Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഭിന്നശേഷിക്കാരെയാണ് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളിലൂടെ പി.പി ചിത്തരഞ്ജന്‍ അപമാനിച്ചത്; ഇത്രയും വാച്ച് ആന്‍ഡ് വാര്‍ഡിനെ വിന്യസിച്ചാണ് സഭ നടത്തിക്കൊണ്ടു പോകാന്‍ സ്പീക്കര്‍ ശ്രമിച്ചത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

09 OCTOBER 2025 06:37 PM IST
മലയാളി വാര്‍ത്ത

മന്ത്രി വാസവന്‍ രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം നടത്തുന്ന സമരം നിയമസഭയില്‍ ഇന്നും തുടര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ . സമാധാനപരമായിരുന്നു പ്രതിപക്ഷം സമരം. എം. വിന്‍സെന്റിനെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞുവച്ച് ശ്വാസ തടസമുണ്ടാകുന്ന സംഭവമുണ്ടായി. സനീഷ് കുമാര്‍ ജോസഫിന് മുറിവേറ്റു. ഇത്രയും വാച്ച് ആന്‍ഡ് വാര്‍ഡിനെ വിന്യസിച്ചാണ് സഭ നടത്തിക്കൊണ്ടു പോകാന്‍ സ്പീക്കര്‍ ശ്രമിച്ചത്.

സമരം നടക്കുമ്പോള്‍ മന്ത്രിമാരും ചില എം.എല്‍.എമാരും നടത്തിയ സഭ്യേതര പരാമര്‍ശങ്ങള്‍ സ്പീക്കര്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ ഗാലറിയില്‍ ഇരിക്കുന്ന കുട്ടികള്‍ ഇതൊക്കെ കാണില്ലേ, എന്ത് ജനാധിപത്യമാണെന്ന് ചോദിച്ച സ്പീക്കറാണ് ഇന്ന് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ കേട്ടിരുന്നത്. ഭിന്നശേഷിക്കാരെയാണ് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളിലൂടെ പി.പി ചിത്തരഞ്ജന്‍ അപമാനിച്ചത്. രണ്ടു കയ്യും ഇല്ലാത്ത ആളുകളുടെ വേണ്ടാത്തിടത്ത് ഉറമ്പ് കയറിയാല്‍ എന്ത് ചെയ്യുമെന്നതു പോലെയാണെന്ന നിലവാരം കുറഞ്ഞ പരാമര്‍ശം നടത്തി. മന്ത്രി ഗണേഷ് കുമാര്‍ വ്യക്തി വിരോധം തീര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി ഐ.എന്‍.ടി.യു.സി തൊഴിലാളി യൂണിയന്‍ പ്രസിഡന്റായ എം. വിന്‍സെന്റിനെ കുറിച്ച് തെറ്റായ പരാമര്‍ശം നടത്തി. ഇതെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. എല്ലാത്തിനും സ്പീക്കര്‍ കുടപിടിച്ചു കൊടുത്തു.

സഭാ ചരിത്രത്തില്‍ എല്ലാ മുന്നണികളും സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ പുതുതായി വന്ന ചില മന്ത്രിമാര്‍ ഇതൊക്കെ ആദ്യമായി നടക്കുന്നെന്ന രീതിയിലാണ് സംസാരിക്കുന്നത്. മന്ത്രിമാരായ രാജേഷും രാജീവും തുടരത്തുടരെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് നടത്തുന്നത്. അത് ജനാധിപത്യവിരുദ്ധമാണ്. സഭ നന്നായി നടത്തിക്കൊണ്ടു പോകാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് പാര്‍ലമെന്ററി കാര്യ മന്ത്രിയുടെ പ്രാഥമിക ചുമതല.

എന്നാല്‍ മന്ത്രി രാജേഷ് ചെയ്യുന്നത് നിയമസഭ എങ്ങനെ അലങ്കോലമാക്കാമെന്നാണ്. ഒരു പാര്‍ലമെന്ററി കാര്യ മന്ത്രിയും ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. അതുതന്നെയാണ് നിയമമന്ത്രിയും ചെയ്യുന്നത്. ഇന്നലെ മുഖ്യമന്ത്രിയാണ് പ്രകോപനമുണ്ടാക്കിയതെങ്കില്‍ ഇന്ന് ഈ മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളുമാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ഇതുകൊണ്ടൊന്നും ഞങ്ങള്‍ തോറ്റുമടങ്ങില്ല.

ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചത്. എന്നെ രാഷ്ട്രീയ വനവാസത്തിന് അയയ്ക്കാന്‍ എന്തൊരു ഇന്‍ട്രസ്റ്റാണ്. അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കട്ട് മോഷ്ടിച്ച് കോടീശ്വരന് വിറ്റതല്ല കുഴപ്പം. അതു ചൂണ്ടിക്കാണിച്ചതാണ് കുഴപ്പം. ചൂണ്ടിക്കാണിച്ച ഞങ്ങള്‍ വനവാസത്തിന് പോകണം. എന്തൊരു തമാശയാണ് കേരളത്തില്‍ നടക്കുന്നത്. 2019-ലാണ് എല്ലാ കുഴപ്പങ്ങളും നടന്നതെന്നാണ് മന്ത്രി വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പറഞ്ഞത്. 2019ല്‍ ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റപ്പോള്‍ ദേവസ്വം മന്ത്രിയായിരുന്ന ആളാണ് കടകംപള്ളി സുരേന്ദ്രന്‍.

അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും പങ്കുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായും അടുത്ത ബന്ധമാണ് കടകംപള്ളിക്കുള്ളത്. എവിടെയാണ് ദ്വാരപാലക ശില്‍പം വിറ്റതെന്നും കടകംപള്ളി സുരേന്ദ്രന് അറിയാം. അതുകൊണ്ടാണ് കോടീശ്വരന്റെ പേര് വെളിപ്പെടുത്തണമെന്ന് കടകംപള്ളിയോട് ആവശ്യപ്പെട്ടത്. ദ്വാരപാലക ശില്‍പം വിറ്റത് ഉള്‍പ്പെടെ എല്ലാം അറിയാമായിരുന്ന ഇപ്പോഴത്തെ മന്ത്രിയും ദേവസ്വം ബോര്‍ഡും ഈ വര്‍ഷം വീണ്ടും കക്കാനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ക്ഷണിച്ചു വരുത്തിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends