കുഞ്ഞുമാലാഖ ലോകം എന്തെന്ന് അറിയും മുന്‍പേ കണ്ണീരോര്‍മയായി മാറി...സ്വന്തം അമ്മയായ ക്രിസ്റ്റി തന്നെ കുഞ്ഞിന്റെ ജീവനെടുത്ത വാര്‍ത്ത.. എന്ത് തെറ്റ് ചെയ്തു ആ കുഞ്ഞ്?

മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പൊറ്റയില്‍ നടന്ന ദാരുണമായ സംഭവം നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാവരും സ്‌നേഹത്തോടെ 'അന്ന' എന്ന് വിളിച്ചിരുന്ന, ഒരു വയസ്സും ഒരു മാസവും മാത്രം പ്രായമുള്ള ഇവാന എന്ന കുഞ്ഞുമാലാഖ ലോകം എന്തെന്ന് അറിയും മുന്‍പേ കണ്ണീരോര്‍മയായി മാറി. സ്വന്തം അമ്മയായ ക്രിസ്റ്റി തന്നെ കുഞ്ഞിന്റെ ജീവനെടുത്ത വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് പ്രദേശം ശ്രവിച്ചത്. മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഈ ക്രൂരത നടന്നത് എന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു.
കുടുംബ പ്രശ്നങ്ങളാണ് ഈ സങ്കടകരമായ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.എങ്ങനെ ഇതിനൊക്കെ കഴിയുന്നു എന്നോർക്കുമ്പോൾ നടുക്കം മാറുന്നില്ല...മക്കൾക്ക് വേണ്ടി മാത്രം എല്ലാം സഹിച്ചു ജീവിക്കുന്ന കുറെ അമ്മമാരും ഉണ്ട് നമ്മുടെ നാട്ടിൽ...അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നത്തിൽ ഇരയാവുന്നത് ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ...സംസാരിക്കാൻ പോലും ശരിക്ക് അറിയാത്ത, അമ്മ എന്ന് വിളിച്ചു ചിരിക്കാൻ മാത്രം അറിയുന്ന ആ കുഞ്ഞിനെ സ്വന്തം അമ്മ തന്നെ കൊന്നു എന്ന് കേൾക്കുമ്പോൾ മനസ്സ് മരവിച്ചു പോവുന്നു..തലസ്ഥാനത്ത് ഇങ്ങനെ ഒരു സംഭവം.
ഒരു അമ്മയുടെ മടിയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം എന്ന് നമ്മൾ വിശ്വസിച്ചു. ഇന്ന് ആ വിശ്വാസം തന്നെ തകർന്നിരിക്കുന്നു.എന്ത് തെറ്റ് ചെയ്തു ആ കുഞ്ഞ്?ഒന്നുമറിയാത്ത ആ പിഞ്ചു ജീവൻ...കണ്ണുനീരോടെ ആ കുഞ്ഞുമാലാഖയ്ക്ക് ആദരാഞ്ജലികൾ കുന്നുകുഴി സ്വദേശിയായ ക്രിസ്റ്റിയും മെഡിക്കല്‍ റെപ്രസെന്റേറ്റീവായ അഭിജിത്തും തമ്മിലുള്ള വിവാഹം നാല് വര്‍ഷം മുന്‍പാണ് നടന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. എന്നാല്‍, കുഞ്ഞിന്റെ ജനനത്തിനു ശേഷം ഇരുവര്‍ക്കും ഇടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നതായി പൊലീസ് സൂചിപ്പിക്കുന്നു.
ഭര്‍ത്താവിന്റെ കുടുംബവുമായി താന്‍ അടുപ്പത്തിലായിരുന്നില്ലെന്ന് ക്രിസ്റ്റി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിന് തന്നെ സംശയമായിരുന്നുവെന്നും സ്വന്തം വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും ക്രിസ്റ്റി പറഞ്ഞു.സംഭവം നടന്ന വീട്ടിൽ അഭിജിത്തിനും ക്രിസ്റ്റിക്കും ഒപ്പം ഭർത്താവിന്റെ അമ്മയും അമ്മായിയും അടങ്ങുന്ന പ്രായമായ മറ്റ് രണ്ട് സ്ത്രീകൾ കൂടെയാണ് താമസിച്ചിരുന്നത്.ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് ക്രിസ്റ്റി കത്തി ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തില്‍ കുത്തിയത്. സ്വന്തം മുറിയിൽ ടിവിയിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന കുഞ്ഞ് ഉറങ്ങിപ്പോയ സമയത്താണ് അമ്മ ഈ ക്രൂരത ചെയ്തത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ക്രിസ്റ്റിയുടെ പദ്ധതി. ഇതിനായി കുഞ്ഞിന്റെ മരുന്നുകളും ഗുളികകളും വിഷവും ഇവര്‍ കഴിച്ചിരുന്നു. എന്നാല്‍ കുട്ടി നിലത്തു വീണു പിടയുന്നത് കണ്ടതോടെ പരിഭ്രാന്തയായ ക്രിസ്റ്റിക്ക് സ്വന്തം ജീവനൊടുക്കാന്‍ സാധിച്ചില്ല.ഈ സമയത്താണ് ബന്ധുവായ ഗസീന്ത തുടരെ വാതിലില്‍ മുട്ടിയത്.വേറെ നിവൃത്തിയില്ലാതെ ക്രിസ്റ്റി മുറിയുടെ വാതില്‍ തുറക്കുകയായിരുന്നു. 'കുഞ്ഞമ്മേ ഞാന്‍ മോളെ കൊന്നു' എന്ന് പറഞ്ഞാണ് ക്രിസ്റ്റി വാതില്‍ തുറന്നത്.ഇതുകേട്ട് വിറങ്ങലിച്ച ഗസീന്ത കട്ടിലിലേക്ക് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്.
എങ്ങനെയും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ഗസീന്ത കുഞ്ഞിനെ വാരിപ്പുണര്‍ന്ന് പുറത്തേക്ക് ഓടുകയും നാട്ടുകാരോട് കാര്യം പറയുകയുമായിരുന്നു.ഹൃദയഭേദകമായ ദൃശ്യങ്ങളാണ് തുടര്‍ന്ന് അവിടെ കണ്ടത്. കുഞ്ഞിനോട് കാട്ടിയ ക്രൂരതയോര്‍ത്ത് ഗസീന്ത കണ്ണീരോടെ പ്രതികരിച്ചു. 'ഞാന്‍ കൊന്നു കുഞ്ഞമ്മാ... എന്നാണ് അവള്‍ പറഞ്ഞത്.എനിക്ക് തന്നൂടായിരുന്നോ കൊച്ചിനെ? എനിക്ക് പിള്ളേരില്ല, ഞാന്‍ വളര്‍ത്തില്ലായിരുന്നോ?' എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ക്രിസ്റ്റിയുടെ കുഞ്ഞമ്മ ചോദിച്ചു.
'എനിക്ക് തന്നൂടെ, ഞാന്‍ വളര്‍ത്തില്ലേ എന്റെ കൊച്ചിനെ? എന്തിനാണ് ഇങ്ങനെ ചെയ്തത്? കുഞ്ഞ് മലര്‍ന്നു കിടക്കുകയായിരുന്നു,' എന്ന് ഗസീന്ത വിതുമ്പലോടെ ഓര്‍ത്തെടുത്തു.നാട്ടുകാര്‍ ഉടന്‍ തന്നെ ഇടപെട്ട് ആംബുലന്‍സ് സജ്ജമാക്കി കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചു. ആദ്യം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
https://www.facebook.com/Malayalivartha























