കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...

പനച്ചമൂട്ടിൽ കാണാതായ യുവതിയുടേത് കൊലപാതകമെന്ന് തെളിയുമ്പോൾ ഇതിലേയ്ക്ക് വഴിതെളിച്ചത് പ്രതിയുടെ ഭാര്യമാതാവ് ഉന്നയിച്ച സംശയമാണ്. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെയാണ് കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗിക്കുമ്പോഴാണ് ഇതിനിടെയാണ് പ്രിയംവദയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും തന്റെ വീടിന് സമീപത്ത് രക്തക്കറകള്‍ കണ്ടതായും സമീപവാസിയായ സരസ്വതി വെളിപ്പെടുത്തുന്നത്. മാവുവിള പള്ളിവികാരിയോടാണ് സരസ്വതി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ജൂൺ 12 മുതൽ പ്രിയംവദയെ കാണാതായിരുന്നു. പ്രിയംവദയുടെ സുഹൃത്ത് വിനോദിനെ പൊലീസ് പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിനോദിന്‍റെ മകളാണ് കൊലപാതകം പുറത്തറിയിച്ചത്. വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടതായി വിനോദിന്റെ മൂത്ത മകൾ മുത്തശ്ശിയോട് പറയുകയായിരുന്നു. പിന്നാലെ വീടിന് സമീപം കുഴി മണ്ണിട്ട് മൂടിയ നിലയിലും കണ്ടെത്തി. കസ്റ്റഡിയിലുള അയൽവാസിയായ വിനോദ് കുറ്റം സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.
വിനോദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വിനോദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന സ്ഥലം ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചേക്കും. രണ്ടു ദിവസം മുമ്പാണ് പ്രിയവദയെ കാണാതായത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അയൽവാസിയായ വിനോദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് പ്രിയവദയെ കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടിയതായി വിനോദ് മൊഴി നൽകിയത്.
സ്ഥലത്തെത്തിയ പോലീസ് അന്വേഷണത്തില്‍ രക്തക്കറയും മുടിയും കണ്ടെത്തി. തുടര്‍ന്നാണ് സരസ്വതിയുടെ മരുമകന്‍ വിനോദിനെ ചോദ്യം ചെയ്യുന്നത്. പ്രിയംവദയെ കൊന്ന് കുഴിച്ചിട്ടതായി വിനോദ് സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കുഴിച്ചിടാന്‍ വിനോദിനെ സഹായിച്ചുവെന്ന് പറയുന്ന സഹോദരന്‍ നെയ്യാറ്റിന്‍കര സ്വദേശി സന്തോഷും പോലീസ് കസ്റ്റഡിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ പ്രിയംവദ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെണ്‍മക്കളുണ്ട്. പെണ്‍മക്കള്‍ രണ്ടു പേരും വിവാഹിതരാണ്. ഒരാള്‍ വിദേശത്താണെന്നാണ് വിവരം.
ജൂണ്‍ 12ന് ജോലിക്ക് പോയെന്ന് കരുതിയ പ്രിയംവദ തിരിച്ചു വന്നില്ല. മക്കള്‍ പലപ്പോഴായി ഫോണ്‍ ചെയ്തുവെങ്കിലും ഫോണ്‍ ആരും എടുത്തില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രിയംവദയെ കാണാനില്ലെന്ന വിവരം അയല്‍ക്കാരും ബന്ധുക്കളും അറിഞ്ഞിരുന്നു. രക്തവും മുടിയും കണ്ടുവെന്ന വിവരം സരസ്വതി വെളിപ്പെടുത്തിയതും പ്രിയംവദയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
പ്രിയംവദയുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സരസ്വതിയുടെ പുരയിടത്തില്‍ തന്നെയാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് പ്രതി വിനോദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. വിനോദ് നൽകാനുള്ള പണം പ്രിയംവദ തിരികെ ചോദിച്ചതാണ് അരും കൊലയ്ക്ക് കാരണം. വ്യാഴാഴ്ച പ്രതി പ്രിയംവദയെ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു. ഇതോടെ ബോധം പോയി. ബോധം വന്നപ്പോൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കട്ടിലിനടിയിൽവച്ചു. രാത്രി വീടിനോട് ചേർന്ന് കുഴിയെടുത്ത് മൃതദേഹം മൂടുകയായിരുന്നു.
https://www.facebook.com/Malayalivartha