ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് പുതിയ മേക്കോവറില്‍. പരമ്പരാഗത വസ്ത്രധാരണ രീതികളില്‍ നിന്ന് മാറി ജീന്‍സും ടോപ്പും അണിഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ജോളി പോലീസുകാര്‍ക്കൊപ്പം എത്തിയത്. ജോളിയുടെ ഈ അപ്രതീക്ഷിത രൂപമാറ്റം കാണാന്‍ ചുറ്റും ആളുകള്‍ കൂടിയതോടെ പോലീസ് ഇവരെ വേഗത്തില്‍ കോടതിക്ക് അകത്തേക്ക് മാറ്റി. ആളുകള്‍ തന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജോളി ഒട്ടും ഭയമില്ലാതെ കൂടെയുള്ള പോലീസുകാരോട് തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കൈയില്‍ സ്‌പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
കോഴിക്കോട് സബ് ജയിലില്‍ വിചാരണത്തടവുകാരിയായി കഴിയുന്ന ജോളിയെ ബിരുദ പരീക്ഷ എഴുതുന്നതിനായി പ്രത്യേക സുരക്ഷാ സന്നാഹങ്ങളോടെയാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി.എ. ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജോളി ഇപ്പോള്‍. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഇവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ഉപരിപഠനത്തിന് തുടക്കമിട്ടത്.
2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കൂടത്തായിയിലെ സ്വന്തം കുടുംബത്തിലെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ 2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളി അറസ്റ്റിലാകുന്നത്. എന്‍.ഐ.ടി പ്രൊഫസറാണെന്ന് വ്യാജമായി ചമഞ്ഞായിരുന്നു ഇവര്‍ വര്‍ഷങ്ങളോളം ക്രൂരമായ കൊലപാതക പരമ്പരകള്‍ നടത്തിയത്. ഈ സംഭവങ്ങള്‍ കേരളീയ പൊതുസമൂഹത്തെയാകെ വലിയ ഞെട്ടലിലേക്ക് തള്ളിയിട്ടിരുന്നു.
നിലവില്‍ ചരിത്രത്തില്‍ ബിരുദം നേടാനുള്ള കഠിന പ്രയത്‌നത്തിലാണ് ജോളി. ആകെ എട്ട് പേപ്പറുകളില്‍ ഇനി ഒരൊറ്റ പരീക്ഷ മാത്രമാണ് ഇവര്‍ക്ക് ബാക്കിയുള്ളത്. അവസാന പേപ്പറിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിക്കാന്‍ ജയിലില്‍ കഠിനമായി പഠിക്കുകയാണവര്‍. ഒന്നാം വര്‍ഷ പരീക്ഷയില്‍ എല്ലാ പേപ്പറും ജോളി വിജയിച്ചിരുന്നു. സെന്‍ട്രല്‍ ജയിലിലെ മറ്റൊരു തടവുകാരനും ഇതോടൊപ്പം ബി.എ. ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്. കൂടാതെ 35 തടവുകാര്‍ തുല്യതാ പരീക്ഷയും എഴുതുന്നുണ്ട്.
തടവുശിക്ഷ കൊണ്ടുദ്ദേശിക്കുന്ന പരിവര്‍ത്തനത്തിന് വിദ്യാഭ്യാസം അത്യാവശ്യമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കൂടുതല്‍ അന്തേവാസികള്‍ ഉപരിപഠനത്തിലേക്ക് തിരിഞ്ഞത്. പരീക്ഷ അവസാനിക്കുന്നത് വരെ ജോളി കണ്ണൂര്‍ വനിതാ ജയിലില്‍ തുടരും. ജയിലില്‍ കഴിയുന്നതിനിടെ വിഷാദരോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കിവരുന്നുണ്ട്.
അതേസമയം ജയിലുകളില്‍ തടവുകാര്‍ക്ക് പഠിക്കാനായി സൗജന്യ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തടവുകാര്‍ക്ക് വിദ്യാര്‍ത്ഥിയാകാന്‍ ഒരു രൂപപോലും ആവശ്യമില്ല; പഠിക്കാനുള്ള സന്നദ്ധത മാത്രം മതിയാകും. അധ്യാപകരും പുസ്തകങ്ങളും പൂര്‍ണ്ണമായും സൗജന്യമായി നല്‍കും. ബിരുദാനന്തര ബിരുദം ചെയ്യുന്നവര്‍ക്ക് അസൈന്‍മെന്റുകള്‍ തയ്യാറാക്കാന്‍ പ്രത്യേക സൗകര്യവുമുണ്ട്.
നിശ്ചിത സമയങ്ങളില്‍ ജയില്‍ വാര്‍ഡന്മാരുടെ സാന്നിധ്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും പഠനാവശ്യങ്ങള്‍ക്ക് സഹായം തേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സൂപ്രണ്ട് കെ. വേണു, വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് വണ്‍ കെ. രാജേഷ് കുമാര്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ടീച്ചര്‍ എം. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജയിലിലെ
https://www.facebook.com/Malayalivartha

























