകുപ്പിന്റെ നടപടികൾക്ക് ശേഷം വിട്ടയക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രിൻസ് ഒഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണിത്.പരിശീലന പറക്കലിനുശേഷം തിരികെ ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ കടൽ പ്രക്ഷുബ്‌ധമായതിനാൽ ലാൻഡിംഗിന് സാധിക്കാതെ വരികയും പലയാവർത്തി വട്ടമിട്ട് പറക്കുകയും ചെയ്തു. ഇതിനിടെ ഇന്ധനം തീർന്നതോടെയാണ് പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തൊട്ടടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം ഇറക്കിയത്.
https://www.facebook.com/Malayalivartha