26കാരന്റെ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തി..പെർസിസ്റ്റന്റ് മ്യൂളേറിയൻ ഡക്‌റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം..ഒടുവിൽ സംഭവിച്ചത്..

26കാരന്റെ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തി. പെർസിസ്റ്റന്റ് മ്യൂളേറിയൻ ഡക്‌റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം. 300ൽ താഴെ കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.പുരുഷന്മാരിൽ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന രോഗമാണിത്. പുരുഷന്മാരുടെ ശാരീരിക ഘടനയുള്ള ഒരാളിൽ ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ തുടങ്ങി സ്‌ത്രീകളുടെ പ്രത്യുൽപ്പാദന അവയവങ്ങൾ കാണപ്പെടുന്ന അവസ്ഥയാണിത്. ജന്മനാ ഉണ്ടാകുന്ന ഈ രോഗത്തെ സാധാരണയായി കുട്ടിക്കാലത്തുതന്നെ തിരിച്ചറിയാൻ സാധിക്കും. അതിനാൽതന്നെ മുതിർന്ന ഒരാളിൽ ഈ രോഗം കണ്ടെത്തുന്നത് അസാധാരണമാണ്.
രാജഗൗരി ഗാർഡനിലെ ആർജി ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ രണ്ട് വൃഷണങ്ങളും വൃഷണസഞ്ചിയിലേക്ക് ഇറങ്ങിവരാത്ത അവസ്ഥയിലാണെന്നും അതിലൊന്നിൽ ക്യാൻസറിന് കാരണമായേക്കാവുന്ന മാറ്റങ്ങൾ സംഭവിക്കുന്നതായും കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് നാളുകളായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് യുവാവ് ചികിത്സ തേടിയത്. യുവാവിന്‍റെ ബീജത്തിൽ ബീജകോശങ്ങളുടെ അഭാവം (azoospermia) ഉള്ളതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
അതായത്'അസോസ്‌പെർമിയ' ( ബീജകോശങ്ങൾ തീർത്തും ഇല്ലാത്ത അവസ്ഥ) ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് അപൂർവ രോഗം കണ്ടെത്തിയത്.എംആർഐ പരിശോധനയിൽ പെർവിസിനുള്ളിൽ ഗർഭപാത്രത്തിന് സമാനമായ ഘടന കണ്ടെത്തി. ഫലോപ്യൻ ട്യൂബുകളോട് സാമ്യമുള്ള ഘടനകളും പരിശോധനയിൽ വ്യക്തമായി. വയറിനുള്ളിൽ കാലങ്ങളായി കിടന്നതിനാൽ വൃഷണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. മാത്രമല്ല ഗർഭപാത്രവും സ്ത്രീ ജനനേന്ദ്രിയ ഘടനകളും പൂര്‍ണ വളര്‍ച്ചയെത്താത്ത നിലയിലായിരുന്നു.
സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തു ആശുപത്രിയിലെ ചീഫ് യൂറോളജിസ്റ്റ് ഡോ. സുശീൽ ബർബന്ദയുടെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ.നീക്കം ചെയ്ത കോശങ്ങൾ പരിശോധിച്ചപ്പോൾ യുവാവിന്റെ ഒരു വൃഷണത്തിൽ കാൻസറായി മാറാൻ സാധ്യതയുള്ള അസാധാരണ കോശവളർച്ച കണ്ടെത്തുകയും ചെയ്തു. ശസ്ത്രക്രിയ കൃത്യസമയത്ത് നടന്നതിനാൽ കാൻസറില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha























