Widgets Magazine
26
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്ന് വിരൽ ഞൊടിച്ചാൽ കള്ളും കഞ്ചാവും സെല്ലിൽ എത്തും..പൊട്ടിച്ചിരിച്ച് ഗോവിന്ദച്ചാമി..നാണമുണ്ടോ ആഭ്യന്തര വകുപ്പിന്..? കൊടും കുറ്റവാളിയുടെ വായിൽ നിന്നും വന്ന വാക്കുകൾ..


കനത്ത സുരക്ഷയില്‍ വിയ്യൂരിലേക്ക്.... ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാനായി വിയ്യൂര്‍ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി, ഏകാന്ത സെല്ലിലാണ് പാര്‍പ്പിക്കുക


ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഗോവിന്ദച്ചാമി; ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തു: ശരീരഭാരം കുറച്ചതും, മതിൽ ചാടാൻ തുണികൾ ശേഖരിച്ചതും, കമ്പികൾ ദ്രവിപ്പിച്ച ശേഷം മുറിച്ചുമാറ്റിയതും ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞില്ല...


വയനാട് കരിങ്കണ്ണിക്കുന്നില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം


മറ്റൊരു വിജയകരമായ തെരച്ചിൽ; ഗോവിന്ദച്ചാമിയെ പിടിച്ച പൊലീസ് ടീമിന് പ്രശംസ: തളാപ്പിൽ കിണറ്റിൽ ഒളിച്ച പ്രതിയെ പിടികൂടിയത് സാഹസികമായി... രൂപമാറ്റത്തിൽ ഞെട്ടി

ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഗോവിന്ദച്ചാമി; ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തു: ശരീരഭാരം കുറച്ചതും, മതിൽ ചാടാൻ തുണികൾ ശേഖരിച്ചതും, കമ്പികൾ ദ്രവിപ്പിച്ച ശേഷം മുറിച്ചുമാറ്റിയതും ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞില്ല...

25 JULY 2025 04:49 PM IST
മലയാളി വാര്‍ത്ത

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം പറഞ്ഞത്. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാo ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്.

സെല്ലിൽ ഒരു തടവുകാരൻ കൂടി ഉണ്ടായിരുന്നു. 2 കമ്പികൾ മുറിച്ചാണ് ഇന്ന് പുലർച്ചെ ഒന്നേകാലോടെ ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ജയിലിലെ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേ‍ഡാണ് കമ്പി മുറിക്കാനുപയോഗിച്ചത്. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന 10-ാം ബ്ലോക്കിൻ്റെ ഒരുഭാഗത്ത് റിമാൻഡ് തടവുകാരുണ്ട്. തടവുകാർ ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് രക്ഷപ്പെട്ടത്.

തളപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്. ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു.

 

എന്നാൽ പൊലീസ് ഇയാളെ പിടികൂടി. ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവെച്ചതായും ഇയാൾ മൊഴി നൽകി. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തി. ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.

ആഹാരം കഴിക്കുന്നത് കുറച്ച് ശരീരഭാരം കുറച്ചതും മതിൽ ചാടാൻ തുണികൾ ശേഖരിച്ചതും സെല്ലിലെ കടുപ്പമേറിയ കമ്പികൾ ദ്രവിപ്പിച്ചശേഷം മുറിച്ചുമാറ്റിയതും ജയിൽ ഉദ്യോഗസ്ഥർ ആരും അറിഞ്ഞതേയില്ല. കൊടുംക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിലെ ഗുരുതരമായ സുരക്ഷാ വീഴ്ച മുതലാക്കിയാണ് ഗോവിന്ദച്ചാമി പുറത്തുകടന്നത്. ഇതിന് പുറത്തുനിന്നും ജയിലിന് ഉള്ളിൽ നിന്നും വ്യക്തമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സംശയവും ഉയരുന്നുണ്ട്.പിടിയിലാകുമ്പോൾ ഗോവിന്ദച്ചാമിയുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നത്. ഇവ എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്തേണ്ടതുണ്ട്.

ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന സെൽമുറിയിൽ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഇത് കൊടും ക്രിമിനലായ ഗോവിന്ദച്ചാമി അവസരമാക്കി. എന്തിനും മടിക്കാത്ത ക്രിമിനലിനെ പാർപ്പിച്ചിരിക്കുന്ന സെല്ലിൽ വെളിച്ചമെത്തിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതും സുരക്ഷാവീഴ്ചയാണ്.

ജയിൽ ചാട്ടം പൂർണമായി ഇല്ലതാക്കാനാണ് സെൻട്രൽ ജയിൽ വളപ്പുകളിലെ മതിലിനുമുകളിൽ ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിച്ചത്. തീവ്രത കുറഞ്ഞ കറണ്ട് ദിവസം മുഴുവൻ ഇതിലുണ്ടാവും. ഇതിൽ ഒരാൾ സ്പർശിക്കാൻ ഇട‌യായാൽ അയാൾക്ക് ശക്തമായി ഷോക്കേൽക്കും.

എന്നാൽ ജീവഹാനി ഉണ്ടാവില്ല. ഈ ഇലക്ട്രിക് ഫെൻസിംഗിന് മുകളിലൂടെ തുണികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ വടം എറിഞ്ഞാണ് ഗോവിന്ദച്ചാമി പുറത്തുകടന്നത്. ഈ സമയം ഫെൻസിംഗിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. കറണ്ടുപോയാൽ പകരം സംവിധാനം ഒരുക്കാൻ ജനറേറ്റർ സംവിധാനങ്ങൾ ജയിൽ ഉണ്ടാവണം. കണ്ണൂർ ജയിൽ ജനറേറ്റർ ഉണ്ടായിരുന്നോ, അത് പ്രവർത്തിച്ചിരുന്നോ എന്നകാര്യം ഇനി പുറത്തുവരേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ പാടശേഖരത്തില്‍ മരിച്ച നിലയില്‍  (12 minutes ago)

നെഹ്‌റു ട്രോഫിയില്‍ മുത്തമിടാനുള്ള ആവേശവുമായി....  (33 minutes ago)

സ്‌കൂള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍...സ്‌കൂളിന്റെ താല്‍കാലിക ചുമതല കൊല്ലം ഡി.ഇ.ഒക്ക് കൈമാറി  (49 minutes ago)

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ അമ്പരന്ന് സകലരും;  (55 minutes ago)

നിരവധി ജില്ലകളില്‍ ചുഴലിക്കാറ്റിലും മഴയിലും കനത്ത നാശനഷ്ടം...  (1 hour ago)

വയനാട് ചുരത്തിലെ കൊക്കയിലേക്ക് ചാടിയ യുവാവ്  (1 hour ago)

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

Govindha chami മുന്നൊരുക്കം തിരിച്ചറിഞ്ഞില്ല,  (1 hour ago)

ടാങ്കറില്‍ കണ്ടെയ്‌നര്‍ ഇടിച്ച് അപകടം....  (1 hour ago)

ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു...  (2 hours ago)

ഷോളയാര്‍ ഡാമില്‍ 96 ശതമാനം വെള്ളം നിറഞ്ഞു  (2 hours ago)

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്...  (2 hours ago)

ആകെ 240 സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (2 hours ago)

ഉള്ളാളില്‍ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം ... നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്...അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കി  (3 hours ago)

Malayali Vartha Recommends