എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

മലയൻകീഴ് ഒരു വയസ്സുകാരിയെ കൊലപ്പെടുത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഭർത്താവിന് തന്നിലുണ്ടായ സംശയമാണ് കുടുംബ പ്രശ്നമാണ് കൊലപാതക കാരണം എന്നതിനുപരി അന്നേ ദിവസം എന്തുണ്ടായി എന്ന് ഇതുവരെ കുഞ്ഞിന്റെ മാതാവും കൊലപാതകിയുമായ ക്രിസ്റ്റി വ്യക്തമാക്കിയിട്ടില്ല.
നിലവിൽ ക്രിസ്റ്റിയുടെ ഭർതൃവീട്ടുകാർ പറയുന്നത് പ്രകാരം കുഞ്ഞുണ്ടായതിന് ശേഷം ക്രിസ്റ്റിയിൽ ചിലമാറ്റങ്ങൾ ഉണ്ടായി എന്നാണ് പറയുന്നത്. ഞങ്ങൾക്ക് ക്രിസ്റ്റിയോട് സ്നേഹം കുറഞ്ഞു എന്നും എല്ലാവർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതിയെന്നും അവൾ പരാതി പറഞ്ഞ് തുടങ്ങി. അങ്ങനെയൊന്നുമില്ലെന്ന് പലയാവർത്തി പറഞ്ഞു എങ്കിലും അവൾക്ക് ആ പരാതി മാറിയിരുന്നില്ലെന്ന് ക്രിസ്റ്റിയുടെ അമ്മായി അമ്മ പറഞ്ഞു.
അതേ സമയം മലയക്കീഴ് ഒന്നര വയസുകാരി മകളെ കഴുത്തറുത്തുകൊന്ന സംഭവത്തിൽ ഭർത്താവുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ക്രിസ്റ്റി മൊഴി നൽകിയിരിക്കുന്നത്. അത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായിട്ടേ ഇല്ലെന്നാണ് ആ അമ്മ ചൂണ്ടിക്കാണിക്കുന്നത്.
മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കുഞ്ഞ് നിലത്ത് വീണ് പിടയുന്നത് കണ്ടതോടെ ഭയന്ന് പോയി. എന്നിട്ടും താൻ വിഷം കഴിച്ചുവെന്ന് ക്രിസ്റ്റി പറയുന്നു. ക്രിസ്റ്റിയെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ക്രിസ്റ്റിയും ഭർത്താവ് അഭിജിത്തും ക്രിസ്റ്റിയും മകൾ ഇവാനയും അഭിജിത്തിന്‍റെ അമ്മയും അച്ഛനും ഇവരുടെ അമ്മയും അമ്മയുടെ അനുജത്തിയുമാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച അഭിജിത്തിന്‍റെയും ക്രിസ്റ്റിയുടെയും നാലാം വിവാഹ വാർഷികമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയം അഭിജിത്ത് വീട്ടിലുണ്ടായിരുന്നില്ല.
കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു മുറി തുറന്നപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് കുഞ്ഞിനെ മലയിന്‍കീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
https://www.facebook.com/Malayalivartha


























