പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഹർജിചെക്ക് കേസിൽ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വ്യവസായി കേരള ഹൈക്കോടതിയെ സമീപിച്ചു. നാല് കേസുകളിലായി മൂന്നര വർഷത്തെ തടവ് ശിക്ഷ ലഭിച്ച മാണി സി കാപ്പൻ, സെപ്റ്റംബർ 1 മുതൽ നിയമസഭാംഗമായി തുടരാൻ അയോഗ്യനാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭാ സ്പീക്കർക്ക് നേരത്തെ കത്ത് നൽകിയിട്ടും നടപടികൾ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
അതിനാൽ ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ തടയണമെന്നും, പാലാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി ഈ ഹർജി വരും തിങ്കളാഴ്ച പരിഗണിക്കും.
https://www.facebook.com/Malayalivartha























