ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..

ഗുവഹാത്തിയിലെ ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ് നടത്തി പോലീസ്. സ്വന്തം ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ ക്രൂരനായ ഭര്‍ത്താവ് രാമാനുജ് ഗോ സ്വാമിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചത്. കൊലപാതകം നടന്ന വീട്ടില്‍ നിന്നും ചോരക്കറ പുരണ്ട ഫ്രിഡ്ജ്, മൂര്‍ച്ചയേറിയ രാക്ഷസീയ ആയുധങ്ങള്‍, കൊല്ലപ്പെട്ട റിയ താലൂക്ദാറിന്റെ വസ്ത്രങ്ങള്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.മജിസ്ട്രേറ്റിന്റെയും ഫോറന്‍സിക് വിദഗ്ദ്ധരുടെയും സാന്നിധ്യത്തിലാണ് ജനത്തെ വിറപ്പിച്ച ഈ തെളിവെടുപ്പ് നടന്നത്.
ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും തെല്ലും പശ്ചാത്താപമില്ലാതെയാണ് പ്രതി പെരുമാറിയത്. 25-കാരിയായ ഭാര്യ റിയയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന കടുത്ത സംശയമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. ഭാര്യയുടെ തലറുത്ത് മാറ്റിയതിന് പുറമെ, കൈവിരലുകളും ശരീരഭാഗങ്ങളും വെട്ടിമുറിക്കാന്‍ പ്രതി ശ്രമിച്ചിരുന്നതായി വെളിപ്പെട്ടിട്ടുണ്ട്.എന്നാല്‍ പോലീസിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചത് കോടതിയില്‍ വെച്ച് പ്രതി നടത്തിയ കൊലവിളിയാണ്. ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച്
അല്പം പോലും കുറ്റബോധമില്ലാതെയാണ് അയാള്‍ സംസാരിച്ചത്.'എനിക്ക് ഈ ചെയ്തതില്‍ ഒരു പശ്ചാത്താപവുമില്ല, ആരോടും മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. ഈ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ എന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്ന ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!' - എന്നായിരുന്നു പ്രതിയുടെ തണുപ്പന്‍ മട്ടിലുള്ള വെല്ലുവിളി.കൃത്യം നടത്തിയ ശേഷം യാതൊരു കുലുക്കവുമില്ലാതെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി, പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥയിലാണ്. നിലവില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും തെളിവുകള്‍ ശക്തമാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഫ്ലാറ്റിൽ ഭാര്യയുടെ ഭാഗികമായി അഴുകിയ മൃതദേഹവുമായി മൂന്ന് ദിവസത്തോളം ഇയാൾ കഴിഞ്ഞത് . പോലീസിന് മുന്നിൽ കീഴടങ്ങിയതിന് ശേഷം ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭാര്യ റിയ താലൂക്ക്ദാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുന്നു.രണ്ട് ദിവസത്തോളം ദമ്പതികളെ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ വിവരം അറിയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഹാട്ടിഗാവ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ഫ്ലാറ്റിലെത്തി വാതിൽ തുറന്ന നിലയിൽ കണ്ടെത്തി.അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യം നടന്നതായി കണ്ടത് .
സെപ്റ്റംബർ 3 ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി, അത് സെപ്റ്റംബർ 4 ന് പുലർച്ചെ വരെ തുടർന്നു, തുടർന്ന് അയാൾ കോപാകുലനായി ഭാര്യയെ കൊലപ്പെടുത്തി.
https://www.facebook.com/Malayalivartha


























