സുല്‍ത്താന്‍ ബത്തേരി ഹേമചന്ദ്രന്‍ കൊലക്കേസ്; അന്വേഷണം വഴിതിരിച്ചുവിടാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ ഗുണ്ടല്‍പേട്ടിലും മൈസൂരിലും എത്തിച്ചു

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ കൊലക്കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന് പൊലീസ്. ഒന്നര വര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ ഗുണ്ടല്‍പേട്ടിലും മൈസൂരിലും എത്തിച്ചു. മകള്‍ വിളിച്ചപ്പോള്‍ ശബ്ദത്തില്‍ തോന്നിയ സംശയം അന്വേഷണത്തില്‍ വഴിത്തിരിവായെന്നും പൊലീസ് വ്യക്തമാക്കി.
തട്ടികൊണ്ടുപോയി പിറ്റേദിവസം തന്നെ ഹേമചന്ദ്രനെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു. പ്രതി നൗഷാദുമായുള്ള ഹേമചന്ദ്രന്റെ പണമിടപാടാണ് കൊലയില്‍ കലാശിച്ചത്. മൃതദേഹ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.
ഊട്ടി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. ഇയാളുടെ ശരീരത്തില്‍ ഗുരുതര പരിക്കുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍.
ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനാ ഫലം കിട്ടുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി അജേഷ് ബി എസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവര്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് സുഹൃത്തിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ വച്ചാണെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha