മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ് . കേരളത്തിലാണ് നടുക്കുന്ന സംഭവം .
പീരുമേടിന് സമീപം സീത മരിച്ചത് കാട്ടാന ആക്രമണത്തില്‍ അല്ല. അതൊരു കൊലപാതകമായിരുന്നു. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ സീതയെ കൊന്ന കൊമ്പന്‍ ഭര്‍ത്താവ് ബിനുവാണെന്നും നിഗമനത്തില്‍ എത്തി. കാട്ടാനയാണ് ആക്രമിച്ചതെന്ന് ബിനുവായിരുന്നു പൊതു സമൂഹത്തെ അറിയിച്ചത്. എന്നാല്‍ കാട്ടാന ആക്രമണത്തിന് ഇരയായതിന്റെ ലക്ഷണമൊന്നും സീതയുടെ ദേഹത്തില്ല
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴായിരുന്നു സീതയുടെ മരണം. വനത്തിനുള്ളില്‍ മീന്‍മുട്ടി എന്ന സ്ഥലത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.പീരുമേടിന് സമീപം കാട്ടാന ആക്രമണത്തില്‍ ഭാര്യ മരിച്ചെന്ന ഭര്‍ത്താവിന്റെ വാദം പൊളിച്ചത് കുട്ടികളുടെ മൊഴി എന്ന് സൂചന. സീത എന്ന സ്ത്രീയാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോള്‍ കാട്ടാന ആക്രമണമെന്നായിരുന്നു ഭര്‍ത്താവ് ബിനു പറഞ്ഞത്. വനത്തിനുള്ളില്‍ മീന്‍മുട്ടി എന്ന സ്ഥലത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടുവെന്നും ബിനു പറഞ്ഞിരുന്നു.
ഒന്നിലേറെ കാട്ടാനകള്‍ ഉണ്ടായിരുന്നെന്നും അതില്‍ ഒരു കൊമ്പന്‍ സീതയെ തട്ടി എറിയുകയായിരുന്നെന്നും ബിനു പറഞ്ഞു. രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് സീത മരിച്ചതെന്നും ബിനു വിശദീകരിച്ചു.“കുടുംബമാണ് ആദ്യം മുന്നോട്ട്പോയത്. പോകുന്ന വഴിക്ക് ആനയിറങ്ങിവന്നു. സീതയെ തട്ടിയെറിയുകയായിരുന്നു. ഒരാനയാണ് ഉണ്ടായിരുന്നത്. വെറെ ഉണ്ടായിരുന്നോയെന്ന് അറിയില്ല. ഒരു കൊമ്പനാനയാണ് അവിടെ പമ്മി നിന്നത്. ഞാനും ഭാര്യയും രണ്ട് കുട്ടികളുമാണ് വനത്തിലേക്ക് പോയത്.
അവർക്ക് പരിക്കുകളൊന്നുമില്ല. അവർ ആനയെ കണ്ടതുമാത്രമേയുള്ളൂ. ആന എന്നെയും തട്ടിയെറിഞ്ഞു. തനിക്ക് ചെറിയ പരിക്കുകളേറ്റിട്ടുണ്ടെന്നും” ബിനു പറഞ്ഞു. കാട്ടുപത്രി, പുളി, തേന്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് നാലുപേരും കാടിനുള്ളിലേക്ക് പോയത്. രാവിലെ ഒന്‍പതു മണിയോടെ ഇവര്‍ ഇവരുടെ വാസസ്ഥലമായ തോട്ടാപ്പുരയില്‍നിന്ന് കാട്ടിലേയ്ക്ക് പോയിരുന്നു. എന്നാല്‍ ബിനുവിനും സീതയ്ക്കുമൊപ്പമായിരുന്നില്ല കുട്ടികള്‍ പോയത്. അവര്‍ ഏറെ വൈകിയാണ് പോയത്.
അച്ഛന്റേയും അമ്മയുടേയും അടുത്ത് അവരുണ്ടായിരുന്നു. സീതയുടെ കൊലപാതകം മറയ്ക്കാനായി ബിനു തന്ത്രപരമായി കുട്ടികളേയും ഉപയോഗിക്കുകയായിരുന്നു.സീതയെ കാട്ടിനുള്ളില്‍ വച്ച് കൊന്ന് കഥ മെനഞ്ഞു. പക്ഷേ തങ്ങളെ ആന ആക്രമിച്ചില്ലെന്ന് പോലീസിനോട് കുട്ടികള്‍ പറഞ്ഞു. ഇതിനൊപ്പം പോസ്റ്റ് മോര്‍ട്ടത്തിലെ സൂചനകളും കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചു.
https://www.facebook.com/Malayalivartha