ഗോവിന്ദച്ചാമി ജയിൽ ചാടിയത് Sexual frustration-നിൽ ..! ആണായാലും പെണ്ണായാലുംമതി..! അഷ്‌റഫ് മണലാടി പറയുന്നു

സൗമ്യ കൊലക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നുവെന്ന് ഗോവിന്ദച്ചാമിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന്‍ അഷ്‌റഫ് മണലാടി. ഗോവിന്ദച്ചാമിയെ സൗമ്യ കേസില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം സമൂഹത്തിന് വെല്ലുവിളിയാണെന്നും ഇത്ര കാലം ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക അവന്‍ തീര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'എന്റെ മനസില്‍ ഇടയ്ക്കിടെ വരുന്നതാണ് ഇവന്‍ ചാടുമെന്ന തോന്നല്‍. അങ്ങനെയൊരാളാണ് ഗോവിന്ദച്ചാമി. എന്റെ ബോധ്യമാണത്. സ്ഥിരം കുറ്റവാളിയാണ് ഇയാള്‍. പുണെ, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇയാള്‍ക്ക് കേസുകളുണ്ട്. 14 കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. അവന്‍ കേരളം വിട്ടാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. മഹാരാഷ്ട്രയിലും ആന്ധ്രയില്‍ കമ്പം ഭാഗത്ത് നക്‌സല്‍ ഏരിയയിലും തമിഴ്നാട്ടിലും ഇയാള്‍ക്ക് ബന്ധമുണ്ട്. എവിടെയാണെങ്കിലും അവന്‍ ഊളിയിട്ട് കടന്നുകളയുന്നവനാണ്.'
'ജയിലില്‍ അതീവ ജാഗ്രത വേണമായിരുന്നു. ആറടി പൊക്കമുള്ളയാളാണ് താന്‍. തന്നെപോലെയുള്ള മൂന്നാല് പേര്‍ ചേര്‍ന്നിട്ടും അവനെ അന്ന് പിടിച്ച് നിര്‍ത്താന്‍ പാടുപെട്ടു. വ്യക്തിപരമായി ഇവന്‍ ജയില്‍ ചാടുമെന്ന് തോന്നിയത് അവന്റെ സ്വഭാവം അങ്ങനെയായത് കൊണ്ടാണ്. ഇടയ്ക്കിടെ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിക്കണം, മദ്യം കഴിക്കണം, ഇറച്ചി കഴിക്കണമെന്നും നിങ്ങളിതൊക്കെ തനിക്ക് തരുമോയെന്നാണ് പിടിയിലായപ്പോള്‍ അവന്‍ തങ്ങളോട് ചോദിച്ചത്.
https://www.facebook.com/Malayalivartha