വീണ്ടും ഘോരയുദ്ധം..ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു..ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ആക്രമണം..

വീണ്ടും ഘോരയുദ്ധം. ഇനി ഒരു തരത്തിലും ഉള്ള സമാധാന ചർച്ചകൾക്ക് ഫലം ഉണ്ടാകുമെന്ന് തോന്നുന്നില്ല . പശ്ചിമേഷ്യ യുദ്ധത്തിലേക്ക് തന്നെ. ചര്‍ച്ചയ്ക്കുള്ള ഒമാന്‍ അഭ്യര്‍ത്ഥനയും ഇറാന്‍ തള്ളി. ആക്രമണം നടക്കുമ്പോള്‍ ചര്‍ച്ചയില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്രയേലും ആക്രമണം തുടരുകയാണ്. ഇറാന്‍ തിരിച്ചടിക്കുന്നുമുണ്ട്. എന്നാല്‍ വലിയ നഷ്ടങ്ങളുണ്ടാകുന്നത് ഇറാനിലാണ്. ഇന്നലെ രാത്രിയിലും ഇസ്രേയല്‍ ആകാശത്ത് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ പറന്നെത്തി.
മിക്കതും തകര്‍ത്തെങ്കിലും ചിലതൊക്കെ ഇസ്രായേലില്‍ വീണ് നാശങ്ങള്‍ ഉണ്ടാക്കിയെന്നതാണ് വസ്തുത. എന്നാല്‍ ഇറാന്റെ എണ്ണപ്പാടങ്ങള്‍ തകര്‍ത്ത് ഇസ്രയേലിന്റെ തിരിച്ചടി അതിരൂക്ഷമായിരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച് യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ബ്രിട്ടനും അമേരിക്കയും തയ്യാറാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയില്‍ മഹായുദ്ധം ആരംഭിച്ചതായി വിദഗ്ധര്‍ പറയുന്നു. ഇസ്രയേലും അമേരിക്കയും ബ്രിട്ടണും ചേര്‍ന്ന് ഇറാനെ വളഞ്ഞിട്ട് ആക്രമിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.ഇസ്രയേലിനെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.
ഇതോടെയാണ് യുദ്ധ സമാന സാഹചര്യം ഉറപ്പായത്. ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ മിസൈലുകള്‍ പതിച്ചതായാണ് വിവരം. നൂറോളം മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇറാന്‍ മിസൈല്‍ ആക്രമണംആരംഭിച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. മിസൈലുകള്‍ക്കൊപ്പം ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണവും ഇറാന്‍ നടത്തി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു.
നിരവധി മിസൈലുകളും ഡ്രോണുകളും ഇസ്രയേലില്‍ പതിച്ചു. പിന്നാലെ ഇറാനിലേക്ക് ഇസ്രയേലും തിരിച്ചടി തുടങ്ങി.ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ നൊബാനിയാദില്‍ സ്ഥിതിചെയ്യുന്ന പ്രതിരോധ മന്ത്രാലയ കെട്ടിടത്തിന് നേരേയാണ് ആക്രമണമുണ്ടായത്.
ഇറാനിലെ 'ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നോവേഷന്‍ ആന്‍ഡ് റിസര്‍ച്ച്' ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു.തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു. തെക്കന്‍ ബുഷേഹര്‍ പ്രവിശ്യയിലെ സൗത്ത് പാര്‍സ്, ഫജര്‍ ജാം എണ്ണപ്പാടങ്ങള്‍ക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ വീണ്ടും ആക്രമണം നടത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha