Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..


അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..


സ്വപ്നതുല്യമായ ആ സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരത്തെത്തി..പക്ഷെ മഞ്ജുവിന്റെ ജീവനെടുത്തത് ആ കാർ..വിധി റോഡപകടത്തിന്റെ ക്രൂരരൂപത്തില്‍ ആ ജീവന്‍ തട്ടിയെടുത്തു..വിതുമ്പലോടെ ഒരു നാട്..


യുവാവിന്റെ അറ്റുപോയ കാൽ ചതഞ്ഞ നിലയിൽ, തുന്നിച്ചേർക്കാനായില്ല..ആ പ്രതീക്ഷയും അറ്റു.. നരഹത്യാ കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്... അപകട സ്ഥലത്ത് ഫൊറൻസിക് സംഘം..

മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ടു

31 JULY 2026 08:23 PM IST
മലയാളി വാര്‍ത്ത

പാലക്കാട് മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ട് എറണാകുളം സിബിഐ പ്രത്യേക കോടതി. കേസില്‍ ആരോപണവിധേയരായ മുന്‍ മണ്ണാര്‍ക്കാട് എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി.കുമാരന്റെ സഹോദരനും അബ്കാരി കോണ്‍ട്രാക്ടറുമായ പി.വിജയന്‍, കുമാരന്റെ മകന്‍ പി.കെ.സുധീര്‍, വിജയന്റെ മാനേജരായിരുന്ന ജോര്‍ജ് മംഗളം എന്നിവരെയാണ് കോടതി വെറുതെവിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേ സമയം, മുന്നയുടെ മരണം കൊലപാതകം തന്നെയാണെന്നും കോടതി വിലയിരുത്തി.

അതേ സമയം, പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ നേരിട്ടുള്ള തെളിവുകളൊന്നുമില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. കേസ് പൂര്‍ണമായും സാഹചര്യത്തെളിവുകളെ മാത്രമാണ് ആശ്രയിക്കുന്നത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങളുമായി പ്രതികളെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചിട്ടില്ല എന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരെയുള്ള കുറ്റം സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി കുറ്റവിമുക്തരാക്കുന്നു എന്നും കോടതി വ്യക്തമാക്കി. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും ഇത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. പുതിയതായി റേഞ്ച് പിടിച്ച മുന്ന സാമ്പത്തികഭാരം താങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്തു എന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ പിന്നീട് മുന്നയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് 199ല്‍ സിബിഐക്ക് കൈമാറിയത്.

1992 ഏപ്രില്‍ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അബ്കാരി ബിസിനസുകാരനായ കെ.ജി.മുന്നയെ പാലക്കാട് ശ്രീകൃഷ്ണപുരത്തിന് സമീപം തൂവശ്ശേരി കുന്നില്‍ നിര്‍ത്തിയിട്ടിരുന്ന അംബാസഡര്‍ കാറിന്റെ മുന്‍സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ണാര്‍ക്കാട് മേഖലയിലെ കള്ളുഷാപ്പ് ലേലവുമായി ബന്ധപ്പെട്ട് അബ്കാരി രംഗത്തുണ്ടായ കടുത്ത ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നായിരുന്നു തുടക്കം മുതലുള്ള ചര്‍ച്ചകള്‍. ഇതിനെ സാധൂകരിക്കുന്ന വിധത്തിലാണ് സിബിഐയുെട കണ്ടെത്തലുണ്ടായതും. അബ്കാരി കരാറുകാരായിരുന്ന പി.വിജയനും പി.കെ. സുധീറും 1992ലെ അബ്കാരി ലേലത്തില്‍ മണ്ണാര്‍ക്കാട്/ശ്രീകൃഷ്ണപുരം റേഞ്ചുകളിലെ ഷാപ്പുകള്‍ ലേലം പിടിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ മുന്നയ്ക്ക് 1.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു എന്ന് സിബിഐ പറയുന്നു. തുടര്‍ന്ന് മുന്ന ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ഏപ്രില്‍ 10ന് പെരിന്തല്‍മണ്ണയില്‍ വെച്ച് പണം കൈമാറുകയും ചെയ്തു. ഈ തുക തിരികെ വാങ്ങാന്‍ പെരിന്തല്‍മണ്ണയിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ വച്ച് പ്രതികള്‍ മുന്നയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കത്തിന് ശേഷം കാറില്‍ പോയ മുന്നയെ പാതായ്ക്കരയില്‍ വെച്ച് തടഞ്ഞുനിര്‍ത്തി കാറിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിനായി കാറിന്റെ ഡിക്കിയിലും മുന്‍ സീറ്റിലുമായി മൃതദേഹം കൊണ്ടുപോയി തൂവശ്ശേരിക്കുന്നില്‍ വെച്ച് പാമോയിലും സ്പിരിറ്റും ഒഴിച്ച് കാറിന് തീയിട്ട് കത്തിച്ചു എന്നുമായിരുന്നു സിബിഐ കണ്ടെത്തല്‍.

മുന്‍ എംഎല്‍എ പി.കുമാരന്‍, മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 21 പേരെ പ്രതിചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2011ല്‍ വിചാരണ ആരംഭിച്ച കേസില്‍ ദീര്‍ഘകാലം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പലരും കൂറുമാറി. കൊലപാതകം നേരിട്ട് കണ്ടെന്ന പ്രധാന സാക്ഷിയുടെ മൊഴി ദോഹയില്‍ പോയി വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ഹാജരാക്കിയെങ്കിലും പിന്നീട് ഇയാളും മൊഴി മാറ്റിപ്പറഞ്ഞു. സാക്ഷിമൊഴികളിലെ പരസ്പരവിരുദ്ധതയും വ്യക്തമായ തെളിവുകളുടെ അഭാവവും കണക്കിലെടുത്താണ് ദീര്‍ഘകാലത്തെ വിചാരണയ്ക്ക് ശേഷം സിബിഐ കോടതി പ്രതികളെ കുറ്റമുക്തരാക്കിയത്. അതേ സമയം, മുന്നയുടെ മരണം പൊള്ളലേറ്റോ ശ്വാസം മുട്ടിയോ അല്ലെന്നും മറിച്ച് തലയ്‌ക്കേറ്റ മാരകമായ ക്ഷതം മൂലമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തിയതില്‍ നിന്നാണ് ഈ കണ്ടെത്തല്‍. അതുകൊണ്ടു തന്നെ മുന്നയുടേത് ആത്മഹത്യയോ അപകടമരണമോ എന്ന വാദം പൂര്‍ണമായി തള്ളിക്കളയുകയും ഒരു കൊലപാതകം തന്നെയെന്ന് കോടതി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ടു  (56 minutes ago)

കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി  (1 hour ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് കെഎസ് ശബരീനാഥന്‍  (2 hours ago)

ആര്‍.സുഗതന് അനുകൂലമായി ജയില്‍ വകുപ്പ് കത്ത് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി  (2 hours ago)

റിമാന്‍ഡ് വിധിക്ക് പിന്നാലെ പോക്‌സോ പ്രതി കോടതി വളപ്പില്‍ നിന്നും ചാടിപ്പോയി  (2 hours ago)

ഒന്നും രണ്ടുമല്ല 16 ഇന്ത്യക്കാർ മരിച്ചു..!ഇറാനിലെ ഭാരതീയർ നിലവിളിക്കുന്നു..!ഓപ്പറേഷൻ ചെക്ക്മേറ്റ് വില്ലൻ..! മോദി നേരിട്ടിറങ്ങും..!  (2 hours ago)

ഏണിക്കരയിലെ ഒരു വീട്ടില്‍ നിന്ന് വാവാ സുരേഷ് പിടികൂടിയത് മൂന്ന് പാമ്പുകള്‍  (2 hours ago)

ഓഗസ്റ്റ് 2ന് രാവിലെ 11.41 ന് സൗദിയിൽ സംഭവിക്കുന്നത് .... അപൂർവ്വ പ്രതിഭാസം ... ആരും പുറത്തിറങ്ങരുത് !! 75 വർഷങ്ങൾക്ക് ശേഷം  (2 hours ago)

'കാഴ്ചപരിമിതിയുള്ള എന്നെ കോമാളിയാക്കി ആ മേശയുടെ മുകളില്‍ കയറി ഇരുന്നു..ക്ലാസിൽ നടന്നത് ഇത്  (2 hours ago)

ക്ഷേത്രത്തിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചെന്ന് പൊലീസില്‍ പരാതി  (2 hours ago)

സമുദ്രപാതകൾക്ക് സുരക്ഷാകവചം;  (4 hours ago)

Kodiyeri Balakrishnan സ്മാരക മന്ദിരത്തിന്റെ മറവില്‍ കോടിയുടെ വെട്ടിപ്പ്  (4 hours ago)

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു  (4 hours ago)

തന്റെ ഭാര്യ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് ആരോപിച്ച് 32കാരനായ യുവാവ് ; വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സത്യമെന്താണെന്ന് വ്യക്തമാവുകയുള്ളുവെന്ന് പൊലീസ്  (4 hours ago)

Malayali Vartha Recommends