‘തിരുവനന്തപുരത്ത് വന്ന് തിന്നുകുടിച്ച് കാര്യവും സാധിച്ച് പോകുന്നു’ പി.കെ ജോൺസന്റെ ചൊറിച്ചിൽ..! സമനില തെറ്റിയെന്ന്

മലബാറിലെ ജനങ്ങള്‍ക്കെതിരെ അധിക്ഷേപ പ്രസംഗവുമായി സിപിഎം കൊട്ടാരക്കര ഏരിയാ സെക്രട്ടറി. മലബാറില്‍നിന്നുള്ളവര്‍ ബസ് പിടിച്ച് കൂട്ടത്തോടെ തിരുവനന്തപുരത്ത് വന്ന് തിന്നുകുടിച്ച് മുടിച്ച് കാര്യം സാധിച്ച് മടങ്ങുകയാണെന്ന് കൊട്ടാരക്കര ഏരിയാ സെക്രട്ടറി പി.കെ ജോണ്‍സണ്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരത്ത് പോയാലും ഒരു മന്ത്രിയുടെ ഓഫീസിലോ സെക്രട്ടേറിയറ്റിലോ പ്രവേശിക്കാന്‍ പോലും കഴിയില്ലെന്നും പികെ ജോണ്‍സണ്‍ ആരോപിച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ മുറി ലഭിക്കണമെങ്കില്‍ ആറുമാസം മുമ്പ് തന്നെ ബുക്ക് ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും എല്ലാ മുറികളും നേരത്തെ ബുക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. പികെ ജോണ്‍സന്റെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉയരുന്നുണ്ട്.
കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്തില്‍ നടന്ന എല്‍ഡിഎഫിന്റെ യോഗത്തിലായിരുന്നു വിവാദ പ്രസംഗം. മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത വേദിയിലായിരുന്നു പി.കെ. ജോണ്‍സണ്‍ ഇത്തരമൊരു അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
തിരുവനന്തപുരത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മലബാറില്‍ നിന്നുള്ളവരുടെ വരവ് കാരണം മന്ത്രിമാരുടെ ഓഫീസിലോ സെക്രട്ടറിയറ്റിലോ കയറാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം, കാസര്‍കോട് തുടങ്ങിയ മലബാര്‍ ഭാഗങ്ങളില്‍നിന്ന് ബസ് പിടിച്ച് ആളുകള്‍ തിരുവനന്തപുരത്ത് വരികയാണ്. അവിടെ ഒന്നുരണ്ടാഴ്ച താമസിച്ച് കാര്യങ്ങള്‍ സാധിച്ച് 'തിന്ന് കുടിച്ച് മുടിച്ച' ശേഷമാണ് അവര്‍ മടങ്ങുന്നത്. തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ മുറി കിട്ടണമെങ്കില്‍ ആറുമാസം മുന്‍പ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണെന്നും മലബാര്‍ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വന്ന് മുറികളെല്ലാം കൈക്കലാക്കുകയാണെന്നും ഏരിയ സെക്രട്ടറി പറയുന്നു.
'ഈ മലപ്പുറം, കാസര്‍കോട്, മലബാര്‍ സൈഡില്‍ നിന്നൊക്കെ ബസ് പിടിച്ച് അവിടെ നിന്ന് വന്ന് ഇറങ്ങുകയാണ്. ഇറങ്ങി കഴിഞ്ഞാല്‍ ഒന്നു രണ്ടു ആഴ്ച അവിടെ താമസിച്ച് കാര്യങ്ങളൊക്കെ സാധിച്ച്, തിന്ന് കുളിച്ച് മുടിച്ച്... ബാക്കി ഞാന്‍ പറയുന്നില്ല. പൊതുമരാമത്ത് വകുപ്പില്‍ ഇട്ട് അലക്കുകയാണ്. 10 ലക്ഷവും 15 ലക്ഷവുമാണ് ഈ എഇയുടെ കച്ചവടം ഉറപ്പിക്കുന്നത്. എഇക്ക് 25 ലക്ഷത്തിലേക്ക് വരികയാണ്. ഇങ്ങനെ ഓരോ വകുപ്പിലും ഉദ്യോഗസ്ഥന്മാരെ ലേലം വിളിച്ച് കൊണ്ട് നിര്‍ത്തി, കോണ്‍ഗ്രസുകാര്‍ക്ക് ഈ 10 വര്‍ഷം നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ വേണ്ടി കേരളത്തെ അഴിമതിയുടെ ലാവണമാക്കി മാറ്റുകയാണ്. ഖദറുകാരെക്കൊണ്ട് വലിയ ബുദ്ധിമുട്ടാണ്. ഒരു മന്ത്രിയുടെ ഓഫീസില്‍ ചെന്ന് കയറാന്‍ പറ്റില്ല. സെക്രട്ടേറിയറ്റില്‍ ഒട്ടും ചെല്ലാന്‍ കഴിയില്ല. ഖദര്‍ ഒക്കെ ഇട്ട്, രാവിലേ തേച്ച് മിനുക്കി വടിപോലെയാക്കി, ആ വടിപോലെയാക്കിയ ഖദര്‍ ഇട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന്റെ മുന്നിലും തിരുവനന്തപുരത്തെ ഹോട്ടലുകളിലും തങ്ങുകയാണ്. പണ്ട് അവിടുത്തെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നും ആളുകള്‍ വരില്ലായിരുന്നു. പക്ഷേ ഇപ്പോള്‍, ബുക്ക് ചെയ്യണമെങ്കില്‍, അവിടെ റൂം വേണമെങ്കില്‍, ആറു മാസം മുമ്പ് ബുക്ക് ചെയ്യണം. കാരണം ആറു മാസത്തേക്ക് ബുക്ക് ചെയ്തു തീര്‍ക്കുകയാണെന്നും ജോണ്‍സണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















