Widgets Magazine
15
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...


വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...


കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..


വീണ്ടും ഘോരയുദ്ധം..ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു..ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ആക്രമണം..

വന്യ ജീവികളുടെ ശരീരഭാഗങ്ങൾ... കൈവശം വച്ചിരിക്കുന്നവർക്ക് അവ നിയമ വിധേയമാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങി..ഒരവസരം കൂടി നൽകണമെന്നാണ് കേരളം കേന്ദ്ര സർക്കാരിനോട്..

15 JUNE 2025 02:10 PM IST
മലയാളി വാര്‍ത്ത
വന്യ ജീവികളുടെ ശരീരഭാഗങ്ങൾ കൈവശം വച്ചിരിക്കുന്നവർക്ക് അവ നിയമ വിധേയമാക്കാനുള്ള ശ്രമങ്ങൾ  സംസ്ഥാന സർക്കാർ തുടങ്ങി.  നിയമപരമായി വന്യ ജീവികളുടെ ശരീരഭാഗങ്ങൾ കൈവശം വച്ചിരിക്കുന്നവർക്ക് അവ രേഖകളിൽ കൂടി നിയമപരമാക്കി എടുക്കാൻ ഒരവസരം കൂടി നൽകണമെന്നാണ്  കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൂർവികരിൽ നിന്ന് ആർജ്ജിച്ചതും, പൂർവികർക്ക് വനംവകുപ്പ് ഉടമസ്ഥാവകാശം നൽകിയതുമായ കേസുകളിൽ ആണ് ഇപ്പോഴുള്ള ഉടമസ്ഥർക്ക് ഉടമാവകാശ പത്രിക നൽകണം എന്ന് കേരളം നിലപാട് എടുക്കുന്നത്.     അടുത്തയാഴ്ച നടക്കുന്ന കേരള വൈൽഡ്ലൈഫ് അഡ്വൈസറി ബോർഡ് യോഗം ഈ നിർദ്ദേശം പരിഗണിക്കും. മന്ത്രി ഗണേഷ് കുമാർ, നടൻ മോഹൻലാൽ, പുലിപ്പല്ല് മാലയിൽ ലോക്കറ്റാക്കി ഇട്ടെന്ന കേസിൽ റാപ്പർ വേടനും  നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടതോടെയാണ് ഇവരെ സഹായിക്കാൻ സർക്കാർ രംഗത്തെത്തിയത്. 1972 സെപ്റ്റംബർ 11 ന് പ്രാബല്യത്തിൽ വന്ന വന്യജീവി സംരക്ഷണ നിയമത്തിന് ശേഷം ഉടമസ്ഥാവകാശമില്ലാത്ത ആനക്കൊമ്പ് കൈമാറി കിട്ടിയതാണ്  മന്ത്രി കെ.ബി. ഗണേശ് കുമാറിനെ   നിയമത്തിന്റെ മുന്നിൽ  കുറ്റക്കാരനായി മാറ്റിയത്.  മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉടമസ്ഥാവകാശമില്ലാതെ ആനക്കൊമ്പുകൾ സൂക്ഷിക്കുന്ന വിഷയം വിവാദമാക്കിയതിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന് പങ്കുണ്ടെന്ന്  മന്ത്രി ഗണേശ് കുമാർ സംശയിച്ചിരുന്നു...   മോഹൻലാലിനെ ആനക്കൊമ്പ് കേസിൽ കുരുക്കിയ മാതൃകയിൽ തന്നെയും കുടുക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഗണേശൻ സംശയിച്ചത് . അതേ സമയം ഓവർ ആക്ഷൻ നടത്തുന്ന ഗണേശനെ സ്റ്റാന്റിൽ പിടിക്കാനുള്ള സി.പി.എമ്മിന്റെ തന്ത്രമാണോ ശശീന്ദ്രൻ വഴി പയറ്റുന്നതെന്ന സംശയവും ഗണേശന് ഇല്ലാതില്ല. കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്  മന്ത്രി എ.കെ. ശശീന്ദ്രൻ. മുൻമന്ത്രി ആന്റണി രാജുവിനെയും ഗണേശന് സംശയമുണ്ട്. അതേ സമയം ഇക്കാര്യത്തിൽ വനംവകുപ്പിനോട് അടിയന്തര റിപ്പോർട്ട് തേടുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം മലയാള മനോരമ പുറത്തുകൊണ്ടുവന്ന വാർത്തയെത്തുടർന്നാണു മന്ത്രിയുടെ ഇടപെടൽ.     വിവരാവകാശം നിയമപ്രകാരം നൽകുന്ന മറുപടികളിൽ ഇടപെടാൻ മന്ത്രിക്കാവില്ല.ഗണേഷ്കുമാറിന്റെ കയ്യിലുള്ള കൊമ്പുകൾ പാരമ്പര്യമായി കിട്ടിയതാണെന്നാണു താൻ മനസ്സിലാക്കിയിരുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഗണേഷ്കുമാറിന് അത് എപ്പോൾ കൈമാറിക്കിട്ടി എന്നതു പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം വരുന്നതിനു മുൻപ് ആളുകൾ ആനക്കൊമ്പ് സൂക്ഷിച്ചിരുന്നു. നിയമം വന്നശേഷം ക്രയവിക്രയം പാടില്ല. ഗണേഷ്കുമാറിന്റെ കയ്യിൽ എങ്ങനെ, എപ്പോൾ ആനക്കൊമ്പുകൾ എത്തിയെന്നും നിയമപരമായ എന്തു രേഖയുടെ അടിസ്ഥാനത്തിലാണു കൈവശം വച്ചിരിക്കുന്നതെന്നും അന്വേഷിക്കും. ഇതിൽ ഗണേശ് കുമാറിന് ആനക്കൊമ്പ് എപ്പോൾ കിട്ടിയെന്ന മന്ത്രിയുടെ  ചോദ്യം പ്രസക്തമാണ്. ബാലകൃഷ്ണപിള്ളയുടെ മരണത്തിന് ശേഷമാണ് ഗണേശന് ഇത് കിട്ടിയതെന്നാണ് പറയപ്പെടുന്നത് .     പിള്ള മരിച്ചത് 2021 മേയ് 3 നാണ് . അപ്പോൾ നിയമം പ്രാബല്യത്തിലായിട്ട് വർഷങ്ങളായി.കോടികൾ വില മതിക്കുന്ന ആനക്കൊമ്പുകൾ വനംവകുപ്പിന്റെ സ്റ്റോറുകളിലുണ്ട്. അവ കത്തിച്ചുകളയാനാണു നിയമത്തിൽ പറയുന്നത്. ആനക്കൊമ്പിനു വേണ്ടിയുള്ള ആനവേട്ട തടയാനും ആനക്കൊമ്പ് വ്യാപാരം നിരുത്സാഹപ്പെടുത്താനുമാണ് ഈ വ്യവസ്ഥ അന്നു നിയമത്തിൽ ഉൾപ്പെടുത്തിയത്. കത്തിച്ചുകളയാതെ, ആനക്കൊമ്പ് സൂക്ഷിക്കുന്ന മ്യൂസിയം വനംവകുപ്പ് ആരംഭിക്കാൻ ഉദ്ദേശിച്ചെങ്കിലും ചില കാരണങ്ങളാൽ നടന്നില്ല. മുൻ വനംമന്ത്രി കൂടിയായ ഗണേഷ്കുമാറിന്റെ കൈവശം ഉടമസ്ഥാവകാശമില്ലാത്ത ഒരു ജോടി ആനക്കൊമ്പ് ഉണ്ടെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു വനംവകുപ്പ് മറുപടി നൽകിയത്.   ആനക്കൊമ്പുകൾ എങ്ങനെ കയ്യിലെത്തിയെന്നോ നിയമപരമായ എന്തു നടപടിയെടുത്തെന്നോ മറുപടിയിൽ വിശദീകരിച്ചിരുന്നില്ല.വർഷങ്ങളായി മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കൈവശമുള്ള ആനയ്ക്ക് ഉടമസ്ഥാവകാശമില്ലെന്നു വനംവകുപ്പ് പറഞ്ഞു. മുൻ വനംമന്ത്രി കൂടിയായ ഗണേഷിന് എങ്ങനെ ആനയെ കിട്ടിയെന്നു വനംവകുപ്പിന് അറിയില്ല. അദ്ദേഹത്തിന്റെ കയ്യിലുള്ള 2 ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശവും നൽകിയിട്ടില്ലെന്നു വിവരാവകാശ മറുപടിയിൽ പറയുന്നു.ഗണേഷിന്റെ കൈവശം ഇപ്പോഴുള്ള ആന അദ്ദേഹത്തിന്റേതാണെന്നതിനു മൈക്രോ ചിപ്പ് സർട്ടിഫിക്കറ്റ്, ഡേറ്റ ബുക്ക് എന്നീ രേഖകൾ മാത്രമാണുള്ളത്. പിതാവും മുൻ മന്ത്രിയുമായ അന്തരിച്ച ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്ന ആനയാണു ഗണേഷിനു ലഭിച്ചത്. ബാലകൃഷ്ണപിള്ളയുടെ കയ്യിൽ ആന എത്തിയത് എങ്ങനെയെന്ന വിവരം വനംവകുപ്പ് ആസ്ഥാനത്ത് ഇല്ല.     കൈവശാവകാശ നിയമപ്രകാരം ആനയെ ഗണേഷിനു മാറ്റി നൽകുന്നതിനുള്ള അപേക്ഷയിൽ വകുപ്പ് ഇതുവരെ തീരുമാനവുമെടുത്തിട്ടില്ല. നിയമപരമായ ആധികാരിക രേഖയില്ലാതെ ആനയെ കൈവശം വയ്ക്കുന്നതു വന്യജീവി (സംരക്ഷണം) നിയമപ്രകാരം കുറ്റകരമാണ്. ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശവും ആനക്കൊമ്പുകളുണ്ടായിരുന്നുവെന്നു വിവരാവകാശ രേഖയിൽ വനംവകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ ഈ ആനക്കൊമ്പുകൾ അദ്ദേഹത്തിനു ലഭിച്ചത് എങ്ങനെയെന്നും ആർക്കെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നുമുള്ള രേഖകൾ ലഭ്യമല്ല. ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്നതിൽ 5 ജോടി ആനക്കൊമ്പും 110 ഗ്രാം ചെറു കഷണങ്ങളും വനംവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.      ആനക്കൊമ്പ് ലഭിച്ചതിന്റെ ഉറവിടം അറിയില്ലെങ്കിൽ കേസെടുത്തു പിടിച്ചെടുക്കണമെന്നിരിക്കെയാണ്, ഇതു ചെയ്യാതെ ‘ഏറ്റെടുത്ത’ വിചിത്ര നടപടി. എന്നാൽ മന്ത്രിയുടെ കൈയിലെ അനധികൃത  കൊമ്പ് പിടിച്ചെടുത്ത് വിവാദം ഒതുക്കുക എളുപ്പ മല്ല.ഇതിനകം ഗണേശനെതിരെ ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്. മോഹൻലാലിനെ  ആനക്കൊമ്പ് കേസിൽ സർക്കാർ പ്രതിചേർത്തിരുന്നു. വനം വകുപ്പാണ് ലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഏഴ്  വർഷത്തെ ഇടവേളക്ക് ശേഷമാണ് നിയമനടപടികൾ  തുടങ്ങിയത് .  കേസിലുണ്ടായ  താമസത്തിനെതിരെ ഹൈക്കോടതി രംഗത്തു വന്നതിനെ തുടർന്നായിരുന്നു നടപടി .  സർക്കാർ നൽകിയ രണ്ട് വ്യത്യസ്ത റിപ്പോർട്ടുകളാണ് സർക്കാരിന് വിനയായി മാറിയത്   . ആദ്യത്തെ റിപ്പോർട്ട് മോഹൻലാലിനെ കേസിൽ പ്രതിയാക്കണമെന്നായിരുന്നു. രണ്ടാമത്തെ റിപ്പോർട്ട് അദ്ദേഹത്തെ കേസിൽ നിന്നും ഒഴിവാക്കണം എന്നതാണ്.     രണ്ടും നൽകിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് വനം വകുപ്പായിരുന്നു. അന്ന് വനം മന്ത്രി  തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു.   ലാലിന്റെ തേവരയിലെ വീട്ടിൽ നിന്ന് 2012 ജൂണിലാണ് ആനക്കൊമ്പ് പിടിച്ചത്. ആദായനികുതി വകുപ്പാണ് അദ്ദേഹത്തിന്റെ  വീട്ടിൽ രഹസ്യ റെയ്ഡ് നടത്തിയത്. 65,000 രൂപ നൽകി വാങ്ങിയെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം കെ. കൃഷ്ണകുമാർ എന്നയാളിൽ നിന്നും താൻ ആനക്കൊമ്പ് വാങ്ങിയെന്നാണ് മോഹൻലാൽ വിശദീകരിച്ചത്. ആനക്കൊമ്പ് സൂക്ഷിക്കാൻ ലാലിന് ലൈസൻസ് ഉണ്ടായിരുന്നില്ല. കൃഷ്ണകുമാറിനെയും കേസിൽ പ്രതിയാക്കി.മേഹൻലാലിനെതിരെ നടപടി വേണ്ടെന്ന് പല കോണുകളിൽ നിന്നും സർക്കാരിന് ഉപദേശം ലഭിച്ചിരുന്നു.       എന്നാൽ സർക്കാർ വഴങ്ങിയില്ല. വളരെ മുമ്പേ നരേന്ദ്രമോദി സ്തുതിയുടെ പേരിലും മറ്റും ഇടതുപക്ഷവുമായി ലാൽ അത്ര നല്ല സ്വരചേർച്ചയിലായിരുന്നില്ല. ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് ആദ്യം ലാലിനെതിരെ കേസെടുത്തു. പിന്നീട്  കേസ് റദ്ദാക്കി. അന്ന് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശാനുസരണം നിയമത്തിൽ ഭേദഗതി   വരുത്തി. ലാലിന്  വേണ്ടി നിയമം പരിഷ്കരിക്കുകമായിരുന്നു അന്നത്തെ സർക്കാർ. ഇതിനിടയിൽ താരത്തിന്റെ കൈയിലുള്ളത്  യഥാർത്ഥ ആനക്കൊമ്പാണെന്ന്  മലയാറ്റൂർ ഡി എഫ്. ഒ സർക്കാരിന് റിപ്പോർട്ട് നൽകി. അതേസമയത്ത് തന്നെ മോഹൻലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയിൽ  റിപ്പോർട്ട് ഫയൽ ചെയ്തു. നിയമപരമല്ലാത്ത മാർഗത്തിലൂടെയല്ല  മോഹൻലാൽ ആന കൊമ്പ് വാങ്ങിയതെന്ന പഴയ നിലപാടാണ് ഇക്കുറി വനം വകുപ്പ് തിരുത്തിയത്.   മോഹൻലാലിനെതിരെ തുടർനടപടി വേണ്ടെന്നും വനംവകുപ്പ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ട്. 2012 ൽ രജിസ്റ്റർ ചെയ്ത കേസ് 7 വർഷം കഴിഞ്ഞിട്ടും തീർപ്പാക്കാഞ്ഞത് എന്തു കൊണ്ടാണെന്നാണ് ഹൈക്കോടതി ചോദിച്ചത്. മൂന്നാഴ്ചക്കകം മജീസ്ട്രേറ്റ് കോടതി കേസിൽ റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും  സംസ്ഥാനത്തെ ഉയർന്ന കോടതി ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് നടപടി. ലാൽ ആനക്കൊമ്പ് വാങ്ങിയതായി  പറയുന്ന കൃഷ്ണകുമാർ ആരെന്ന് വനംകുപ്പ് കണ്ടെത്തിയിട്ടില്ല. അയാൾക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് കിട്ടിയതെന്നും കണ്ടെത്തിയിട്ടില്ല. കൃഷ്ണകുമാറിന് ആനക്കൊമ്പ് സൂക്ഷിക്കാൻ ആരാണ് അധികാരം നൽകിയതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത്രയും പ്രമാദമായ ഒരു കേസ്  വനം വകുപ്പ് നിസാരവത്കരിച്ചത്  ചർച്ചയായി..     ഒരു വ്യക്തിക്ക് വേണ്ടി നിയമത്തിൽ സർക്കാർ വെള്ളം ചേർത്തതും  ചോദ്യം ചെയ്യപ്പെട്ടു.മോഹൻലാലിൽ നിന്നും കണ്ടെടുത്ത ആനക്കൊമ്പിനെ കുറിച്ച് പലതരം ദുരൂഹതകൾ പ്രചരിക്കുന്നുണ്ട്.ആനകളെ കൊന്ന് ആനക്കൊമ്പ് അപഹരിക്കുന്ന ചിലരെ പിടികൂടിയപ്പോഴും മോഹൻലാൽ വിവാദത്തിലേക്ക് കടന്നു വന്നിരുന്നു. എന്നാൽ പിന്നീട് പിണറായി സർക്കാർ തന്നെ ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് പിൻ വലിക്കാൻ തീരുമാനിച്ചു.കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു. കോടതിയോട് അഭ്യർത്ഥന നടത്താനുള്ള കത്തായിരുന്നു ഇത്. എന്നാൽ ഇക്കാര്യം ദേശീയ ദിനപത്രമായ ദ ഹിന്ദു വാർത്തയാക്കിയതോടെ കളക്ടർക്ക് നൽകിയ കത്തിൻമേൽ തത്കാലം നടപടി  വേണ്ടെ വേണ്ടെന്ന് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. വാർത്ത ഹിന്ദുവിൽ വന്നതിനാൽ കോടതിയിൽ കളി പാളുമോ എന്ന സംശയത്തിലായിരുന്നു സർക്കാർ.     കേസ് പിൻവലിക്കാനുള്ള ഫയലിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം വനംമന്ത്രി ഒപ്പിടുകയായിരുന്നു. കേസ് പിൻവലിക്കുന്നതിന് മുമ്പ് നിയമവകുപ്പ് കേസ് ഫയൽ കണ്ടിരുന്നു. നിയമവകുപ്പിന്റെ അനുമതി ലഭിക്കാതെ ഒരു ക്രിമിനൽ കേസും പിൻ വലിക്കാനാവില്ല. യഥാർത്ഥത്തിൽ കേസ് പിൻവലിക്കേണ്ടത് കോടതിയാണ്.കേസ് പിൻവലിക്കാൻ സർക്കാരിന് താത്പര്യണ്ടെങ്കിൽ കോടതികൾ സാധാരണ അനുവദിക്കാറുണ്ട്. എന്നാൽ മോഹൻലാലിന്റെ വിഷയം സാധാരണ തലത്തിൽ പരിഹരിക്കാൻ കഴിയുന്നതല്ല . മോഹൻലാലിനെതിരായ കേസ് നിസാരമായി പിൻവലിക്കാൻ  കഴിയുന്നതുമല്ല.അതിന് കോടതിയുടെ സഹായം കൂടിയേ തീരൂ. മോഹൻലാലിനെക്കാൾ പ്രമാദമാകാൻ പോകുന്നതാണ് ഗണേശന്റെ കേസ്.
ഇതിനിടെ അനധികൃതമായി മന്ത്രി സൂക്ഷിക്കുന്ന ആനകളും ആനക്കൊമ്പുകളും പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട്  വനം വകുപ്പിൽ പരാതിയെത്തിയതും ദുരൂഹതയുന്നർത്തുന്നു.   ഡി സി.സി  ഭാരവാഹി എസ്. ജലീൽ മുഹമ്മദാണ് പരാതി നൽകിയത്. .ഇത്തരം ഒരു കുറ്റകൃത്യത്തിൽ മന്ത്രി ഉൾപ്പെടുന്നത് വിവാദമാകാനാണ് സാധ്യത. ആനക്കൊമ്പ് സൂക്ഷിക്കാൻ മന്ത്രി കെ.ബി.ഗണേഷ്കുമാറിന് എന്ത് ആധികാരിക രേഖയാണു നൽകിയിരിക്കുന്നതെന്നു  വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.  മന്ത്രിയുടെ കൈവശം ഒരു ജോടി ആനക്കൊമ്പ് ഉള്ളതായി വിവരമുണ്ടെന്നും ഉടമസ്ഥാവകാശം ലഭിക്കുന്നതിനുള്ള അപേക്ഷ പരിഗണിച്ചുവരുന്നുവെന്നുമാണു വനംവകുപ്പിന്റെ മറുപടി. വന്യജീവി സംരക്ഷണ നിയമ പ്രകാരം ആനക്കൊമ്പ് സർക്കാർ സ്വത്താണ്. ഇക്കാര്യം വിവിധ കേസുകളിൽ സുപ്രീംകോടതിയടക്കം വ്യക്തമാക്കിയിട്ടുമുണ്ടെന്നിരിക്കെയാണ്, ഉടമസ്ഥാവകാശമില്ലാത്ത ആനക്കൊമ്പ്  മന്ത്രിയുടെ വീട്ടിലുണ്ട് എന്നറിഞ്ഞിട്ടും വനംവകുപ്പ് നിയമ നടപടിക്കു മുതിരാത്തത്.  
ഉടമസ്ഥാവകാശമുള്ള ആനയുടെ കൊമ്പ് മുറിക്കാൻ ഉടമയ്ക്ക് അവകാശമുണ്ട്. എന്നാൽ അത് അപേക്ഷ നൽകി ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെയോ, ഫോറസ്റ്റ് വെറ്ററിനറി ഓഫിസറുടെയോ സാന്നിധ്യത്തിൽ വേണം. മുറിച്ച കൊമ്പ് കൈവശം സൂക്ഷിക്കണമെങ്കിൽ അപേക്ഷ നൽകുകയും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പെർമിറ്റ് നൽകുകയും വേണം. ഇവിടെ ഗണേഷ്കുമാറിന്റെ കൈവശമുള്ള ആനയ്ക്ക് അദ്ദേഹത്തിന് ഉടമസ്ഥാവകാശം നൽകിയിട്ടില്ലെന്നു വനംവകുപ്പ് വെളിപ്പെടുത്തിയിരുന്നു. സ്വന്തം പേരിൽ ആനയില്ലാത്തയാൾക്ക് ആനക്കൊമ്പ് സൂക്ഷിക്കാൻ പെർമിറ്റ് നൽകാനുമാകില്ല. മന്ത്രിയുടെ പേരിൽ ആനയില്ലെന്നു സ്ഥിരീകരിച്ച വകുപ്പിന് ആനക്കൊമ്പിന്റെ ഉറവിടവും അറിയില്ല.ഇനിയാണ് വനം വകുപ്പ് കളി തുടങ്ങാൻ പോകുന്നത്.  
ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഗണേശൻ - മോഹൻലാൽ - വേടൻ  വിവാദം അവസാനിപ്പിക്കാനാണ്  മുഖ്യമന്ത്രിയുടെ താൽപര്യം . വനം വകുപ്പിന് ഇതിനാവശ്യമായ നിർദ്ദേശം മുഖ്യമന്ത്രി നൽകി. . എന്നാൽ മോഹൻലാലിനെ പോലെ ഒരാൾ കുരുങ്ങിയ കേസിൽ ഗണേശനെ എങ്ങനെ രക്ഷപ്പെടുത്തുമെന്നാണ് മന്ത്രിയുടെ ചിന്ത. മന്ത്രിക്ക് മുന്നിൽ വനം വകുപ്പിനും മറുപടിയില്ല. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കാതിരുന്നാൽ ഇത്തരം അമളികൾ സ്വാഭാവികമായി സംഭവിക്കാം.  അതുകൊണ്ടാണ് നിയമം തന്നെ ദേദഗതി ചെയ്യാൻ കേന്ദ്രക്കോട് ആവശ്യപ്പെടുന്നത്.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജ്: ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു  (3 hours ago)

ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്‌സിനെ നല്കരുതേ പ്ലീസ് ; വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാര്‍ കൊന്നെന്ന് നാദിര്‍ഷാ  (3 hours ago)

പ്രിയംവദ കൊലക്കേസില്‍ പ്രതിയുടെ സഹോദരനും കസ്റ്റഡിയില്‍  (3 hours ago)

ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് വീണ് പതിനാറുകാരന് ദാരുണാന്ത്യം  (4 hours ago)

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ; കോൺഗ്രസ്‌ തുറന്ന വഴിയിലൂടെയാണ്‌ ബിജെപി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  (5 hours ago)

കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയ  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; 2002 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (5 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; മഴ സാധ്യത പ്രവചനം ഇങ്ങനെ  (5 hours ago)

പുണെയില്‍ പാലം തകര്‍ന്നുവീണ് ആറുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു  (5 hours ago)

വിക്ടോറിയന്‍ പാര്‍ലമെന്റിലേക്ക് വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം ; കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ അംഗീകാരമായിട്ടാണ് മന്ത്രിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്  (5 hours ago)

ഇറാൻ ഇസ്രായേൽ പോരാട്ടം കടുക്കുന്നു; മേഖലയിലുടനീളം പിന്തുണ നൽകുന്നതിനായി ബ്രിട്ടൻ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ സൈനിക സന്നാഹങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് അയക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ  (6 hours ago)

കടലിലേക്ക് മറിഞ്ഞുവീണ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് റിപ്പോർട്ട്; എറണാകുളം മുതൽ കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം...  (6 hours ago)

കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...  (6 hours ago)

വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...  (7 hours ago)

Malayali Vartha Recommends