വി എസ് അച്ചുതാനന്ദന് പിണറായി സർക്കാർ നൽകിയ പണിയാണ് ഹൈക്കോടതി കൈയോടെ തൂക്കിയത്... ഉത്തരവ് നൽകാൻ ഹൈക്കോടതിയെ പ്രേരിപ്പിച്ചത് പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ..

തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പല്‍ ഇൻ ചാർജും നിലവിൽ എ.പി.ജെ.അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. വിനു തോമസ് തൃക്കാക്കര പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന 2018–2021 കാലത്ത് ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് മീനും ഇറച്ചിയും മുട്ടയും പാലും അടക്കമുള്ളവ വാങ്ങിയ ഇനത്തിലും ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വകയിലും ക്രമക്കേടു നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷോകോസ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ മറുപടി സമർപ്പിക്കാൻ തനിക്ക് ആവശ്യമായ രേഖകൾ നൽകുന്നില്ല എന്നുകാട്ടി വിനു തോമസ് ഹൈക്കോടതിയെ സമീപിക്കുകയും ആവശ്യമായ രേഖകൾ വിട്ടുകൊടുക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. എന്നാൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി രേഖകളുടെ ഡിജിറ്റൽ പകർപ്പും തനിക്ക് നൽകുന്നില്ല എന്നുകാട്ടി വിനു തോമസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.രേഖകൾ നൽകേണ്ടതില്ലെന്നു മാത്രമേ ഡിവിഷൻ ബെഞ്ച് പറഞ്ഞിട്ടുള്ളൂ എന്നും ഡിജിറ്റൽ പകർപ്പ് എടുക്കരുതെന്ന് വിലക്കിയിട്ടില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഡിജിറ്റൽ പകർപ്പ് എടുക്കുന്നതുപോലും വിലക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പകർപ്പ് പോലും നൽകാതിരുന്നാൽ ഹർജിക്കാരന് തന്റെ ഭാഗം സമർഥിക്കാൻ സാധിക്കാതെ വരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് ഐഎച്ച്ആർഡി ഡയറക്ടർ ഇൻ ചാർജിന്റെ പ്രതികാരമനോഭാവമാണ് കാണിക്കുന്നത്. ഒരു ദിവസം പോലും അധ്യാപകനായിട്ടില്ലാത്ത, ക്ലർക്ക് പദവിയിൽ ഇരുന്ന ഒരാളാണ് ഇപ്പോൾ ഡയറക്ടർ ഇൻ ചാര്‍ജ് പദവിയില്‍ ഉള്ളത്. ഐഎച്ച്ആർഡി ഡയറക്ടറുടെ പദവി ഒരു സർവകലാശാല വൈസ് ചാൻസിലറുടെ പദവിക്ക് തുല്യമാണ്. പ്രഫസർ പദവിയിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ളവരെയാണ് യുജിസി ഇത്തരം പദവികളിൽ നിയമിക്കുന്നത്. ഒരു ക്ലർക്കിന് രാഷ്ട്രീയസ്വാധീനം നിമിത്തം സ്ഥാനക്കയറ്റം കിട്ടുകയും പിന്നീട് ഇത്തരമൊരു സ്ഥാപനത്തിന്റെ ഡയറക്ടറാവുകയും ചെയ്തത് അസാധാരണമാണെന്നും കോടതി അഭിപ്രായപ്പെട്ടു.ഹർജിക്കാരന് ആവശ്യമായ രേഖകളുടെ ഡിജിറ്റൽ പകര്‍പ്പ് നല്‍കുന്നതിനൊപ്പം ഐഎച്ച്ആർഡി ഡയറക്ടറായിരിക്കുന്ന വ്യക്തിക്ക് ആ പദവി വഹിക്കുന്നതിന് യോഗ്യതയുണ്ടോ എന്ന് സ്വമേധയാ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയും ചെയ്യണം. അതുകൊണ്ട് ഇക്കാര്യത്തിൽ സ്വമേധയാ പൊതുതാൽപര്യ ഹർജി റജിസ്റ്റർ ചെയ്ത് ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിക്കാനും കോടതി നിർദേശിച്ചു.അതായത് അരുൺ കുമാറിന്റെ കുരുക്ക് മുറുകുകയാണ്. അരുൺകുമാറിന് ഡയറക്ടറുടെ ചുമതല നൽകരുതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. അതിനുള്ള യോഗ്യത അദ്ദേഹത്തിന് ഇല്ലെന്നും സെക്രട്ടറി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും സെക്രട്ടറിയുടെ വാദം തള്ളി. നിയമവകുപ്പും അരുണിന്റെ നിയമനത്തെ എതിർത്തിരുന്നു. എന്നാൽ എല്ലാ വാദങ്ങളും സർക്കാർ തള്ളി. അവിടെയാണ് പണി നടന്നത്. നിയമോപദേശം തള്ളിയാൽ അരുണിന് പണികിട്ടുമെന്ന് സർക്കാരിന് വ്യക്തമായിരുന്നു. എന്നിട്ടും അരുണിന് സർക്കാർ പണി കൊടുത്തത് പണി കിട്ടണമെന്ന വാശിപ്പുറത്തായിരുന്നു. അതിന് പിന്നിൽ വി എസിനോട് പിണറായിക്കുണ്ടായിരുന്ന കലിപ്പ് ഉണ്ടെന്ന് ചില വി എസ് ഭക്തൻമാർ രഹസ്യം പറയുന്നുണ്ട്. ജീവിതാവസാനത്തിൽ വി എസിനെ നാണം കെടുത്താനുള്ള പിണറായിയുടെ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കുന്നു. ഇന്നും പിണറായി ഉൾപ്പെടെയുള്ള നേതാക്കൾക്ക് വി എസ് ഒരു വെല്ലുവിളിയാണ്. 2016 ൽ വി എസിനെ മുന്നിൽ നിർത്തിയാണ് പിണറായി വോട്ടു പിടിച്ചത്. എന്നാൽ ജയിച്ചു വന്നതോടെ വി എസിനെ ഒഴിവാക്കി. പണ്ട് ഗൗരിയമ്മക്ക് നൽകിയ പണി അപ്പോഴും ആവർത്തിച്ചു. അതോടെ വി എസ് രോഗാതുരനായി. എന്നാൽ വി എസിനെ തോൽപ്പിക്കാനോ പകരം വയ്ക്കാനോ സി പിഎമ്മിൽ ഇന്നും ആരുമില്ല. വിഎസിന് ജീവിതം രണ്ടു പോരാട്ട കാലങ്ങളാണ്. 1940 മുതൽ 1980 വരെ നീളുന്ന വർഗ്ഗ ശത്രുക്കളുമായുള്ള പോരാട്ടകാലം. 80 മുതൽ ഇത് വരെയുള്ള ഉൾപ്പാർട്ടി പോരാട്ട കാലം. ഇതിൽ ആദ്യത്ത കാലഘട്ടമാണ് വി എസിനെ യഥാർത്ഥ പോരാളിയാക്കിയത്.വസൂരിയെന്ന ദുരന്തം അമ്മയുടെ ജീവനെടുക്കുമ്പോൾ വി.എസിന് വയസ് നാലാണ് . വയലിനക്കരെ ഒറ്റയായ കുടിലിൽ കിടന്ന് മരണത്തിലേക്ക് പോകും മുമ്പ് ദൈന്യതയോടെ നോക്കിയിരുന്ന അമ്മയുടെ ഓർമ്മകൾ വിഎസിന്റെ മനസ്സിലെപ്പോഴുമുണ്ട്. പതിനൊന്നാം വയസ്സിൽ അച്ഛനും കൂടി പോയതോടെ പഠനം അവസാനിച്ചു. അന്ന് തൊട്ട് വിഎസിന് ജീവിതം തന്നെ പോരാട്ടമായി. ജൗളിക്കടയിലെയും പിന്നെ ആസ്പിൻവാൾ കയർ കമ്പനികളിലെയും അരവയറിനായുള്ള അധ്വാനം. 1940ൽ പതിനേഴാം വയസ്സിൽ കൃഷ്ണപിള്ളയുടെ ശുപാർശയിൽ പാർട്ടി അംഗത്വം കിട്ടി. അത് കഴിഞ്ഞൊരുനാൾ സാക്ഷാൽ കൃഷ്ണപിള്ളയുടെ സന്ദേശം കിട്ടി. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ പോകണം. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദൻ അന്നു മുതൽ വി.എസ് എന്ന ചുരുക്കപ്പേരായി. പിന്നീട് കുട്ടനാട്ടിൽ നിന്ന് തിരിച്ചെത്തി ട്രേഡ് യൂണിയൻ സംഘാടനത്തിൽ മുഴുകി.പുന്നപ്ര വയലാർ പോരാട്ടത്തിനുള്ള ഒരുക്കത്തിനിടെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് ഒളിവിൽ പോയി. പ്രതിയാക്കപ്പെട്ടു. ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നു. 1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷം കഴിഞ്ഞ് സംസ്ഥാന കമ്മറ്റിയിലെത്തി. അന്തർദേശീയ കമ്യൂണിസ്റ്റ് ചേരികളോടുള്ള സമീപനം തർക്കമായി. 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ പിളർപ്പിന്റെ കാഹളം മുഴക്കി വിഎസ് അടക്കം ഏഴ് മലയാളി സഖാക്കൾ ഇറങ്ങിപ്പോന്നു. ടി.വി തോമസിനോട് മൽസരിച്ച് ജയിച്ച് സിപിഎമ്മിന്റെ ആദ്യ ആലപ്പുഴ ജില്ലാ സെക്രട്ട്റിയായ വിഎസ് വൈകാതെ പാർട്ടിയുടെ സംസ്ഥാനത്തെ തന്നെ എണ്ണം പറഞ്ഞ നേതാക്കളിൽ ഒരാളായി.1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. ബദൽരേഖാ വിവാദം പാർട്ടിയെ പിടിച്ചു കുലുക്കിയപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന വിഎസ്, ഇഎംഎസിന്റെ പിന്തുണയോടെ പാർട്ടിയെ നിയന്ത്രിച്ചു. എംവി രാഘവന്റെ പിന്നാലെയുണ്ടായ കുത്തൊഴുക്ക് തടയാൻ വി.എസ് കേരളം മുഴുവൻ ഓടി നടന്നു. 1991ൽ മുഖ്യമന്ത്രിയാകാൻ തിടുക്കപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പിനൊരുങ്ങിയെന്ന് പാർട്ടിക്കകത്ത് നിന്ന് പഴി കേട്ടു. വിഭാഗീയതയുടെ വക്താവെന്ന പഴിയും കേട്ടു. പിന്നീട് വിഎസിന്റെ പാർട്ടിയിലെ പിടി പതിയെ അയഞ്ഞു.സമവാക്യങ്ങൾ മാറിയപ്പോൾ വിഎസിന്റെ ശരികൾ മറ്റുള്ളവർക്ക് തെറ്റായി. പാർട്ടിയുടെ നാല് പതിറ്റാണ്ട് ഔദ്യോഗിക ചേരിയായിരുന്നു വിഎസ്. പക്ഷേ പിന്നിട് പലർക്കും വിഎസ് വിമത ശബ്ദമായി. ഒരു കാലത്തു പാർട്ടി ലൈനിൽ ഉറച്ച് നിന്ന വിട്ടു വീഴ്ചയില്ലാത്ത കർക്കശക്കാരാനായിരുന്നു വിഎസ്. ധനികരുടെ വേദികളിൽ പോകുന്നത് പോലും വിലക്കപ്പെട്ട തൊഴിലാളിവർഗ്ഗ നയക്കാരനാണ് വി എസ്. അധികാരം ദുഷിപ്പിക്കാത്ത അവസാനത്തെ കമ്യൂണിസ്റ്റെന്ന് വിഎസിനെ ചിലർ വിശേഷിപ്പിക്കുന്നതും ഇത് കൊണ്ട് തന്നെ. മുതലാളിമാരോടും ജന്മിമാരോടും പൊരുതിയ വിഎസ് പിന്നീട് പാർട്ടിയിലും നടത്തിയത് ആധിപത്യത്തിനെതിരെയുള്ള സമരം.എന്നാൽ പിന്നീട് പാർട്ടി ജന്മികളുടെ കൈയിലായപ്പോൾ വി എസ് തഴയപ്പെട്ടു. ഇതാണ് പിൽക്കാലത്ത് പി.സി. ജോർജ് പറഞ്ഞത്. വി എസിന്റെ വിശ്വസ്തനായിരുന്നു എന്നും ജോർജ് .മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരേ ഒരിക്കലും പ്രതീക്ഷിക്കാത്ത ഗുരുതര ആരോപണങ്ങളാണ് പിസി ജോർജ് ഉന്നയിച്ചത്. വി എസിന്റെ എക്കാലത്തെയും വലിയ ശത്രുവാണ് ഫാരിസ് അബൂബേക്കർ പിണറായിക്ക് പ്രിയങ്കരനായതാണ് വിവാദങ്ങൾക്ക് കാരണമായത്.വി എസിന് ഫാരിസിനോടുള്ള വിരോധമാണ് പിണറായിയെ എക്കാലത്തും ബുദ്ധിമുട്ടിച്ചിട്ടുള്ളത്. അതിനാൽ പിണറായിയിൽ നിന്ന് വി എസ് ഒരു ദയയും പ്രതീക്ഷിക്കേണ്ട. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ്രാ ജാവായ ഫാരിസ് അബൂബക്കറാണ് എന്നാണ് പി.സി. ജോർജ് പറയുന്നത്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ഇതാണ് ജോർജിന്റെ വാക്കുകൾ. ഇത്രയും കാലം ഫാരിസ് അബൂബക്കർ എന്ന പേര് ഞാൻ പലതവണ പറഞ്ഞിട്ടും ആരും അത് ശ്രദ്ധിച്ചിട്ടില്ല. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിലും ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ ആണ്. പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്..2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും ഇതിന് മുൻകൈ എടുക്കണം. 2004ൽ എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് സ്വന്തം മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു. വീണ വിജയൻ പിന്നീട് ഒറാക്കിൾ എന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഒറാക്കിൾ കമ്പനിയിൽ സാധാരണ ജീവനക്കാരി ആയിരുന്ന വീണ 2012ൽ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി. ആർക്കിടെക്ട് എന്ന ഐടി കമ്പനിയുടെ സിഇഒ ആയിട്ടാണ് വീണ ചാർജ് എടുത്തത്. പിണറായി വിജയന്റെ മകൾ എന്നല്ലാതെ എന്ത് യോഗ്യതയാണ് വീണയ്ക്കുള്ളത്. 2014ൽ ആ പദവിയിൽ നിന്ന് എക്സലോജിക് എന്ന കമ്പനി രൂപീകരിച്ചു. അതിലേക്ക് വന്നുചേർന്ന സാമ്പത്തികത്തിന്റെ ഉറവിടം അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും എക്സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എന്ന് ഞാൻ സംശയിക്കുന്നു.2008 സെപ്റ്റംബർ മൂന്നിന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആവർത്തിച്ചു. ഫാരിസ് അബൂബേക്കറും വി.എസും തമ്മിലായിരുന്നില്ല വിരോധം. അത് വി.എസും പിണറായിയും തമ്മിലായിരുന്നു. പിണറായിയോടുള്ള വിവാദം ഫാരിസിലേക്ക് വളർത്താനാണ് വി.എസ് ശ്രമിച്ചത്. വി.എസ് തളർന്നു പോയില്ലായിരുന്നെങ്കിൽ കാണാമായിരുന്നു എന്ന പി.സി.ജോർജിൻ്റെ പ്രസ്താവന ഇത് ശരി വയ്ക്കുന്നു. വി എസിൻ്റെ പഴയ അനുയായികൾ ജോർജിനൊപ്പമുണ്ടെന്ന യാഥാർത്ഥ്യവും ഇതിലൂടെ മനസിലാക്കാം.ഇന്നും വി എസിന്റെ അനുനായികൾക്ക് പിണറായിയോട് മാത്രമാണ് ശത്രുത.ഇതേ ശുതുത പിണറായിക്ക് വി എസിനോടുമുണ്ട്. അതിന്റെ ഭാഗം തന്നെയാണ് മകൻ അരുൺകുമാറിന് നൽകിയ പണിയെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha